പൊലീസിന്റെ ജോലിഭാരം: സ്റ്റാഫ് കൗൺസിൽ യോഗം വിളിച്ച് പൊലീസ് മേധാവി
തിരുവനന്തപുരം ∙ പൊലീസിന്റെ ജോലിഭാരവും തുടർച്ചയായ ആത്മഹത്യയും ചർച്ചയായിരിക്കെ സംസ്ഥാന പൊലീസ് മേധാവി ജൂലൈ 17നു സ്റ്റാഫ് കൗൺസിൽ യോഗം വിളിച്ചു. 6 മാസത്തിലൊരിക്കൽ ഈ യോഗം വിളിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന പൊലീസ് സംഘടനകളുടെ കത്തു കണക്കിലെടുത്താണു യോഗം.
തിരുവനന്തപുരം ∙ പൊലീസിന്റെ ജോലിഭാരവും തുടർച്ചയായ ആത്മഹത്യയും ചർച്ചയായിരിക്കെ സംസ്ഥാന പൊലീസ് മേധാവി ജൂലൈ 17നു സ്റ്റാഫ് കൗൺസിൽ യോഗം വിളിച്ചു. 6 മാസത്തിലൊരിക്കൽ ഈ യോഗം വിളിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന പൊലീസ് സംഘടനകളുടെ കത്തു കണക്കിലെടുത്താണു യോഗം.
തിരുവനന്തപുരം ∙ പൊലീസിന്റെ ജോലിഭാരവും തുടർച്ചയായ ആത്മഹത്യയും ചർച്ചയായിരിക്കെ സംസ്ഥാന പൊലീസ് മേധാവി ജൂലൈ 17നു സ്റ്റാഫ് കൗൺസിൽ യോഗം വിളിച്ചു. 6 മാസത്തിലൊരിക്കൽ ഈ യോഗം വിളിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന പൊലീസ് സംഘടനകളുടെ കത്തു കണക്കിലെടുത്താണു യോഗം.
തിരുവനന്തപുരം ∙ പൊലീസിന്റെ ജോലിഭാരവും തുടർച്ചയായ ആത്മഹത്യയും ചർച്ചയായിരിക്കെ സംസ്ഥാന പൊലീസ് മേധാവി ജൂലൈ 17നു സ്റ്റാഫ് കൗൺസിൽ യോഗം വിളിച്ചു. 6 മാസത്തിലൊരിക്കൽ ഈ യോഗം വിളിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന പൊലീസ് സംഘടനകളുടെ കത്തു കണക്കിലെടുത്താണു യോഗം.
പൊലീസ് ആസ്ഥാനത്തെ എഡിജിപിമാർ ഉൾപ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥരും ഐപിഎസ് അസോസിയേഷന്റെയും പൊലീസ് സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളുമടങ്ങിയതാണു സ്റ്റാഫ് കൗൺസിൽ. മുൻപ് 3 മാസത്തിലൊരിക്കൽ ചേർന്നിരുന്ന യോഗം കുറെക്കാലമായി 6 മാസത്തിലൊരിക്കലാണു നടക്കാറുള്ളത്.
അവസാന യോഗം 5 മാസം മുൻപായിരുന്നു. പൊലീസിന്റെ ജോലിഭാരവും മാനസികസമ്മർദവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി യോഗം വിളിക്കണമെന്നാണു സംഘടനകൾ ആവശ്യപ്പെട്ടതെങ്കിലും സ്റ്റാഫ് കൗൺസിൽ യോഗത്തിലാകാം ചർച്ചയെന്നു പൊലീസ് ആസ്ഥാനത്തുനിന്നു നിർദേശിച്ചു.