കർഷകർക്കു നേരെ തോക്കുചൂണ്ടി പൂജയുടെ അമ്മ; കൂടെ സ്ത്രീ ബൗൺസർമാർ– വിഡിയോ
മുംബൈ ∙ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനും നടപടി നേരിടുന്ന ഐഎഎസ് ഓഫിസർ പൂജാ ഖേഡ്കറുടെ അമ്മയും വിവാദത്തിൽ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ അമ്മ മനോരമ ഖേഡ്കർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. പുണെയിലെ മുൽഷിയിലാണു മനോരമ
മുംബൈ ∙ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനും നടപടി നേരിടുന്ന ഐഎഎസ് ഓഫിസർ പൂജാ ഖേഡ്കറുടെ അമ്മയും വിവാദത്തിൽ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ അമ്മ മനോരമ ഖേഡ്കർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. പുണെയിലെ മുൽഷിയിലാണു മനോരമ
മുംബൈ ∙ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനും നടപടി നേരിടുന്ന ഐഎഎസ് ഓഫിസർ പൂജാ ഖേഡ്കറുടെ അമ്മയും വിവാദത്തിൽ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ അമ്മ മനോരമ ഖേഡ്കർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. പുണെയിലെ മുൽഷിയിലാണു മനോരമ
മുംബൈ ∙ സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുർവിനിയോഗം നടത്തിയതിനും നടപടി നേരിടുന്ന ഐഎഎസ് ഓഫിസർ പൂജാ ഖേഡ്കറുടെ അമ്മയും വിവാദത്തിൽ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ അമ്മ മനോരമ ഖേഡ്കർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.
പുണെയിലെ മുൽഷിയിലാണു മനോരമ ഖേഡ്കർ കർഷകരെ ഭീഷണിപ്പെടുത്തിയത്. സ്ത്രീകളായ ബൗൺസർമാരുടെ കൂടെ എത്തിയ മനോരമ ഖേഡ്കർ, കർഷകരോട് ആക്രോശിക്കുന്നതാണു വിഡിയോ. പഴയ ദൃശ്യങ്ങൾ ഇപ്പോഴാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പൂജയുടെ പിതാവ് ദിലീപ് ഖേഡ്കർ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി നേരത്തേ ആരോപണം ഉയർന്നിരുന്നു.
പുണെ ജില്ലയിലെ മുൽഷി താലൂക്കിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ദിലീപ് അനധികൃതമായി ഭൂമി വാങ്ങിയതായാണ് ആരോപണം. പൂജയ്ക്ക് 22 കോടി രൂപയുടെ സ്വത്ത് ഉള്ളതായും റിപ്പോർട്ടുണ്ട്. 2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായി 2 ഫ്ളാറ്റുകളും 5 ഇടങ്ങളിൽ ഭൂമിയുമുണ്ട്. മഹാരാഷ്ട്രയിലെ തന്നെ പാച്ചുണ്ടയിലെയും നന്ദൂരിലെയും ഭൂമി അമ്മ സമ്മാനമായി നൽകിയതാണെന്നാണു പൂജയുടെ നിലപാട്.