തനിച്ചു താമസിക്കുന്ന വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; സംഭവം കാസർകോട്ട്
കാസർകോട്∙ വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംകോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ തനിച്ച് താമസിക്കുന്ന തോമസ് കാസ്റ്റയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ
കാസർകോട്∙ വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംകോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ തനിച്ച് താമസിക്കുന്ന തോമസ് കാസ്റ്റയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ
കാസർകോട്∙ വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംകോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ തനിച്ച് താമസിക്കുന്ന തോമസ് കാസ്റ്റയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ
കാസർകോട്∙ വയോധികനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംകോളി ചൗക്കാർ പിരിപ്പള്ളം സ്വദേശി തോമസ് കാസ്റ്റയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ തനിച്ച് താമസിക്കുന്ന തോമസ് കാസ്റ്റയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
പ്രദേശത്ത് അഴുകിയ മണം പടർന്നതോടെ കഴിഞ്ഞ ദിവസം വൈകിട്ട് സമീപവാസികൾ പരിശോധന നടത്തി. തോമസിന്റെ വീടിനു സമീപത്തുള്ള കെട്ടിടത്തിന്റെ ഭാഗമായുള്ള സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റും
English Summary: Elderly man was killed and thrown into the septic tank