ഡൽഹിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി അജ്ഞാതർ വെടിവച്ചു കൊന്നു; പ്രണയപ്പകയെന്നു സംശയം
ന്യൂഡൽഹി∙ രാജ്യ തലസ്ഥാനത്തു വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ അജ്ഞാതർ വെടിവച്ചുകൊന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച
ന്യൂഡൽഹി∙ രാജ്യ തലസ്ഥാനത്തു വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ അജ്ഞാതർ വെടിവച്ചുകൊന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച
ന്യൂഡൽഹി∙ രാജ്യ തലസ്ഥാനത്തു വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ അജ്ഞാതർ വെടിവച്ചുകൊന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച
ന്യൂഡൽഹി∙ രാജ്യ തലസ്ഥാനത്തു വീട്ടില്‍ അതിക്രമിച്ചുകയറി പെൺകുട്ടിയെ അജ്ഞാതർ വെടിവച്ചുകൊന്നു. പൂജ യാദവ് (24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെ ജയ്‌റ്റ്‌പുർ ഭാഗത്തായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി പെൺകുട്ടിക്കുനേരെ വെടിവയ്‌ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് ഓടിയെത്തിയവര്‍ പെൺകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആളുകൾ പ്രതികളെ പിന്തുടർന്നെങ്കിലും ഇവരെത്തിയ ബൈക്ക് മാത്രമാണ് പിടിച്ചെടുക്കാനായത്. പ്രതികൾ കടന്നുകളഞ്ഞതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. നമ്പർപേറ്റ് ഇല്ലാത്ത ബൈക്ക് പിടിച്ചെടുത്ത പൊലീസ്, കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഫരീദാബാദ് സ്വദേശി റോക്കി ആണ് അറസ്റ്റിലായത്. പൂജയുമായി ഇയാളുടെ സഹോദരൻ കൃഷ്ണ പ്രധാൻ പ്രണയത്തിലായിരുന്നു. തുടർന്നാണ് കൊലപാതകമെന്നാണ് സംശയം.
അടുത്തടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ സംഭവിക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. വ്യാഴാഴ്ച ഡൽഹി മെട്രോ സ്റ്റേഷന് സമീപം 30 വയസ്സുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇതിൽ പെൺകുട്ടിയുടെ മുഖം കല്ല് ഉപയോഗിച്ച് വികൃതമാക്കിയ നിലയിലായിരുന്നു.