വിവാദങ്ങൾക്ക് വിട; ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി വീണ്ടും പിത്രോദ
ന്യൂഡൽഹി∙ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ പാർട്ടി വീണ്ടും നിയമിച്ചു. നിരന്തരമായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് കഴിഞ്ഞ മാസം
ന്യൂഡൽഹി∙ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ പാർട്ടി വീണ്ടും നിയമിച്ചു. നിരന്തരമായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് കഴിഞ്ഞ മാസം
ന്യൂഡൽഹി∙ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ പാർട്ടി വീണ്ടും നിയമിച്ചു. നിരന്തരമായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് കഴിഞ്ഞ മാസം
ന്യൂഡൽഹി∙ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ പാർട്ടി വീണ്ടും നിയമിച്ചു. നിരന്തരമായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് കഴിഞ്ഞ മാസം എട്ടിനാണ് അദ്ദേഹം രാജിവച്ചത്. രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ അംഗീകരിച്ചിരുന്നു. ലോക്ഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞ് ഇന്ത്യാസഖ്യം മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് പിത്രോദയെ വീണ്ടും നിയമിച്ചത്.
വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേ ഇന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ വിവാദ പ്രസ്താവന. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പറഞ്ഞിരുന്നു. പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞെങ്കിലും അതിനകം വിവാദം ചൂടുപിടിച്ചു. ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പിത്രോദ പ്രസ്താവന നടത്തിയത്.