വയനാട് ദുരന്തത്തിൽ മരണം 270; ജില്ലയിൽ റെഡ് അലർട്ട്, രാത്രിയിലും വിശ്രമമില്ലാതെ സൈന്യം
ഓൺലൈൻ ഡെസ്ക്
Published: July 31 , 2024 07:06 AM IST
Updated: July 31, 2024 11:35 PM IST
1 minute Read
മുണ്ടക്കൈയിൽ ജെസിബി എത്തിച്ചപ്പോൾ. ചിത്രം: മനോരമ
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായി. 91 ശരീരഭാഗങ്ങൾ കണ്ടെത്തി.
Sign in to continue reading
മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായി. 91 ശരീരഭാഗങ്ങൾ കണ്ടെത്തി.
മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായി. 91 ശരീരഭാഗങ്ങൾ കണ്ടെത്തി.
മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായി. 91 ശരീരഭാഗങ്ങൾ കണ്ടെത്തി. പോത്തുകല്ലിൽ ചാലിയാറിൽനിന്ന് 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറിൽ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ പുനഃരാരംഭിക്കും. പോത്തുകല്ലിൽനിന്ന് 31 മൃതദേഹങ്ങൾ മേപ്പാടി ഹൈസ്കൂളിൽ എത്തിച്ചു. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധിപേരാണു സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്നത്. അതിതീവ്രമഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ വയനാട്ടിൽ റെഡ് അലർട്ടാണ്.
തിരിച്ചറിയാൻ ഒരടയാളം പോലും അവശേഷിപ്പിക്കാത്തവർക്കുള്ള യാത്രാമൊഴിയാണിത്. 2019ലെ ഉരുൾപൊട്ടലിന്റെ മുറിവുകൾ പേറുന്ന പുത്തുമലയുടെ മണ്ണിൽ 38 കുഴികളാണ് ഒരുക്കിയത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരിൽ തിരിച്ചറിയാത്തവരെ ഇവിടെയാകും സംസ്കരിക്കുക. ചിത്രം: അരവിന്ദ് വേണുഗോപാൽ / മനോരമ
മുണ്ടക്കൈയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു.
ചൂരൽമലയിൽ കുടുങ്ങിയ ബസ് വൈകിട്ട് ബെയ്‍ലി പാലത്തിലൂടെ മടങ്ങുന്നു
ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തിരച്ചിൽ നടക്കുന്നതിനിടെ ആരെയെങ്കിലും കണ്ടെത്തിയാൽ കൊണ്ടുപോകുന്നതിനായി സ്ട്രെച്ചറുമായി കാത്തു നിൽക്കുന്ന എൻഡിആർഎഫ് സേനാംഗം. ചിത്രം: മനോരമ
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്. രണ്ടു മരങ്ങളാണ് വീട്ടിലേക്ക് ഇടിച്ചുകയറി നിൽക്കുന്നത്. ചിത്രം: മനോരമ
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ഗവ. എൽപി സ്കൂൾ. കൂറ്റൻ കല്ലുകൾ വന്നിടിച്ചു കെട്ടിടത്തിന്റെ പിൻവശം പൂർണമായി തകർന്നു. അസ്ഥിപഞ്ജരം മാത്രമായി മാറിയ കെട്ടിടത്തിൽ ഇനി അധ്യയനം സാധ്യമാകില്ല. ചിത്രം: മനോരമ
മനുഷ്യരെത്തേടി... ചൂരൽമല, മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടേരി വനത്തിനുള്ളിലെ ചാലിയാറിന്റെ തീരത്തു കണ്ടെത്തിയ മൃതദേഹങ്ങൾ സന്നദ്ധ പ്രവർത്തകർ ചങ്ങാടത്തിൽ കരയ്ക്കെത്തിക്കുന്നു. ചിത്രം: ഫഹദ് മുനീർ / മനോരമ
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ നടൻ മോഹൻലാൽ, ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ മേപ്പാടി സൈനിക ക്യാംപിലെത്തിയപ്പോൾ. ചിത്രം: മനോരമ
ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലായ നടൻ മോഹൻലാൽ, ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ മേപ്പാടി സൈനിക ക്യാംപിലെത്തിയപ്പോൾ. ചിത്രം: മനോരമ
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുന്നു.
രാഹുൽ ഗാന്ധി വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിക്കുന്നു.
മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ നിർമിച്ച ബെയ്‌ലി പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം കടന്നുപോകുന്നു.
വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സമീപം. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സമീപം. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
മുണ്ടക്കൈ ഗ്രാമത്തിലേക്കെത്താൻ നിർമിച്ച ബെയ്‌ലി പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം കടന്നുപോകുന്നു.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എത്തിയപ്പോൾ. Image Credit: Special Arrangement
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടകൈയിലെ ദൃശ്യം. ചിത്രം∙ മനോരമ
ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് സൈന്യം ബെയ്‌ലി പാലം നിർമിക്കുന്നു. ചിത്രം മനോരമ
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന ബെയ്‍ലി പാലം. ചിത്രം∙ മനോരമ
മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമിക്കുന്ന താൽക്കാലിക പാലം
ചൂരൽമല ദുരന്തമുണ്ടായ പ്രദേശത്തിന്റെ ഹെലിക്യാം ചിത്രം∙പിആർഡി
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ
മുണ്ടക്കൈയിൽ ജെസിബി എത്തിച്ചപ്പോൾ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ സൈന്യവും ദുരന്തനിവാരണ സേനയും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം. ചിത്രം ∙ പിആർഡി
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ സൈന്യവും ദുരന്തനിവാരണ സേനയും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം. ചിത്രം ∙ പിആർഡി
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ സൈന്യവും ദുരന്തനിവാരണ സേനയും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം. ചിത്രം ∙ പിആർഡി
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം ∙ മനോരമ
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ രക്ഷാപ്രവർത്തനം. ചിത്രം∙ മനോരമ
വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം. ചിത്രം∙മനോരമ
ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ചിത്രം∙മനോരമ
ഉരുൾപൊട്ടൽ തകർത്ത മുണ്ടക്കൈ. ചിത്രം∙മനോരമ
മുണ്ടക്കൈയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനം. Photo: Manorama
വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശത്ത് നടന്ന രക്ഷാപ്രവർത്തനം. Photo: Special Arrangement
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ പ്രതികൂലമാകുന്നതിനു മുൻപേ ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണു സൈന്യം. അർധരാത്രിയോടെ തന്നെ പാലം നിർമാണം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സൈനികർ. പകൽ കാലാവസ്ഥ മോശമായതിനെ തുടർന്നു പാലം നിർമാണം അൽപ്പസമയത്തേക്കു നിർത്തേണ്ടി വന്നിരുന്നു. 190 മീറ്റർ നീളമുള്ള പാലമാണു നിർമിക്കേണ്ടത്. മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു താൽക്കാലികമായി തടികൊണ്ടുനിർമിച്ച പാലം മുങ്ങിയിരുന്നു.
ADVERTISEMENT
വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാംപിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തുനിന്നു ക്യാംപുകളിലേക്കു മാറണം. തദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫിസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.