വിഴിഞ്ഞത്ത് ആക്രമണത്തിനു മുന്‍പ് സിസിടിവി നശിപ്പിച്ചു; 2 യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിനു മുന്‍പ് രണ്ട് യുവാക്കൾ സിസിടിവികള്‍ നശിപ്പിച്ചു. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസിടിവികളാണ് നശിപ്പിച്ചത്. ക്യാമറ നശിപ്പിക്കുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിനു മുന്‍പ് രണ്ട് യുവാക്കൾ സിസിടിവികള്‍ നശിപ്പിച്ചു. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസിടിവികളാണ് നശിപ്പിച്ചത്. ക്യാമറ നശിപ്പിക്കുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിനു മുന്‍പ് രണ്ട് യുവാക്കൾ സിസിടിവികള്‍ നശിപ്പിച്ചു. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസിടിവികളാണ് നശിപ്പിച്ചത്. ക്യാമറ നശിപ്പിക്കുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ആക്രമണം നടക്കുന്നതിനു മുന്‍പ് രണ്ട് യുവാക്കൾ സിസിടിവികള്‍ നശിപ്പിച്ചു. പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിലെ സിസിടിവികളാണ് നശിപ്പിച്ചത്. ക്യാമറ നശിപ്പിക്കുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്റ്റേഷന്റെ മുൻപിലുണ്ടായ സിസിടിവികളെല്ലാം യുവാക്കൾ അടിച്ചുതകർത്തു. അതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. എന്നാൽ സ്റ്റേഷന്റെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ തിരിച്ചുവയ്ക്കുന്നത് കാണാം. മാസ്ക് ധരിച്ച് എത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, വിഴിഞ്ഞത്തു സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെൽട്ടനെ റിമാൻഡ് ചെയ്തു. സെൽട്ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേർ. വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം 3.30യ്ക്ക് കളക്ടറേറ്റിൽ സർവകക്ഷിയോഗം ചേരും. മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തേക്കില്ല.
സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 85 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് എഫ്ഐആറിൽ പറയുന്നു. സമരക്കാർ പൊലീസിനെ ചുട്ടുകൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ ആരോപിക്കുന്നു. വൈദികരടക്കം ആരെയും പേരെടുത്തുപറഞ്ഞു പ്രതിയാക്കിയില്ല. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ അറിയിച്ചു.
English Summary: CCTVs were destroyed before the violence