കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകമാണെന്ന് ആവർത്തിച്ച് അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജി. കുഞ്ഞനന്തനു സംഭവിച്ചത് തങ്ങൾക്കും സംഭവിക്കുമെന്ന ഭയം ജയിലിൽ കഴിയുന്ന ടിപി വധക്കേസിലെ കുറ്റവാളികൾക്കും തോന്നിത്തുടങ്ങിയതായി ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ കുഞ്ഞനന്തനെപ്പോലെ ഇല്ലാതാകാൻ ഒരുക്കമല്ലെന്നും പലതും തുറന്നു പറയുമെന്നും സംഘടിതരായ ഈ കുറ്റവാളികൾ പാർട്ടിയേയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകമാണെന്ന് ആവർത്തിച്ച് അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജി. കുഞ്ഞനന്തനു സംഭവിച്ചത് തങ്ങൾക്കും സംഭവിക്കുമെന്ന ഭയം ജയിലിൽ കഴിയുന്ന ടിപി വധക്കേസിലെ കുറ്റവാളികൾക്കും തോന്നിത്തുടങ്ങിയതായി ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ കുഞ്ഞനന്തനെപ്പോലെ ഇല്ലാതാകാൻ ഒരുക്കമല്ലെന്നും പലതും തുറന്നു പറയുമെന്നും സംഘടിതരായ ഈ കുറ്റവാളികൾ പാർട്ടിയേയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകമാണെന്ന് ആവർത്തിച്ച് അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജി. കുഞ്ഞനന്തനു സംഭവിച്ചത് തങ്ങൾക്കും സംഭവിക്കുമെന്ന ഭയം ജയിലിൽ കഴിയുന്ന ടിപി വധക്കേസിലെ കുറ്റവാളികൾക്കും തോന്നിത്തുടങ്ങിയതായി ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ കുഞ്ഞനന്തനെപ്പോലെ ഇല്ലാതാകാൻ ഒരുക്കമല്ലെന്നും പലതും തുറന്നു പറയുമെന്നും സംഘടിതരായ ഈ കുറ്റവാളികൾ പാർട്ടിയേയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകമാണെന്ന് ആവർത്തിച്ച് അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജി. കുഞ്ഞനന്തനു സംഭവിച്ചത് തങ്ങൾക്കും സംഭവിക്കുമെന്ന ഭയം ജയിലിൽ കഴിയുന്ന ടിപി വധക്കേസിലെ കുറ്റവാളികൾക്കും തോന്നിത്തുടങ്ങിയതായി ഷാജി ചൂണ്ടിക്കാട്ടി. എന്നാൽ കുഞ്ഞനന്തനെപ്പോലെ ഇല്ലാതാകാൻ ഒരുക്കമല്ലെന്നും പലതും തുറന്നു പറയുമെന്നും സംഘടിതരായ ഈ കുറ്റവാളികൾ പാർട്ടിയേയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവരുടെ വെളിപ്പെടുത്തലുകളുണ്ടാക്കുന്നതിനെക്കാൾ വളരെ ചെറിയ പ്രത്യാഘാതങ്ങളേ ഇവരെ പുറത്തുവിട്ടാൽ ഉണ്ടാകൂ എന്ന തിരിച്ചറിവിലാണ് പാർട്ടി അത്തരമൊരു നീക്കം നടത്തിയത്. എം.പ്രകാശന്റെ മകളുടെ മരണവുമായി ബന്ധപ്പെട്ട് കൊലപാതക പരമ്പര തന്നെ അരങ്ങേറി. കേരളത്തിൽ സിപിഎമ്മിന്റെ അന്ത്യകൂദാശ നടത്താനുള്ള ചരിത്ര നിയോഗമാണ് പിണറായി വിജയന്റേതെന്നും ഷാജി മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ADVERTISEMENT

∙ ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം ആരോപിച്ചത് താങ്കളാണല്ലോ. ടിപി കേസിലെ കുറ്റവാളികളെ പുറത്തുവിടാനുള്ള നീക്കവും കുഞ്ഞനന്തന്റെ മരണവും തമ്മിൽ ബന്ധമുണ്ടെന്നു കരുതുന്നുണ്ടോ?

കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പറഞ്ഞത് തിരഞ്ഞെടുപ്പു രാഷ്ട്രീയം മുൻനിർത്തിയല്ല. ഇനിയും പല കാര്യങ്ങളും തുറന്നു പറയേണ്ടി വരും. ടിപി കേസിലെ പ്രതികളോട് സർക്കാരിനും സിപിഎമ്മിനും അമിതമായ വിധേയത്വം ഉണ്ട്. മനു തോമസ് പുറത്തുവന്ന് സംസാരിക്കുമ്പോൾത്തന്നെ ഇവർക്കുണ്ടാകുന്ന ഭയപ്പാട് എത്ര വലുതാണെന്ന് നമുക്കറിയാം. കണ്ണൂർ രാഷ്ട്രീയത്തിൽ വിശുദ്ധരായ ഒരാളുമില്ലെന്നാണ് മനുവിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. സിപിഎമ്മിനു വേണ്ടി ക്വട്ടേഷൻ രാഷട്രീയത്തിൽ പ്രവർത്തിക്കുന്നവർ പിന്നീട് വലിയ സ്വർണക്കള്ളക്കടത്തുകാരും മാഫിയയുമായി മാറും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ. ജയിലിലുള്ള ഷാഫിയുെട സ്വർണക്കടത്തും ക്വട്ടേഷനും നിയന്ത്രിക്കുന്നത് ഇവരാണ്. മലബാർ മേഖലയിലെ എല്ലാ പ്രധാന പ്രശ്നങ്ങളിലും ഷാഫിയുടെ ആളുകളുടെ ഇടപെടലുകളുണ്ട്.

ടിപി വധക്കേസിൽ ജയിലിൽ കിടക്കുന്നവരും ഇതുപോലെ വലിയ വെളിപ്പെടുത്തലുകൾ നടത്താൻ സാധ്യതയുണ്ട്. എല്ലാ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും മറികടന്ന് ഇവരെ പുറത്തിറക്കാൻ സിപിഎം ശ്രമിക്കുന്നത് ഇവരെ ഭയക്കുന്നതു കൊണ്ടു തന്നെയാണ്. കുഞ്ഞനന്തന്റെ മരണം മാത്രമല്ല, മരണങ്ങളുടെ ഒരു പരമ്പര തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്.

കുഞ്ഞനന്തൻ ഒരു തുടക്കം മാത്രമാണ്. അതിന്റെ ബാക്കിയായി ഇനിയും ഉണ്ടാകും. മനുവിന് പോലും ഇപ്പോൾ സംരക്ഷണം ലഭിക്കുന്നത് കേരളം അത്ര ജാഗരൂകമായി നിൽക്കുന്നത് കൊണ്ട് മാത്രമാണ്. അറിഞ്ഞ കൊലപാതകങ്ങളെക്കാൾ അതിഭീകരമായ അറിയാത്ത നിരവധി കൊലപാതകങ്ങളുണ്ട്. കുഞ്ഞനന്തൻ വഴി വേറെയും ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയാണ്.

ADVERTISEMENT

ബംഗാളിൽ പോയി നന്ദിഗ്രാം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. അവിടുത്തെ ഭീകരത നേരിട്ട് അറിഞ്ഞു. അതിനേക്കാൾ ഭീകരമയാ കൊലപാതക ശൃംഖലകൾ കണ്ണൂരിലുണ്ട്.

∙ ഇത്തരം വെളിപ്പെടുത്തൽ ഇല്ലാതിരിക്കാനാണോ ടിപി കേസ് പ്രതികളെ പുറത്തിറക്കാൻ ശ്രമിക്കുന്നത്?

ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യേണ്ടി ‍വരുന്ന തരത്തിലുള്ള പ്രത്യാഘാതം ഈ സംഭവത്തിലുണ്ടായി. ഇതറിയാമായിരുന്നിട്ടും സർക്കാർ അവരെ പുറത്തിറക്കാൻ മുതിർന്നു. കുറ്റവാളികളെ പുറത്തിറക്കിയാൽ ഉണ്ടാകുന്ന ആരോപണത്തെക്കാളും വലുതാണ് അവർ എന്തെങ്കിലും തുറന്നു പറഞ്ഞാൽ സിപിഎം അനുഭവിക്കേണ്ടി വരിക. അതിനേക്കാൾ നല്ലത് അവരെ പുറത്തു വിടുന്നതാണ്.

∙ കുഞ്ഞനന്തനു സംഭവിച്ചതുപോലെ തങ്ങൾക്കും സംഭവിക്കുമെന്ന് ടിപി കേസിലെ പ്രതികൾ ഭയക്കുന്നുണ്ടോ? അതുകൊണ്ട് പാർട്ടിയേയും സർക്കാരിനെയും ഇവർ ഭീഷണിപ്പെടുത്തുന്നുവെന്നാണോ?

ADVERTISEMENT

കുഞ്ഞനന്തന്റെ അവസാനഘട്ടത്തിൽ അദ്ദേഹത്തിന്റെ നില മാറിയിരുന്നു. തനിക്കു പലതും തുറന്നു പറയേണ്ടി വരുമെന്നു പറയാൻ തുടങ്ങി. ‘ചിലർ സുഖിക്കുമ്പോൾ ഞങ്ങൾ ജയിലിൽ കിടന്ന് അനുഭവിക്കുകയാണ്’ എന്നിങ്ങനെയെല്ലാം പറയാൻ തുടങ്ങിയതിനു പിന്നാലെയാണ് കുഞ്ഞനന്തൻ ഇല്ലാതായത്. ഇതേ അവസ്ഥയിലേക്കാണ് ബാക്കിയുള്ളവരും നീങ്ങുന്നത്. എന്നാൽ കുഞ്ഞനന്തനെപ്പോലെയല്ല അവർ. കുഞ്ഞനന്തൻ തനിച്ചായിരുന്നു. എന്നാൽ ഇവർ ഒറ്റക്കെട്ടായി നിൽക്കുകയാണ്.

∙ കുഞ്ഞനന്തന്റെ മരണത്തിൽ സംശയം ഉന്നയിക്കാനുണ്ടായ കാരണം?

കണ്ണൂർ ജയിലിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിയാം. ഞാൻ അവിടുത്തെ എംഎൽഎ ആയിരുന്നു. കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ സന്ദർശിച്ചിരുന്നു. വ്യക്തിപരമായി സംസാരിച്ചു. കുഞ്ഞനന്തൻ നേരിടുന്ന പ്രശ്നങ്ങൾ എത്ര വലുതായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നിരാശ നിറഞ്ഞ സംസാരങ്ങളിൽനിന്ന് എനിക്കു വ്യക്തമായി. അതുകൊണ്ട് കുഞ്ഞനന്തന്റെ മരണത്തിൽ എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.

ഇങ്ങനെയുള്ള മരണങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം, ക്ലിനിക്കൽ ഡെത്ത് ഉണ്ടാക്കുക എന്നിവയെല്ലാം രാജ്യാന്തര തലത്തിൽത്തന്നെ ശത്രുക്കളെ ഇല്ലാതാക്കാൻ നടന്നുകൊണ്ടിരിക്കുന്നതാണ്. കുഞ്ഞാലി വധം അങ്ങനെയല്ലേ. കുഞ്ഞാലി സുരക്ഷിതനാണെന്നു പറഞ്ഞ് ആളുകൾ ആശുപത്രിയിൽനിന്നു തിരിച്ചുപോയി. എന്നാൽ കുഞ്ഞാലിയുടെ ശത്രുക്കളാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഒടുവിൽ കുഞ്ഞാലി മരിച്ചു. നാദാപുരത്തെ ഷിബിൻ വധത്തിലും ഇതേ കാര്യങ്ങളാണ് നടന്നത്. മരണം സംഭവിക്കാൻ മാത്രം മാരകമായ മുറിവില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോട്ടിലുണ്ട്. അതുകൊണ്ടാണ് പ്രതികൾ രക്ഷപ്പെട്ടത്. ചോര വാർന്നാണ് ഷിബിൻ മരിച്ചത്. എനിക്കു പറയാൻ പറ്റാത്ത പല ക്ലിനിക്കൽ ഡെത്തുകളുമുണ്ട്. ഈ രീതിയിൽത്തന്നെയാണ് കുഞ്ഞനന്തനെ ഇല്ലാതാക്കിയത്.

ഞാൻ ഈ ഈ ആരോപണങ്ങൾ എല്ലാം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് എന്റെ പേരിൽ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കാത്തത്. എനിക്കെതിരെ എന്തെല്ലാം കള്ളക്കേസുകളുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മാത്രം എനിക്കെതിരെ കേസ് കൊടുക്കാത്തത്. പാർട്ടി െസക്രട്ടറി വെല്ലുവിളിച്ചല്ലോ കേസ് കൊടുക്കുമെന്ന്. എന്നിട്ട് എന്താണ് കേസ് കൊടുക്കാത്തത്.

∙ ടിപി വധക്കേസിലെ പ്രതികളെ പുറത്തുവിടുന്നതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. പാർട്ടി തലത്തിൽ എടുത്ത തീരുമാനം ആണെന്ന് കരുതുന്നുണ്ടോ?

പാർട്ടി സെക്രട്ടറി ചോദിക്കേണ്ടിയിരുന്നത് ‘ഇങ്ങനെയുള്ള ക്രിമിനലുകളെ പുറത്തുവിടുകയാണോ’ എന്നായിരുന്നു. എന്നാൽ അങ്ങനെ ഒരു വാക്ക് സെക്രട്ടറിയുടെ നാവിൽനിന്നു വരില്ല. ഇവരെ കുറ്റവാളികൾ എന്ന് പറയാൻ പോലും ധൈര്യമില്ല. കുറ്റവാളികളെ പുറത്തുവിടാനുള്ള നീക്കം പാളി. അത് ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവച്ചു. ഇനി ഈ ഉദ്യോഗസ്ഥനുള്ള സൗകര്യങ്ങൾ പാർട്ടി വേറെ ചെയ്തുകൊടുക്കും.

∙ മനു തോമസിന്റെ വെളിപ്പെടുത്തൽ പാർട്ടിയുടെ അപചയമാണോ വെളിപ്പെടുത്തുന്നത്?

ഇത് സ്വാഭാവികമായ പരിണാമമാണ്. ലെനിനു ശേഷം വന്നത് അദ്ദേഹത്തേക്കാൾ വലിയ ക്രൂരനായിരുന്നു. മനുഷ്യന്റെ സ്ഥായിയായ ഭാവം പുറത്തുവരും. ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സ്ഥലത്തു നിന്ന് ഒരു സ്ത്രീ തുറന്നു പറയാൻ തയാറാകുന്നു. അമ്മ വേണ്ടെന്നു പറയുമ്പോഴും അവർ ധൈര്യത്തോടെ തുറന്നു പറയാൻ തയാറാകുകയാണ്. എത്രയാണ് സഹിക്കുക എന്നാണ് ആ സ്ത്രീ ചോദിക്കുന്നത്.

കേരളത്തിലെ സിപിഎം അവസാനിക്കാറായി. ബംഗാളിലും ത്രിപുരയിലും തീർന്നു. ഇനി ഇവിടെയേ അവശേഷിക്കുന്നുള്ളു. അതും തീരും. തീർന്നേ മതിയാകൂ. അവസാന പ്രതീക്ഷയുടേയും വഴി അടയ്ക്കുകയാണ് മനു ചെയ്തത്. പി.ജയരാജനെയും വിശ്വസിക്കേണ്ട എന്ന് മനു തുറന്നു പറഞ്ഞു. സത്യസന്ധൻ, കൊള്ളാവുന്നവൻ എന്ന് പി. ജയരാജനെക്കുറിച്ച് ഞാൻ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. അതെല്ലാം തിരുത്തി. പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനാണ്. അന്ത്യകൂദാശ നടത്താൻ എത്തിയ ആളാണ് പിണറായി. മണിക് സർക്കാരാണ് ത്രിപുരയിൽ സിപിഎമ്മിനെ തീർത്തതെങ്കിൽ ഇവിടെ അതിനുള്ള നിയോഗം പിണറായിക്കാണ്.

English Summary:

Kannur Murders: KM Shaji Points to Political Violence in Kerala