ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരും ഒരുങ്ങി; സ്റ്റേ മൂലം മുടങ്ങി
തിരുവനന്തപുരം∙ ചലച്ചിത്രമേഖലയിലെ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വിവരാവകാശ നിയമത്തിലൂടെ പുറത്തുവിടുന്നതിനു പിന്നാലെ സർക്കാർ തന്നെ പരസ്യമാക്കാൻ ഒരുങ്ങിയിരുന്നതായി സൂചന. ഇതിനുള്ള തയാറെടുപ്പ് മന്ത്രി സജി ചെറിയാന്റെ ഓഫിസ് നടത്തിയിരുന്നു. എന്നാൽ, വിവരാവകാശ കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിവരങ്ങൾ നൽകുന്നത് ഒരാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഒന്നും വേണ്ടി വന്നില്ല.
തിരുവനന്തപുരം∙ ചലച്ചിത്രമേഖലയിലെ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വിവരാവകാശ നിയമത്തിലൂടെ പുറത്തുവിടുന്നതിനു പിന്നാലെ സർക്കാർ തന്നെ പരസ്യമാക്കാൻ ഒരുങ്ങിയിരുന്നതായി സൂചന. ഇതിനുള്ള തയാറെടുപ്പ് മന്ത്രി സജി ചെറിയാന്റെ ഓഫിസ് നടത്തിയിരുന്നു. എന്നാൽ, വിവരാവകാശ കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിവരങ്ങൾ നൽകുന്നത് ഒരാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഒന്നും വേണ്ടി വന്നില്ല.
തിരുവനന്തപുരം∙ ചലച്ചിത്രമേഖലയിലെ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വിവരാവകാശ നിയമത്തിലൂടെ പുറത്തുവിടുന്നതിനു പിന്നാലെ സർക്കാർ തന്നെ പരസ്യമാക്കാൻ ഒരുങ്ങിയിരുന്നതായി സൂചന. ഇതിനുള്ള തയാറെടുപ്പ് മന്ത്രി സജി ചെറിയാന്റെ ഓഫിസ് നടത്തിയിരുന്നു. എന്നാൽ, വിവരാവകാശ കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിവരങ്ങൾ നൽകുന്നത് ഒരാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഒന്നും വേണ്ടി വന്നില്ല.
തിരുവനന്തപുരം∙ ചലച്ചിത്രമേഖലയിലെ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വിവരാവകാശ നിയമത്തിലൂടെ പുറത്തുവിടുന്നതിനു പിന്നാലെ സർക്കാർ തന്നെ പരസ്യമാക്കാൻ ഒരുങ്ങിയിരുന്നതായി സൂചന. ഇതിനുള്ള തയാറെടുപ്പ് മന്ത്രി സജി ചെറിയാന്റെ ഓഫിസ് നടത്തിയിരുന്നു. എന്നാൽ, വിവരാവകാശ കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിവരങ്ങൾ നൽകുന്നത് ഒരാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഒന്നും വേണ്ടി വന്നില്ല.
വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 5 പേർക്ക് സാംസ്കാരിക വകുപ്പിൽ നിന്നു സംസ്ഥാന വിവരാവകാശ ഓഫിസർ റിപ്പോർട്ടിലെ 233 പേജുകൾ നൽകുന്നതിനു പിന്നാലെ ഇതേ വിവരങ്ങൾ അടങ്ങിയ രേഖ മന്ത്രി പ്രകാശനം ചെയ്ത് ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് വഴി മാധ്യമങ്ങൾക്കു നൽകാൻ ബുധനാഴ്ച ഒരുക്കങ്ങൾ നടത്തിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടി സ്വീകരിച്ച ശേഷമായിരുന്നു ഇത്. മുഖ്യമന്ത്രിയുമായും സാംസ്കാരിക മന്ത്രി കൂടിയാലോചന നടത്തിയിരുന്നു. വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് സർക്കാരിന് ക്ഷീണമാകുമെന്നും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും വിലയിരുത്തിയാണ് ഭരണതലത്തിൽ കൂടിയാലോചന ഉണ്ടായത്.