ജിതൻ സാഹ്നിയെ കൊന്നത് സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് സൂചന; 4 പേർ കസ്റ്റഡിയിൽ
പട്ന ∙ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് സംശയിക്കുന്നു. ദർഭംഗയിലെ വീട്ടിലാണു ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയത്. ജിതൻ സാഹ്നിയിൽനിന്നു
പട്ന ∙ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് സംശയിക്കുന്നു. ദർഭംഗയിലെ വീട്ടിലാണു ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയത്. ജിതൻ സാഹ്നിയിൽനിന്നു
പട്ന ∙ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് സംശയിക്കുന്നു. ദർഭംഗയിലെ വീട്ടിലാണു ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയത്. ജിതൻ സാഹ്നിയിൽനിന്നു
പട്ന ∙ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയ കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് സംശയിക്കുന്നു. ദർഭംഗയിലെ വീട്ടിലാണു ജിതൻ സാഹ്നിയെ കൊലപ്പെടുത്തിയത്.
ജിതൻ സാഹ്നിയിൽനിന്നു പലിശയ്ക്കു പണം വായ്പയെടുത്ത രണ്ടു പേരുമായി ദിവസങ്ങൾക്കു മുൻപു വഴക്കുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. ഇവരെ ഉൾപ്പെടെയാണു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. മൂന്നാമത്തെയാളുടെ ബൈക്ക് വായ്പയ്ക്ക് ഈടായി നൽകിയിരുന്നു. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോൺ രേഖകളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.