പൊലീസിന്റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമാക്കരുത്: ഹൈക്കോടതി
കൊച്ചി ∙ കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടിസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പൊലീസ് നോട്ടിസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
കൊച്ചി ∙ കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടിസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പൊലീസ് നോട്ടിസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
കൊച്ചി ∙ കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടിസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പൊലീസ് നോട്ടിസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
കൊച്ചി ∙ കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടിസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പൊലീസ് നോട്ടിസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ.കെ. അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
പ്രതികളുമായി നടത്തിയ ആശയ വിനിമയങ്ങളുടെയും ഇടപാടുകളുടെയും വിശദാംശങ്ങൾ അറിയാൻ പൊലീസിന് അഭിഭാഷകനെ ചോദ്യം ചെയ്യാൻ അധികാരമില്ലെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അഭിഭാഷകനു നിയമപരമായ പരിരക്ഷയുണ്ട്. ഫോറിനേഴ്സ് ആക്ടിന്റെ ഉൾപ്പെടെ ലംഘനമാരോപിച്ചു ബംഗാൾ സ്വദേശികളായ ദമ്പതികളെ ഞാറയ്ക്കൽ പൊലീസ് ഫെബ്രുവരി അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലദേശ് സ്വദേശിക്കു താമസസൗകര്യം നൽകിയെന്നാരോപിച്ചായിരുന്നു നടപടി. ഹൈക്കോടതിയിൽ വിഷയം എത്തിയതോടെ പൊലീസ് നോട്ടിസ് പിൻവലിച്ചിരുന്നു. നോട്ടിസ് പിൻവലിച്ചതും കണക്കിലെടുത്താണു ഹർജി തീർപ്പാക്കിയത്.