അരലക്ഷം രൂപ കൈക്കൂലിയുമായി തഹസിൽദാർ അറസ്റ്റിൽ
പാലക്കാട് ∙ ഷോപ്പിങ് മാളിനു കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ താലൂക്ക് ഓഫിസിൽ വച്ച് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനാണ് അറസ്റ്റിലായത്. കഞ്ചിക്കോട് പണിപൂർത്തിയാക്കിയ ഷോപ്പിങ് മാളിന്റെ പാട്ടക്കരാർ ഉടമയായ ഐസക് വർഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ കൈവശ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പിന്നീട് റദ്ദാക്കി. പല തവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നെന്നു പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. ഇന്നലെ ഉച്ച മുതൽ ഓഫിസ് പരിസരം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം തങ്ങൾ രേഖപ്പെടുത്തി നൽകിയ നോട്ടുകൾ ഐസക് വർഗീസ് ഓഫിസിൽ വച്ചു കൈമാറുകയായിരുന്നെന്നു വിജിലൻസ് പറഞ്ഞു.
പാലക്കാട് ∙ ഷോപ്പിങ് മാളിനു കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ താലൂക്ക് ഓഫിസിൽ വച്ച് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനാണ് അറസ്റ്റിലായത്. കഞ്ചിക്കോട് പണിപൂർത്തിയാക്കിയ ഷോപ്പിങ് മാളിന്റെ പാട്ടക്കരാർ ഉടമയായ ഐസക് വർഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ കൈവശ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പിന്നീട് റദ്ദാക്കി. പല തവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നെന്നു പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. ഇന്നലെ ഉച്ച മുതൽ ഓഫിസ് പരിസരം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം തങ്ങൾ രേഖപ്പെടുത്തി നൽകിയ നോട്ടുകൾ ഐസക് വർഗീസ് ഓഫിസിൽ വച്ചു കൈമാറുകയായിരുന്നെന്നു വിജിലൻസ് പറഞ്ഞു.
പാലക്കാട് ∙ ഷോപ്പിങ് മാളിനു കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ താലൂക്ക് ഓഫിസിൽ വച്ച് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനാണ് അറസ്റ്റിലായത്. കഞ്ചിക്കോട് പണിപൂർത്തിയാക്കിയ ഷോപ്പിങ് മാളിന്റെ പാട്ടക്കരാർ ഉടമയായ ഐസക് വർഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ കൈവശ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പിന്നീട് റദ്ദാക്കി. പല തവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നെന്നു പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. ഇന്നലെ ഉച്ച മുതൽ ഓഫിസ് പരിസരം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം തങ്ങൾ രേഖപ്പെടുത്തി നൽകിയ നോട്ടുകൾ ഐസക് വർഗീസ് ഓഫിസിൽ വച്ചു കൈമാറുകയായിരുന്നെന്നു വിജിലൻസ് പറഞ്ഞു.
പാലക്കാട് ∙ ഷോപ്പിങ് മാളിനു കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ താലൂക്ക് ഓഫിസിൽ വച്ച് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭൂരേഖ തഹസിൽദാർ വി.സുധാകരനാണ് അറസ്റ്റിലായത്. കഞ്ചിക്കോട് പണിപൂർത്തിയാക്കിയ ഷോപ്പിങ് മാളിന്റെ പാട്ടക്കരാർ ഉടമയായ ഐസക് വർഗീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നേരത്തെ കൈവശ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും പിന്നീട് റദ്ദാക്കി. പല തവണ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. കോടതിയെ സമീപിച്ചെങ്കിലും തടസ്സവാദങ്ങൾ തുടർന്നു. പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നെന്നു പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. ഇന്നലെ ഉച്ച മുതൽ ഓഫിസ് പരിസരം വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം തങ്ങൾ രേഖപ്പെടുത്തി നൽകിയ നോട്ടുകൾ ഐസക് വർഗീസ് ഓഫിസിൽ വച്ചു കൈമാറുകയായിരുന്നെന്നു വിജിലൻസ് പറഞ്ഞു.