അച്ചടക്കനടപടി തീർക്കേണ്ടത് ആരെന്ന് തർക്കം: 2 വർഷമായിട്ടും പെൻഷനില്ല, പലിശ നൽകേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മിഷൻ
ആലപ്പുഴ∙ അച്ചടക്ക നടപടി തീർപ്പാക്കേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന തർക്കത്തിന്റെ പേരിൽ മുൻ വൈദ്യുതി ബോർഡ് ജീവനക്കാരനു കിട്ടേണ്ടപെൻഷൻ കമ്യൂട്ടേഷൻ ആനുകൂല്യം ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ചീഫ് എൻജിനീയറിൽ നിന്നും പലിശ ഈടാക്കാൻ ഉത്തരവിടുമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 2022 മേയ് 31ന് വിരമിച്ച സബ് എൻജിനീയറുടെ ഭാര്യ
ആലപ്പുഴ∙ അച്ചടക്ക നടപടി തീർപ്പാക്കേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന തർക്കത്തിന്റെ പേരിൽ മുൻ വൈദ്യുതി ബോർഡ് ജീവനക്കാരനു കിട്ടേണ്ടപെൻഷൻ കമ്യൂട്ടേഷൻ ആനുകൂല്യം ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ചീഫ് എൻജിനീയറിൽ നിന്നും പലിശ ഈടാക്കാൻ ഉത്തരവിടുമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 2022 മേയ് 31ന് വിരമിച്ച സബ് എൻജിനീയറുടെ ഭാര്യ
ആലപ്പുഴ∙ അച്ചടക്ക നടപടി തീർപ്പാക്കേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന തർക്കത്തിന്റെ പേരിൽ മുൻ വൈദ്യുതി ബോർഡ് ജീവനക്കാരനു കിട്ടേണ്ടപെൻഷൻ കമ്യൂട്ടേഷൻ ആനുകൂല്യം ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ചീഫ് എൻജിനീയറിൽ നിന്നും പലിശ ഈടാക്കാൻ ഉത്തരവിടുമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 2022 മേയ് 31ന് വിരമിച്ച സബ് എൻജിനീയറുടെ ഭാര്യ
ആലപ്പുഴ∙ അച്ചടക്ക നടപടി തീർപ്പാക്കേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന തർക്കത്തിന്റെ പേരിൽ മുൻ വൈദ്യുതി ബോർഡ് ജീവനക്കാരനു കിട്ടേണ്ട പെൻഷൻ കമ്യൂട്ടേഷൻ ആനുകൂല്യം ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ചീഫ് എൻജിനീയറിൽ നിന്നും പലിശ ഈടാക്കാൻ ഉത്തരവിടുമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
2022 മേയ് 31ന് വിരമിച്ച സബ് എൻജിനീയറുടെ ഭാര്യ കെ.എസ്. സുശീല സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവാണ് അച്ചടക്ക നടപടിക്ക് വിധേയനായത്. സംഭവത്തിൽ കെഎസ്ഇബി ചീഫ് എൻജിനീയറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
കൃഷ്ണപുരം ഇലക്ട്രിക്കൽ സെക്ഷനിൽ 2014 മുതൽ 2017 വരെ എൻജിനീയറായിരുന്ന പരാതിക്കാരിയുടെ ഭർത്താവിനെതിരെ ക്വത്യവിലോപത്തിനു കേസുണ്ടായിരുന്നതായി റിപോർട്ടിൽ പറയുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെട്ട അച്ചടക്ക നടപടി കേസിൽ കുറ്റവിമുക്തനാക്കേണ്ടത് ആരാണ് എന്നാണ് തർക്കം.
അച്ചടക്ക നടപടി ഇപ്പോഴും തീർന്നിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്. അച്ചടക്ക നടപടി തീർപ്പാക്കേണ്ട ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്ന ഫയൽ ചീഫ് എൻജിനീയറുടെ പരിഗണനയിലാണ്. ഇതു പ്രമഥദ്യഷ്ട്യാ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.