‘അറസ്റ്റിലായി 230 ദിവസമായിട്ടും വകുപ്പില്ലാ മന്ത്രിയായി തുടരുന്നു’; സെന്തില്‍ ബാലാജിക്ക് രൂക്ഷ വിമര്‍ശനം
ചെന്നൈ∙ വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തില്‍ ബാലാജിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അറസ്റ്റിലായി 230 ദിവസമായിട്ടുംമന്ത്രിയായി സെന്തിൽ മന്ത്രിയായി തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണ ജീവനക്കാരനായിരുന്നെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടേനെയെന്നും സെന്തിലിന്റെജാമ്യാപേക്ഷ
ചെന്നൈ∙ വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തില്‍ ബാലാജിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അറസ്റ്റിലായി 230 ദിവസമായിട്ടുംമന്ത്രിയായി സെന്തിൽ മന്ത്രിയായി തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണ ജീവനക്കാരനായിരുന്നെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടേനെയെന്നും സെന്തിലിന്റെജാമ്യാപേക്ഷ
ചെന്നൈ∙ വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തില്‍ ബാലാജിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അറസ്റ്റിലായി 230 ദിവസമായിട്ടുംമന്ത്രിയായി സെന്തിൽ മന്ത്രിയായി തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണ ജീവനക്കാരനായിരുന്നെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടേനെയെന്നും സെന്തിലിന്റെജാമ്യാപേക്ഷ
ചെന്നൈ∙ വകുപ്പില്ലാ മന്ത്രിയായി തുടരുന്ന സെന്തില്‍ ബാലാജിക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അറസ്റ്റിലായി 230 ദിവസമായിട്ടും മന്ത്രിയായി സെന്തിൽ മന്ത്രിയായി തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണ ജീവനക്കാരനായിരുന്നെങ്കില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടേനെയെന്നും സെന്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് ആണ് മന്ത്രിയ്ക്കെതിരെ പരാമർശം നടത്തിയത്.
സെന്തിലിന്റെ സഹോദരന്റെ പേരും കുറ്റപത്രത്തിലുണ്ടെന്നും അയാൾ ഒളിവിലാണെന്നും ജാമ്യം നിഷേധിച്ച ഉത്തരവിൽ കോടതി സൂചിപ്പിച്ചു. സഹോദരന്‍ ഒളിവിലാണെന്നു ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കരുതെന്ന് സെന്തിലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ആവശ്യപ്പെട്ടു. അങ്ങനെ ജാമ്യം നിഷേധിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. അപ്പോഴാണ് 230 ദിവസമായി വകുപ്പില്ലാ മന്ത്രിയായി സെന്തിൽ തുടരുന്നതിനെക്കുറിച്ച് ജസ്റ്റിസ് വെങ്കടേഷ് ചോദിച്ചത്.
അനധികൃത പണമിടപാട് നിരോധന നിയമപ്രകാരം മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ വർഷം ജൂൺ 14നാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സെന്തില്‍ ബാലാജിയെ ചെന്നൈ പുഴൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്. സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് അടുത്ത മാസം 14ലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ ഇഡിയോട് മറുപടി നൽകാനും ഉത്തരവിട്ടു.