‘ഇസിജിയിൽ വേരിയേഷൻ, രക്ത സാംപിൾ എടുക്കാൻ നഴ്സുമാർ തയാറായില്ല’: ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. കുളത്തൂർ സ്വദേശിനി ഗിരിജകുമാരി (64 ആണ് മരിച്ചത്. നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ചികിത്സിച്ചത് 12 മണിക്കൂർ കഴിഞ്ഞ്.
തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. കുളത്തൂർ സ്വദേശിനി ഗിരിജകുമാരി (64 ആണ് മരിച്ചത്. നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ചികിത്സിച്ചത് 12 മണിക്കൂർ കഴിഞ്ഞ്.
തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. കുളത്തൂർ സ്വദേശിനി ഗിരിജകുമാരി (64 ആണ് മരിച്ചത്. നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ചികിത്സിച്ചത് 12 മണിക്കൂർ കഴിഞ്ഞ്.
തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്നു വൃദ്ധ മരിച്ചതായി ആരോപണം. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണു (64) മരിച്ചത്. ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഗിരിജ കുമാരിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സാംപിൾ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നഴ്സുമാർ തയാറായില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.
ആശുപത്രിയിലെ എസിആർ ലാബിനെതിരെയും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പടികൾ കയറിവന്ന് സാമ്പിൾ എടുക്കാൻ സാധിക്കില്ലെന്നു ജീവനക്കാർ പറഞ്ഞുവെന്നു ഗിരിജയുടെ മകൻ പറഞ്ഞു. പിന്നീട് ഡോക്ടർ നിർബന്ധിച്ചതിനു ശേഷമാണു രക്തപരിശോധനയ്ക്ക് സാമ്പിൾ എടുത്തതെന്നും ബന്ധുക്കള്‍ വിശദീകരിച്ചു. പുലർച്ചയോടെ ഗിരിജ മരിച്ചു.