ശമ്പളം നൽകിയില്ലെന്ന് ആലപ്പുഴ സ്വദേശിയുടെ പരാതി: കപ്പൽ അറസ്റ്റ് ചെയ്ത് മദ്രാസ് ഹൈക്കോടതി
ചെന്നൈ∙ ശമ്പളം നൽകാതെ വഞ്ചിച്ചെന്ന ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽ ചരക്കുകപ്പൽ കസ്റ്റഡിയിലെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൂത്തുക്കുടിയിലെത്തിയ, എംവി റഹിമ എന്നറിയപ്പെടുന്ന എംവി പുരവളാനി 1 എന്ന കപ്പലാണ് കണ്ണമംഗലം ചെമ്പോലിൽ പടീറ്റതിൽ നന്ദകുമാറിന്റെ ഹർജിയെ തുടർന്ന് തടഞ്ഞിട്ടത്.
ചെന്നൈ∙ ശമ്പളം നൽകാതെ വഞ്ചിച്ചെന്ന ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽ ചരക്കുകപ്പൽ കസ്റ്റഡിയിലെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൂത്തുക്കുടിയിലെത്തിയ, എംവി റഹിമ എന്നറിയപ്പെടുന്ന എംവി പുരവളാനി 1 എന്ന കപ്പലാണ് കണ്ണമംഗലം ചെമ്പോലിൽ പടീറ്റതിൽ നന്ദകുമാറിന്റെ ഹർജിയെ തുടർന്ന് തടഞ്ഞിട്ടത്.
ചെന്നൈ∙ ശമ്പളം നൽകാതെ വഞ്ചിച്ചെന്ന ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽ ചരക്കുകപ്പൽ കസ്റ്റഡിയിലെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൂത്തുക്കുടിയിലെത്തിയ, എംവി റഹിമ എന്നറിയപ്പെടുന്ന എംവി പുരവളാനി 1 എന്ന കപ്പലാണ് കണ്ണമംഗലം ചെമ്പോലിൽ പടീറ്റതിൽ നന്ദകുമാറിന്റെ ഹർജിയെ തുടർന്ന് തടഞ്ഞിട്ടത്.
ചെന്നൈ∙ ശമ്പളം നൽകാതെ വഞ്ചിച്ചെന്ന ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽ ചരക്കുകപ്പൽ കസ്റ്റഡിയിലെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൂത്തുക്കുടിയിലെത്തിയ, എംവി റഹിമ എന്നറിയപ്പെടുന്ന എംവി പുരവളാനി 1 എന്ന കപ്പലാണ് കണ്ണമംഗലം ചെമ്പോലിൽ പടീറ്റതിൽ നന്ദകുമാറിന്റെ ഹർജിയെ തുടർന്ന് തടഞ്ഞിട്ടത്.
ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും നൽകാതെ കപ്പൽ ഉടമകളെ പോകാൻ അനുവദിക്കരുതെന്നു ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസിന്റെ ഉത്തരവിലുണ്ട്. നടപടികൾ പൂർത്തിയാക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനെ നിയോഗിച്ചു. 2022 ജൂലൈയിൽ ഈ കപ്പലിൽ ഓയിലറായി ജോലിക്കു കയറി 13 മാസത്തോളം ജോലി ചെയ്തിട്ടും കരാറിൽ നിന്നു വ്യത്യസ്തമായി തുച്ഛമായ ശമ്പളം മാത്രമാണു നൽകിയതെന്നു ഹർജിയിൽ പറയുന്നു. പലിശ ചേർത്തുള്ള ശമ്പളക്കുടിശികയായ 4.48 ലക്ഷം രൂപ നൽകണമെന്നാണ് നന്ദകുമാറിന്റെ ആവശ്യം.
ഒപ്പം ജോലി ചെയ്തിരുന്നവർക്കും ശമ്പളം ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും അഡ്വ.പി.മുത്തുസ്വാമി വഴി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കപ്പൽ ഉടമകളുടെ മറുപടി തേടിയ മദ്രാസ് ഹൈക്കോടതി കേസ് 13നു വീണ്ടും പരിഗണിക്കും.