കൊച്ചി∙ ഗുണ്ടാത്തലവൻ തിരുവനന്തപുരം വലിയതുറ സ്വദേശി ഓംപ്രകാശും (45) കൊല്ലം കൊട്ടാരക്കര പേരൂർ സ്വദേശി ഷിഹാസും (56) ലഹരിപദാർഥവുമായി താമസിച്ച കുണ്ടന്നൂരിലെ ഹോട്ടലിൽ അന്വേഷണ സംഘം ഫൊറൻസിക് പരിശോധന നടത്തി.

കൊച്ചി∙ ഗുണ്ടാത്തലവൻ തിരുവനന്തപുരം വലിയതുറ സ്വദേശി ഓംപ്രകാശും (45) കൊല്ലം കൊട്ടാരക്കര പേരൂർ സ്വദേശി ഷിഹാസും (56) ലഹരിപദാർഥവുമായി താമസിച്ച കുണ്ടന്നൂരിലെ ഹോട്ടലിൽ അന്വേഷണ സംഘം ഫൊറൻസിക് പരിശോധന നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഗുണ്ടാത്തലവൻ തിരുവനന്തപുരം വലിയതുറ സ്വദേശി ഓംപ്രകാശും (45) കൊല്ലം കൊട്ടാരക്കര പേരൂർ സ്വദേശി ഷിഹാസും (56) ലഹരിപദാർഥവുമായി താമസിച്ച കുണ്ടന്നൂരിലെ ഹോട്ടലിൽ അന്വേഷണ സംഘം ഫൊറൻസിക് പരിശോധന നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഗുണ്ടാത്തലവൻ തിരുവനന്തപുരം വലിയതുറ സ്വദേശി ഓംപ്രകാശും (45) കൊല്ലം കൊട്ടാരക്കര പേരൂർ സ്വദേശി ഷിഹാസും (56) ലഹരിപദാർഥവുമായി താമസിച്ച കുണ്ടന്നൂരിലെ ഹോട്ടലിൽ അന്വേഷണ സംഘം ഫൊറൻസിക് പരിശോധന നടത്തി. 

 5 മാസത്തിനിടെ നഗരത്തിലെ പല ഹോട്ടലുകളിലും ഇവർ മുറിയെടുത്തു ലഹരിവിൽപന നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തങ്ങുന്ന മുറിക്കു പുറമേ മറ്റു മുറികൾ കൂടി ബുക്ക് ചെയ്ത് അവിടെ  ലഹരി സൂക്ഷിച്ച് വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

ADVERTISEMENT

നഗരത്തിലെ നാല് ആഡംബര ഫ്ലാറ്റുകളിലും കുണ്ടന്നൂർ, ഫോർട്ട്കൊച്ചി, കാക്കനാട് എന്നിവിടങ്ങളിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും ഇവർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിന്റെ വിവരം ലഭിച്ചതിനാൽ ഈ ഹോട്ടലുകളിലും പൊലീസ് അന്വേഷണം നടത്തും. 

ഗുണ്ടാനേതാവിനെ കണ്ടിട്ടില്ല: പ്രയാഗ

ADVERTISEMENT

കൊച്ചി ∙ ഗുണ്ടാനേതാവ് ഓംപ്രകാശിനെ പരിചയമില്ലെന്നും കുണ്ടന്നൂരിലെ ഹോട്ടലിൽ കണ്ടിട്ടില്ലെന്നും നടി പ്രയാഗ മാർട്ടിൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണു ഹോട്ടലിൽ പോയത്.അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പുലർച്ചെ നാലര–അഞ്ച് ആയി ഹോട്ടലിൽ എത്തിയപ്പോൾ. രാവിലെ വന്ദേഭാരത് ട്രെയിനിൽ കോഴിക്കോട്ടു പോകേണ്ടിയിരുന്നു. അതു കാരണം, ഞാൻ സ്വീറ്റ് റൂമിൽ അൽപം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു. അവിടെ നാലഞ്ചു വയസ്സുള്ള ഒരു കുഞ്ഞുമുണ്ടായിരുന്നു. ഏകദേശം രണ്ടു മണിക്കൂർ വിശ്രമിച്ച ശേഷം രാവിലെ ഹോട്ടലിൽ നിന്നു മടങ്ങി’– പ്രയാഗ പറഞ്ഞു.

English Summary:

Drug case: Forensic examination in hotel

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT