ഓണം ബംപർ ലോട്ടറി: 90 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചുവിൽക്കും
തിരുവനന്തപുരം ∙ 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബംപർ ലോട്ടറിയുടെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. 4 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണു വിൽപനയിൽ ഒന്നാമത്. 3 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്.
തിരുവനന്തപുരം ∙ 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബംപർ ലോട്ടറിയുടെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. 4 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണു വിൽപനയിൽ ഒന്നാമത്. 3 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്.
തിരുവനന്തപുരം ∙ 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബംപർ ലോട്ടറിയുടെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. 4 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണു വിൽപനയിൽ ഒന്നാമത്. 3 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്.
തിരുവനന്തപുരം ∙ 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഓണം ബംപർ ലോട്ടറിയുടെ 23 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. 4 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണു വിൽപനയിൽ ഒന്നാമത്. 3 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്.
20 പേർക്ക് 50 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 10 പേർക്ക് 5 ലക്ഷം രൂപ വീതം നാലാം സമ്മാനവും നൽകും. 500 രൂപയാണു ടിക്കറ്റ് വില. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.
ഇക്കുറി അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിവസം വിറ്റുപോയി. പരമാവധി അച്ചടിക്കാൻ കഴിയുന്നത് 90 ലക്ഷം ടിക്കറ്റുകളാണ്. അത്രയും ടിക്കറ്റുകൾ അച്ചടിച്ചു വിൽക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇൗ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സമ്മാന ഇനത്തിൽ മാത്രം ലോട്ടറി വകുപ്പ് 2,400 കോടി രൂപ വിതരണം ചെയ്തു.
മുൻ സാമ്പത്തിക വർഷം വിതരണം ചെയ്തത് 7,095 കോടി രൂപയാണ്. ഈ വർഷവും സമ്മാനത്തുകയിൽ ഭാഗ്യക്കുറി റെക്കോർഡ് ഭേദിക്കുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.