‘കൊല്ലപ്പെട്ട 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തണം’: ആവശ്യവുമായി മെയ്തെയ് സംഘടന
ഇംഫാൽ∙ മണിപ്പുരിൽ കൊല്ലപ്പെട്ട രണ്ടു മെയ്തെയ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ സർക്കാർ കണ്ടെത്തണമെന്ന ആവശ്യവുമായി യുഎസ് ആസ്ഥാനമായുള്ള മെയ്തെയ് സംഘടന. ദ് അസോസിയേഷൻ ഓഫ് മെയ്തെയ്സ് ഇൻ ദ അമേരിക്കാസ്
ഇംഫാൽ∙ മണിപ്പുരിൽ കൊല്ലപ്പെട്ട രണ്ടു മെയ്തെയ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ സർക്കാർ കണ്ടെത്തണമെന്ന ആവശ്യവുമായി യുഎസ് ആസ്ഥാനമായുള്ള മെയ്തെയ് സംഘടന. ദ് അസോസിയേഷൻ ഓഫ് മെയ്തെയ്സ് ഇൻ ദ അമേരിക്കാസ്
ഇംഫാൽ∙ മണിപ്പുരിൽ കൊല്ലപ്പെട്ട രണ്ടു മെയ്തെയ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ സർക്കാർ കണ്ടെത്തണമെന്ന ആവശ്യവുമായി യുഎസ് ആസ്ഥാനമായുള്ള മെയ്തെയ് സംഘടന. ദ് അസോസിയേഷൻ ഓഫ് മെയ്തെയ്സ് ഇൻ ദ അമേരിക്കാസ്
ഇംഫാൽ∙ മണിപ്പുരിൽ കൊല്ലപ്പെട്ട രണ്ടു മെയ്തെയ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ സർക്കാർ കണ്ടെത്തണമെന്ന ആവശ്യവുമായി യുഎസ് ആസ്ഥാനമായുള്ള മെയ്തെയ് സംഘടന. ദ് അസോസിയേഷൻ ഓഫ് മെയ്തെയ്സ് ഇൻ ദ അമേരിക്കാസ് (എഎംഎ) എന്ന സംഘടനയാണു മൃതദേങ്ങൾ കണ്ടെത്തണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നത്.
‘‘ഒരിക്കലും നികത്താനാവാത്ത ശൂന്യതയാണ് ഇരുവരുടെയും അകാല വേർപാട് നൽകിയത്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും പിന്തുണ ഞങ്ങൾ തേടുകയാണ്. യുദ്ധ കുറ്റകൃത്യങ്ങൾക്കു തുല്യമായ മാപ്പർഹിക്കാത്ത സംഭവമാണ് നടന്നത്.’’– ദ് അസോസിയേഷൻ ഓഫ് മെയ്തെയ്സ് ഇൻ ദ അമേരിക്കാസ് പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർഥികളുടെ കൊലപാതകത്തിൽ പ്രധാന സൂത്രധാരനെ അടക്കം അഞ്ചുപേരെ പൊലീസ് ഇതുവരെ പിടികൂടി. കമിതാക്കളായ വിദ്യാർഥികളെ ജൂലൈയിലാണ് കാണാതായത്. കൊലയ്ക്ക് മുൻപും ശേഷവുമുള്ള ഇവരുടെ ഫോട്ടോകൾ കഴിഞ്ഞ മാസം അവസാനം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇംഫാലിൽ വൻ പ്രക്ഷോഭം നടന്നതിനെത്തുടർന്നു ഡൽഹിയിൽനിന്നു സിബിഐ സ്പെഷൽ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മണിപ്പുരിൽ എത്തി കേസന്വേഷണം ഏറ്റെടുത്തു.