കെഎംഎംഎൽ: വിജിലൻസ് അന്വേഷണ ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ
കൊല്ലം ∙ ചവറ കെഎംഎംഎലിലെ വിവിധ ഇടപാടുകളിൽ അരങ്ങേറിയ അഴിമതിയെക്കുറിച്ചു വിജിലൻസ് അന്വേഷണം വേണമെന്ന സിഐടിയു യൂണിയന്റെ ആവശ്യത്തോടു മൗനം പാലിച്ചു വ്യവസായ വകുപ്പും കമ്പനി മാനേജ്മെന്റും.
കൊല്ലം ∙ ചവറ കെഎംഎംഎലിലെ വിവിധ ഇടപാടുകളിൽ അരങ്ങേറിയ അഴിമതിയെക്കുറിച്ചു വിജിലൻസ് അന്വേഷണം വേണമെന്ന സിഐടിയു യൂണിയന്റെ ആവശ്യത്തോടു മൗനം പാലിച്ചു വ്യവസായ വകുപ്പും കമ്പനി മാനേജ്മെന്റും.
കൊല്ലം ∙ ചവറ കെഎംഎംഎലിലെ വിവിധ ഇടപാടുകളിൽ അരങ്ങേറിയ അഴിമതിയെക്കുറിച്ചു വിജിലൻസ് അന്വേഷണം വേണമെന്ന സിഐടിയു യൂണിയന്റെ ആവശ്യത്തോടു മൗനം പാലിച്ചു വ്യവസായ വകുപ്പും കമ്പനി മാനേജ്മെന്റും.
കൊല്ലം ∙ ചവറ കെഎംഎംഎലിലെ വിവിധ ഇടപാടുകളിൽ അരങ്ങേറിയ അഴിമതിയെക്കുറിച്ചു വിജിലൻസ് അന്വേഷണം വേണമെന്ന സിഐടിയു യൂണിയന്റെ ആവശ്യത്തോടു മൗനം പാലിച്ചു വ്യവസായ വകുപ്പും കമ്പനി മാനേജ്മെന്റും.
കെഎംഎംഎലിലെ ഇടപാടുകളിൽ അഴിമതിയില്ല എന്നു വ്യവസായ മന്ത്രി പി.രാജീവും കമ്പനി മാനേജ്മെന്റും ആവർത്തിക്കുമ്പോഴാണു കമ്പനിയിലെ ഏറ്റവും വലിയ യൂണിയനായ കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ ഇടപാടുകളിൽ അഴിമതി ആരോപിച്ചു പരസ്യമായി രംഗത്തുവന്നത്. ഇതോടെ മാനേജ്മെന്റിനെ ന്യായീകരിച്ച വ്യവസായ വകുപ്പ് വെട്ടിലായി.
കാൽസിനേറ്റഡ് പെട്രോളിയം കോക്ക്, നോൺ പൾവറൈസ്ഡ് ഫ്യൂവൽ (എൻപിഎഫ്) ഗ്രേഡ് പെട്രോളിയം കോക്ക്, ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കുന്ന സഞ്ചികൾ തുടങ്ങിയവയുടെ ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ചു സൂചന ലഭിച്ചപ്പോൾ തന്നെ സിഐടിയു യൂണിയൻ രംഗത്തുവന്നിരുന്നു. ഇതു വിശദീകരിച്ചു നോട്ടിസും ഇറക്കി. മുതിർന്ന സിപിഎം നേതാവും സിഐടിയു മുൻ സംസ്ഥാന സെക്രട്ടറിയുമായ എൻ.പത്മലോചനൻ പ്രസിഡന്റായുള്ളതാണ് യൂണിയൻ.
സഞ്ചി ഇടപാടിൽ അഴിമതിയുണ്ടെന്നും ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സിഐടിയു മാനേജ്മെന്റിനു നേരത്തേ കത്ത് നൽകുകയും ചെയ്തിരുന്നു. ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ടൈറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് യൂണിയൻ (യുടിയുസി) മന്ത്രി പി.രാജീവിനു കത്ത് നൽകിയിട്ടും പ്രതികരണമില്ല.