വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ
മൂന്നാർ∙ വിഷം ഉളളിൽച്ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ ജെ.വിഗ്നേശിനെ (വിക്കി - 32) ആണു മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്.
മൂന്നാർ∙ വിഷം ഉളളിൽച്ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ ജെ.വിഗ്നേശിനെ (വിക്കി - 32) ആണു മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്.
മൂന്നാർ∙ വിഷം ഉളളിൽച്ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ ജെ.വിഗ്നേശിനെ (വിക്കി - 32) ആണു മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്.
മൂന്നാർ∙ വിഷം ഉളളിൽച്ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ ജെ.വിഗ്നേശിനെ (വിക്കി - 32) ആണു മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്.
ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നാലു ദിവസം മുൻപാണ് ഇയാൾ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അടുക്കള വാതിൽ വഴിയെത്തി പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിനിടെ പെൺകുട്ടി ഇയാളെ കത്തി കൊണ്ടു വെട്ടി പരുക്കേൽപിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ ഇയാളെ പിന്നീട് വിഷം കഴിച്ച നിലയിൽ പൊലീസ് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പൊലീസ് കാവലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്. തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടി അവധിക്ക് ബന്ധുവീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.