ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിനു പ്രവേശനം നേടിയ സംഭവത്തിൽ കായംകുളം എംഎസ്എം കോളജ് അധികൃതർക്കെതിരെ നടപടി ആരംഭിക്കാൻ കേരള സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചു.

കോളജ് പ്രിൻസിപ്പൽ, കൊമേഴ്‌സ് വകുപ്പ് മേധാവി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണു നടപടി. ഇതിനു മുന്നോടിയായി ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും. തിങ്കളാഴ്ച വിസി ഡോ.മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന, നാമനിർദേശം ചെയ്ത അംഗങ്ങൾ മാത്രമുള്ള സിൻഡിക്കറ്റ് യോഗത്തിലാണു തീരുമാനം.

കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എമ്മിൽ പ്രവേശനം നേടുകയായിരുന്നു. നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർഥി ആയിരുന്നില്ലെന്നും വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതിനെതിരെ നടപടി വേണമെന്നും അവർ കേരള സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. കലിംഗ സർവകലാശാലയുടേതെന്ന രീതിയിൽ നിഖിൽ കേരള സർവകലാശാലയിൽ സമർപ്പിച്ച ബികോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കാനും കേരള വിസി ഉത്തരവിട്ടിട്ടുണ്ട്. പ്രവേശനം സംബന്ധിച്ച് എംഎസ്എം കോളജ് മാനേജ്മെന്റിനോട് സർവകലാശാല വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഒരു മുതിർന്ന സിൻഡിക്കറ്റ് അംഗത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു നിഖിലിനു പ്രവേശനം നൽകിയതെന്നു നേരത്തേ കോളജ് മാനേജ്മെന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

English Summary: Fake certificate of SFI leader: Action against MSM college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com