ഉച്ചഭക്ഷണ ക്രമക്കേട്: നടപടിക്ക് ശുപാർശ; അധ്യാപകരിൽനിന്ന് 2.88 ലക്ഷം ഈടാക്കാൻ നിർദേശം
കൊണ്ടോട്ടി (മലപ്പുറം) ∙ മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു നടപടിക്കു ശുപാർശ. പ്രധാനാധ്യാപകൻ, ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകൻ എന്നിവരിൽനിന്ന് 2.88 ലക്ഷം രൂപ ഈടാക്കാനും ഇവർ ഉൾപ്പെടെ സസ്പെൻഷനിലുള്ള 4 അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാനുമാണു നിർദേശം. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കൊണ്ടോട്ടി (മലപ്പുറം) ∙ മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു നടപടിക്കു ശുപാർശ. പ്രധാനാധ്യാപകൻ, ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകൻ എന്നിവരിൽനിന്ന് 2.88 ലക്ഷം രൂപ ഈടാക്കാനും ഇവർ ഉൾപ്പെടെ സസ്പെൻഷനിലുള്ള 4 അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാനുമാണു നിർദേശം. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കൊണ്ടോട്ടി (മലപ്പുറം) ∙ മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു നടപടിക്കു ശുപാർശ. പ്രധാനാധ്യാപകൻ, ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകൻ എന്നിവരിൽനിന്ന് 2.88 ലക്ഷം രൂപ ഈടാക്കാനും ഇവർ ഉൾപ്പെടെ സസ്പെൻഷനിലുള്ള 4 അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാനുമാണു നിർദേശം. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കൊണ്ടോട്ടി (മലപ്പുറം) ∙ മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടു ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു നടപടിക്കു ശുപാർശ. പ്രധാനാധ്യാപകൻ, ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകൻ എന്നിവരിൽനിന്ന് 2.88 ലക്ഷം രൂപ ഈടാക്കാനും ഇവർ ഉൾപ്പെടെ സസ്പെൻഷനിലുള്ള 4 അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാനുമാണു നിർദേശം. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കണക്കെടുപ്പ് പൂർത്തിയാക്കിയപ്പോൾ 7,737 കിലോഗ്രാം അരിയുടെ ക്രമക്കേട് നടന്നതായാണു റിപ്പോർട്ടിലുള്ളത്. കിലോഗ്രാമിനു 37.26 രൂപ നിരക്കിൽ 2,88,280 രൂപ ഈടാക്കാനാണു നിർദേശം.
സസ്പെൻഡ് ചെയ്യപ്പെട്ട പ്രധാനാധ്യാപകൻ ഡി.ശ്രീകാന്ത്, ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകൻ കെ.സി.ഇർഷാദലി, സംഗീതാധ്യാപകൻ പി.ഭവനീഷ്, കായികാധ്യാപകൻ ടി.പി. രവീന്ദ്രൻ എന്നിവർ നടത്തിയതു ക്രിമിനൽ കുറ്റമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി.രവീന്ദ്രന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്ന് അരി കടത്തിക്കൊണ്ടു പോകുന്നതായി ഈ ജനുവരിയിൽ ഉയർന്ന ആരോപണത്തെ തുടർന്നായിരുന്നു അന്വേഷണം.
ക്രമക്കേട് നടത്തിയിട്ടില്ല: അധ്യാപകർ
മുൻകാലങ്ങളിൽ പ്രതിദിനം 120 കിലോയിൽ കൂടുതൽ അരി ഉപയോഗിച്ചിരുന്നതായും അരിക്കടത്ത് വിഷയം വന്നപ്പോൾ 9,10 ക്ലാസുകളിലെ കുട്ടികൾക്കു ഭക്ഷണം നൽകാതിരുന്നതിനാലാണു പ്രതിദിന ഉപയോഗം കുറഞ്ഞതെന്നും പ്രധാനാധ്യാപകൻ ശ്രീകാന്ത് അന്വേഷണസംഘത്തെ അറിയിച്ചു. ഭക്ഷണവിതരണത്തിന്റെ മേൽനോട്ടം വഹിക്കുക മാത്രമാണു ചെയ്തിരുന്നതെന്ന് ഇർഷാദലി അറിയിച്ചു.