വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ ഒരുപോലെ പരിഗണിക്കണം: സിവിൽ സർവീസ് നേടിയവരോട് ഗവർണർ
തിരുവനന്തപുരം∙ വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കാനും അവരോട് നീതിയുക്തമായ സമീപനം പുലർത്താനും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽനിന്ന് 2023ലെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ അനുമോദിക്കാൻ കേരള രാജ്ഭവനിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം∙ വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കാനും അവരോട് നീതിയുക്തമായ സമീപനം പുലർത്താനും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽനിന്ന് 2023ലെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ അനുമോദിക്കാൻ കേരള രാജ്ഭവനിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം∙ വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കാനും അവരോട് നീതിയുക്തമായ സമീപനം പുലർത്താനും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽനിന്ന് 2023ലെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ അനുമോദിക്കാൻ കേരള രാജ്ഭവനിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം∙ വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കാനും അവരോട് നീതിയുക്തമായ സമീപനം പുലർത്താനും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽനിന്ന് 2023ലെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ അനുമോദിക്കാൻ കേരള രാജ്ഭവനിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘അധികാര സ്ഥാനങ്ങൾ വഹിക്കുന്നവർ ജനങ്ങളോട് ബഹുമാനത്തോടെയും നീതിപൂർവകമായും പെരുമാറണം എന്നായിരുന്നു സർദാർ വല്ലഭായി പട്ടേലിനെപ്പോലെ ഉള്ളവരുടെ കാഴ്ചപ്പാട്. ജനങ്ങളിൽനിന്ന് അകലം പാലിച്ചു നിന്ന ബ്രിട്ടിഷ് ശൈലിയിൽ നിന്നു വ്യത്യസ്തമായി, ജനസേവനത്തിന്റെ മാർഗത്തിലൂടെ നീങ്ങുന്ന സിവിൽ സർവീസിനെയാണ് സ്വതന്ത്ര ഭാരതം വിഭാവനം ചെയ്തത്. ആ ശൈലിയെ കൂടുതൽ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകാൻ പുതിയ തലമുറയ്ക്ക് കഴിയണം’– ഗവർണർ പറഞ്ഞു.
കേരളത്തിൽ നിന്നു സിവിൽ സർവീസ് ജയിച്ച 54 പേരിൽ 45 പേരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്ര കുമാർ ധോദാവത് സംസാരിച്ചു.