പഴക്കമേറുന്തോറും പരിപാലനം കൂടണം; ശരിയായി പരിപാലിക്കാത്ത പഴയ വാഹനങ്ങൾ അപകടങ്ങൾ വർധിപ്പിക്കുന്നു

10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു വലിയ തകരാർ കണ്ടുതുടങ്ങുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഡയലോഗുണ്ട് – ‘തൽക്കാലം ഇങ്ങനെയങ്ങു പോട്ടെ. 15 വർഷമാകുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് വരുമല്ലോ. അപ്പോൾ ചെയ്യാം’. ഈ മനോഭാവം നിരത്തുകളിലെ അപകടനിരക്കു വർധിപ്പിക്കുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയതാണ്. നിരത്തിലിറക്കാൻ പാടില്ലാത്ത വാഹനങ്ങൾ ഓടുന്നത് സംസ്ഥാനത്ത് അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നു സിഎജി റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. 15 വർഷമാണു സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി. ഇതു പിന്നിട്ടിട്ടും ഫിറ്റ്നസ് പുതുക്കാതെ വാഹനങ്ങൾ നിരത്തിലോടുന്നുണ്ട്.
10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു വലിയ തകരാർ കണ്ടുതുടങ്ങുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഡയലോഗുണ്ട് – ‘തൽക്കാലം ഇങ്ങനെയങ്ങു പോട്ടെ. 15 വർഷമാകുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് വരുമല്ലോ. അപ്പോൾ ചെയ്യാം’. ഈ മനോഭാവം നിരത്തുകളിലെ അപകടനിരക്കു വർധിപ്പിക്കുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയതാണ്. നിരത്തിലിറക്കാൻ പാടില്ലാത്ത വാഹനങ്ങൾ ഓടുന്നത് സംസ്ഥാനത്ത് അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നു സിഎജി റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. 15 വർഷമാണു സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി. ഇതു പിന്നിട്ടിട്ടും ഫിറ്റ്നസ് പുതുക്കാതെ വാഹനങ്ങൾ നിരത്തിലോടുന്നുണ്ട്.
10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു വലിയ തകരാർ കണ്ടുതുടങ്ങുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഡയലോഗുണ്ട് – ‘തൽക്കാലം ഇങ്ങനെയങ്ങു പോട്ടെ. 15 വർഷമാകുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് വരുമല്ലോ. അപ്പോൾ ചെയ്യാം’. ഈ മനോഭാവം നിരത്തുകളിലെ അപകടനിരക്കു വർധിപ്പിക്കുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയതാണ്. നിരത്തിലിറക്കാൻ പാടില്ലാത്ത വാഹനങ്ങൾ ഓടുന്നത് സംസ്ഥാനത്ത് അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നു സിഎജി റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. 15 വർഷമാണു സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി. ഇതു പിന്നിട്ടിട്ടും ഫിറ്റ്നസ് പുതുക്കാതെ വാഹനങ്ങൾ നിരത്തിലോടുന്നുണ്ട്.
10 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്കു വലിയ തകരാർ കണ്ടുതുടങ്ങുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഡയലോഗുണ്ട് – ‘തൽക്കാലം ഇങ്ങനെയങ്ങു പോട്ടെ. 15 വർഷമാകുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് വരുമല്ലോ. അപ്പോൾ ചെയ്യാം’. ഈ മനോഭാവം നിരത്തുകളിലെ അപകടനിരക്കു വർധിപ്പിക്കുന്നതായി ശാസ്ത്രീയമായി കണ്ടെത്തിയതാണ്. നിരത്തിലിറക്കാൻ പാടില്ലാത്ത വാഹനങ്ങൾ ഓടുന്നത് സംസ്ഥാനത്ത് അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നു സിഎജി റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. 15 വർഷമാണു സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി. ഇതു പിന്നിട്ടിട്ടും ഫിറ്റ്നസ് പുതുക്കാതെ വാഹനങ്ങൾ നിരത്തിലോടുന്നുണ്ട്.
∙ വാഹനത്തിനു പഴക്കമേറുന്തോറും ടയർ, ബ്രേക്ക്, ഹെഡ്‌ലൈറ്റ്, സിഗ്‌നൽ ലൈറ്റ്, പവർ വിൻഡോ, മിറർ തുടങ്ങിയവ പരിപാലിക്കാനുള്ള ഉടമകളുടെ താൽപര്യം കുറഞ്ഞുവരുന്നു.
∙ വാഹനത്തിൽ റോഡുമായി സമ്പർക്കം പുലർത്തുന്ന ഏക ഭാഗം ടയറാണ്. ബ്രേക്ക് സംവിധാനം ശരിയായി പ്രവർത്തിക്കുന്നതിലടക്കം ടയറിനു മുഖ്യപങ്കുണ്ട്. എന്നാൽ, ടയറിൽ ആവശ്യത്തിനു കാറ്റുണ്ടോ എന്നുപോലും പലരും പരിശോധിക്കാറില്ല.
∙ പഴയ വാഹനങ്ങളുടെ ഹെഡ്‍ലൈറ്റിനു തെളിച്ചം കുറഞ്ഞുവരുന്നത് ദൂരക്കാഴ്ച കുറയ്ക്കും. മുൻവശത്തെ ചില്ലിലൂടെ രാത്രിക്കാഴ്ച സുവ്യക്തമാണെന്ന് ഉറപ്പാക്കണം.
∙ ശരിയായ ഫിറ്റ്നസില്ലാത്ത പഴയ വാഹനങ്ങൾ കാരണം കഴിഞ്ഞ 6 വർഷത്തിനിടെ കേരളത്തിലുണ്ടായത് 3097 അപകടങ്ങൾ.