ലോകായുക്ത: പരാമർശം വി.ഡി.സതീശൻ പിൻവലിച്ചു
കൊച്ചി ∙ കെ. ഫോൺ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ലോകായുക്തയ്ക്കെതിരെയുള്ള പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിൻവലിച്ചു. എന്നാൽ ലോകായുക്തയുടെ മനോഭാവത്തിലും പരാതി പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലുമുള്ള രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും ലോകായുക്ത രൂപീകരണത്തിന്റെ ലക്ഷ്യം നേടിയിട്ടില്ലെന്നും വി.ഡി.സതീശൻ ഹൈക്കോടതിയിൽ അറിയിച്ചു. അഭിഭാഷകർ ഉൾപ്പെടെയുള്ള പൊതുജനങ്ങളോടു സംവദിക്കുമ്പോൾ ഈ അഭിപ്രായമാണു ലഭിക്കുന്നതെന്നും ഉപഹർജിയിൽ വ്യക്തമാക്കി. ലോകായുക്തയെ സമീപിക്കാമെങ്കിലും ഉത്തരവാദിത്തം നിർവഹിക്കാൻ അശക്തരാണെന്ന് അവർ തെളിയിച്ചിട്ടുണ്ടെന്ന പരാമർശമാണു പിൻവലിച്ചത്.
കൊച്ചി ∙ കെ. ഫോൺ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ലോകായുക്തയ്ക്കെതിരെയുള്ള പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിൻവലിച്ചു. എന്നാൽ ലോകായുക്തയുടെ മനോഭാവത്തിലും പരാതി പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലുമുള്ള രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും ലോകായുക്ത രൂപീകരണത്തിന്റെ ലക്ഷ്യം നേടിയിട്ടില്ലെന്നും വി.ഡി.സതീശൻ ഹൈക്കോടതിയിൽ അറിയിച്ചു. അഭിഭാഷകർ ഉൾപ്പെടെയുള്ള പൊതുജനങ്ങളോടു സംവദിക്കുമ്പോൾ ഈ അഭിപ്രായമാണു ലഭിക്കുന്നതെന്നും ഉപഹർജിയിൽ വ്യക്തമാക്കി. ലോകായുക്തയെ സമീപിക്കാമെങ്കിലും ഉത്തരവാദിത്തം നിർവഹിക്കാൻ അശക്തരാണെന്ന് അവർ തെളിയിച്ചിട്ടുണ്ടെന്ന പരാമർശമാണു പിൻവലിച്ചത്.
കൊച്ചി ∙ കെ. ഫോൺ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ലോകായുക്തയ്ക്കെതിരെയുള്ള പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിൻവലിച്ചു. എന്നാൽ ലോകായുക്തയുടെ മനോഭാവത്തിലും പരാതി പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലുമുള്ള രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും ലോകായുക്ത രൂപീകരണത്തിന്റെ ലക്ഷ്യം നേടിയിട്ടില്ലെന്നും വി.ഡി.സതീശൻ ഹൈക്കോടതിയിൽ അറിയിച്ചു. അഭിഭാഷകർ ഉൾപ്പെടെയുള്ള പൊതുജനങ്ങളോടു സംവദിക്കുമ്പോൾ ഈ അഭിപ്രായമാണു ലഭിക്കുന്നതെന്നും ഉപഹർജിയിൽ വ്യക്തമാക്കി. ലോകായുക്തയെ സമീപിക്കാമെങ്കിലും ഉത്തരവാദിത്തം നിർവഹിക്കാൻ അശക്തരാണെന്ന് അവർ തെളിയിച്ചിട്ടുണ്ടെന്ന പരാമർശമാണു പിൻവലിച്ചത്.
കൊച്ചി ∙ കെ. ഫോൺ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ലോകായുക്തയ്ക്കെതിരെയുള്ള പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിൻവലിച്ചു. എന്നാൽ ലോകായുക്തയുടെ മനോഭാവത്തിലും പരാതി പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലുമുള്ള രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും ലോകായുക്ത രൂപീകരണത്തിന്റെ ലക്ഷ്യം നേടിയിട്ടില്ലെന്നും വി.ഡി.സതീശൻ ഹൈക്കോടതിയിൽ അറിയിച്ചു. അഭിഭാഷകർ ഉൾപ്പെടെയുള്ള പൊതുജനങ്ങളോടു സംവദിക്കുമ്പോൾ ഈ അഭിപ്രായമാണു ലഭിക്കുന്നതെന്നും ഉപഹർജിയിൽ വ്യക്തമാക്കി. ലോകായുക്തയെ സമീപിക്കാമെങ്കിലും ഉത്തരവാദിത്തം നിർവഹിക്കാൻ അശക്തരാണെന്ന് അവർ തെളിയിച്ചിട്ടുണ്ടെന്ന പരാമർശമാണു പിൻവലിച്ചത്.