റോഡരികിൽ പൈപ്പ്, ലൈറ്റ് കണ്ണിലേക്കടിച്ച് വാഹനവും; ബൈക്കപകടത്തിൽ പൊലിഞ്ഞത് യുവാവിന്റെ ജീവൻ
കോട്ടയം ∙ റോഡരികിൽ കൂട്ടിയിട്ടിരുന്ന പൈപ്പിലേക്കു ബൈക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ഇരവിനല്ലൂർ പാറേപ്പറമ്പിൽ ശ്രീകുമാർ (30) ആണു മരിച്ചത്. പാറയ്ക്കൽക്കടവ്–നാൽക്കവല റോഡിൽ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് അപകടം.
കോട്ടയം ∙ റോഡരികിൽ കൂട്ടിയിട്ടിരുന്ന പൈപ്പിലേക്കു ബൈക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ഇരവിനല്ലൂർ പാറേപ്പറമ്പിൽ ശ്രീകുമാർ (30) ആണു മരിച്ചത്. പാറയ്ക്കൽക്കടവ്–നാൽക്കവല റോഡിൽ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് അപകടം.
കോട്ടയം ∙ റോഡരികിൽ കൂട്ടിയിട്ടിരുന്ന പൈപ്പിലേക്കു ബൈക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ഇരവിനല്ലൂർ പാറേപ്പറമ്പിൽ ശ്രീകുമാർ (30) ആണു മരിച്ചത്. പാറയ്ക്കൽക്കടവ്–നാൽക്കവല റോഡിൽ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് അപകടം.
കോട്ടയം ∙ റോഡരികിൽ കൂട്ടിയിട്ടിരുന്ന പൈപ്പിലേക്കു ബൈക്ക് ഇടിച്ചുകയറി യുവാവിനു ദാരുണാന്ത്യം. ഇരവിനല്ലൂർ പാറേപ്പറമ്പിൽ ശ്രീകുമാർ (30) ആണു മരിച്ചത്. പാറയ്ക്കൽക്കടവ്–നാൽക്കവല റോഡിൽ ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് അപകടം.
എതിരെ വന്ന വാഹനം ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരുന്നതോടെ ശ്രീകുമാറിന്റെ കാഴ്ച മറഞ്ഞ് ബൈക്ക് നിയന്ത്രണംവിട്ടു പൈപ്പിൽ ഇടിക്കുകയായിരുന്നു.
ഇരുമ്പുപൈപ്പിലേക്കു വീണ് വാരിയെല്ല് തകർന്നു ശ്വാസകോശത്തിൽ തറച്ചുകയറിയ നിലയിലാണു ശ്രീകുമാറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ പുലർച്ചെ മരിച്ചു. അപകടസ്ഥലത്തുനിന്നു ശ്രീകുമാറിന്റെ വീട്ടിലേക്ക് ഒരു കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ.
സംസ്കാരം നടത്തി. പിതാവ്: ബാബു. അമ്മ: സരസു. സഹോദരി: ലക്ഷ്മി. അപകടസാധ്യതയുയർത്തി ജില്ലയിൽ പലയിടങ്ങളിലും റോഡരികിൽ ജലജീവൻ മിഷനുവേണ്ടിയുള്ള പൈപ്പുകൾ ഇറക്കിയിട്ടിട്ടുണ്ട്.