ന്യൂഡൽഹി ∙ ചൊവ്വാഴ്ച നടന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ന്യൂഡൽഹി ∙ ചൊവ്വാഴ്ച നടന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചൊവ്വാഴ്ച നടന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ചൊവ്വാഴ്ച നടന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്കു മാറ്റിയിരുന്നു.

ADVERTISEMENT

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിനു (ഐ4സി) കീഴിലെ നാഷനൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന സൂചനകൾ കൈമാറിയത്. ഇവ വിലയിരുത്തി പരീക്ഷ റദ്ദാക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

നീറ്റ്–യുജി പരീക്ഷയിലെ വിവാദങ്ങളെത്തുടർന്ന് പ്രതിരോധത്തിലായ എൻടിഎയുടെ വിശ്വാസ്യത കൂടുതൽ ചോദ്യം ചെയ്യപ്പെടാൻ യുജിസി–നെറ്റ് റദ്ദാക്കൽ കാരണമാകും. നീറ്റ് ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ബിഹാർ പൊലീസിലെ ഇക്കണോമിക് ഒഫൻസ് യൂണിറ്റിനോട് വിശദ റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് തുടർനടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

ഈമാസം തന്നെ എൻടിഎക്കു റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണ് യുജിസി–നെറ്റ്. 4 വർഷ ബിഎഡ് പ്രോഗ്രാമിലേക്കു ജൂൺ 12നു നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും (എൻസിഇടി) റദ്ദാക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ഭൂരിഭാഗം കേന്ദ്രങ്ങളിലും പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതായിരുന്നു കാരണം. 29,000 വിദ്യാർഥികൾ എഴുതിയ പരീക്ഷ വളരെ കുറച്ചു കേന്ദ്രങ്ങളിൽ മാത്രമാണു കൃത്യമായി നടന്നത്.

ചോദ്യങ്ങൾ മുൻപേ ടെലിഗ്രാമിൽ ?

ADVERTISEMENT

യുജിസി-നെറ്റിനുള്ള ചില ചോദ്യങ്ങൾ ദിവസങ്ങൾക്കു മുൻപേ ചില ടെലിഗ്രാം ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതായാണു വിവരം. ഐ4സി ഡിവിഷൻ ഇക്കാര്യം കണ്ടെത്തി ഇന്നലെ യുജിസിയെ അറിയിച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കേന്ദ്ര സ്ഥാപനമാണ് ഐ4സി. ഇക്കൊല്ലത്തെ നീറ്റ്-യുജിയുടെ ചോദ്യങ്ങളും ടെലിഗ്രാം ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതായി ആരോപണമുയർന്നിരുന്നു.

English Summary:

UGC NET Exam Canceled: Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT