തിരുവനന്തപുരം∙ വ്യാജവാർത്തകളിൽ തളരരുതെന്നും കോൺഗ്രസിലെ ഒരു നേതാവിനും തന്നോട് തർക്കമില്ലെന്നും അണികളോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുധാകരന്റെ വിശദീകരണം. കെപിസിസി ഭാരവാഹികൾക്കായി സുധാകരൻ വിളിച്ച ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ വിമർശനമുയർന്ന വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വിവാദമായിരിക്കെയാണ് പോസ്റ്റ്.

തിരുവനന്തപുരം∙ വ്യാജവാർത്തകളിൽ തളരരുതെന്നും കോൺഗ്രസിലെ ഒരു നേതാവിനും തന്നോട് തർക്കമില്ലെന്നും അണികളോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുധാകരന്റെ വിശദീകരണം. കെപിസിസി ഭാരവാഹികൾക്കായി സുധാകരൻ വിളിച്ച ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ വിമർശനമുയർന്ന വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വിവാദമായിരിക്കെയാണ് പോസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വ്യാജവാർത്തകളിൽ തളരരുതെന്നും കോൺഗ്രസിലെ ഒരു നേതാവിനും തന്നോട് തർക്കമില്ലെന്നും അണികളോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുധാകരന്റെ വിശദീകരണം. കെപിസിസി ഭാരവാഹികൾക്കായി സുധാകരൻ വിളിച്ച ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ വിമർശനമുയർന്ന വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വിവാദമായിരിക്കെയാണ് പോസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വ്യാജ വാർത്തകളിൽ തളരരുതെന്നും കോൺഗ്രസിലെ ഒരു നേതാവിനും തന്നോട് തർക്കമില്ലെന്നും അണികളോട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുധാകരന്റെ വിശദീകരണം. കെപിസിസി ഭാരവാഹികൾക്കായി സുധാകരൻ വിളിച്ച ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിമർശനമുയർന്ന വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് വിവാദമായിരിക്കെയാണ് പോസ്റ്റ്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ADVERTISEMENT

എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകരോട്.

കഴിഞ്ഞ നിയമസഭയ്ക്ക് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റക്കെട്ടായി പ്രവർത്തിച്ച് നമ്മൾ വിജയിച്ചു. ഇതുകണ്ട് വിറളി പിടിച്ച ചില മാധ്യമ സ്ഥാപനങ്ങൾ കൊടുക്കുന്ന വ്യാജ വാർത്തകളിൽ നിങ്ങളാരും തളരരുത്. നിങ്ങളിൽ ആവേശവും അഭിമാനവും ഉണ്ടാക്കുന്ന പദ്ധതികൾ പടിപടിയായി നടപ്പിലാക്കുന്ന ശ്രമത്തിലാണ് കോൺഗ്രസ് പാർട്ടി.

ADVERTISEMENT

കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ 'ക്യാപ്റ്റൻ' എന്ന തലക്കെട്ടോടെ, നിയമസഭാ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും ആണ് ഈ അധമ വാർത്തകളുടെ പിന്നിൽ. എകെജി സെന്ററിൽ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കീശയിലാക്കി ഇവർ വീണ്ടും കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സ്നേഹത്തോടെ ഇത്തരക്കാരോട് പറഞ്ഞുകൊള്ളട്ടെ, അതൊന്നും ഇനിയും ഇവിടെ ചിലവാകില്ല!

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസ്‌ ഇല്ല. എന്നാൽ എനിക്കോ എന്നോടോ യാതൊരു തർക്കങ്ങളും ഈ പാർട്ടിയിലെ ഒരു നേതാവിനുമില്ല. വിമർശിക്കാൻ ഈ പാർട്ടിയിൽ വലുപ്പ ചെറുപ്പം നോക്കേണ്ട കാര്യവുമില്ല. അത് തന്നെയാണ് ഈ ജനാധിപത്യ പാർട്ടിയുടെ സൗന്ദര്യവും. ഇത്രത്തോളം വിഷത്തിന്റെ കൂരമ്പുകൾ എയ്തിട്ടും, ഇന്നും നിങ്ങളുടെ ചാനലിനെ സിപിഎമ്മിനെ പോലെ ബഹിഷ്കരിക്കാൻ തയാറാകാത്ത ആ വലിയ ചിന്തയുടെ പേരാണ് 'കോൺഗ്രസ്‌ ജനാധിപത്യം'. ആ മഹത്തായ ചിന്ത എന്താണെന്ന് നിങ്ങൾക്ക് എന്നെങ്കിലും മനസ്സിലാകുമെന്ന് ഞങ്ങൾ കരുതുന്നുമില്ല.

ADVERTISEMENT

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസിനെ മാറ്റി ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആ ഉത്തരവാദിത്തം തന്നെയാണ് പിസിസി പ്രസിഡന്റ്‌ ആയി ചുമതലയേറ്റ നാൾ മുതൽ എന്നിൽ അർപ്പിതമായത്. യുഡിഎഫ് അണികൾ നൽകുന്ന സ്നേഹമാകുന്ന കവചവും ധരിച്ചാണ് എന്നും ഞാൻ നടന്നിട്ടുള്ളത്. 

എന്റെ പ്രിയ പ്രവർത്തകരേ,

നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു. നമ്മൾ ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കും. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയുന്നതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അതിലധികം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

പിണറായി വിജയന്റെ സ്വർണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസ്സിനെതിരെ പ്രചണ്ഡ വ്യാജ പ്രചാരണവുമായി ആര് തന്നെ ഇറങ്ങിയാലും എന്നെ ഏൽപിച്ച ചുമതല അതിന്റെ മുറയ്ക്ക് തന്നെ നടക്കും. നടത്തും.ജനിച്ചത് കോൺഗ്രസിലാണ്. ജീവിക്കുന്നതും കോൺഗ്രസിലാണ്. ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി എന്റെ കയ്യിലുണ്ടാകും.

English Summary:

Sudhakaran Addresses Congress Workers: No Disputes Exist

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT