ചെന്നൈ∙ മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണു താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്നും ജീവ പറഞ്ഞു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ

ചെന്നൈ∙ മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണു താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്നും ജീവ പറഞ്ഞു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണു താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്നും ജീവ പറഞ്ഞു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ സിനിമാ മേഖലയിലെ  പ്രശ്നങ്ങളെച്ചൊല്ലി മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണു താരം ക്ഷുഭിതനായി പ്രതികരിച്ചത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണെന്നുമായിരുന്നു ജീവയുടെ പ്രതികരണം. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്താണ് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികയുടെ വെളിപ്പെടുത്തലും സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചത്. 

നല്ലൊരു പരിപാടിക്കുവന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ ആദ്യ മറുപടി. വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകി. തുടർ ചോദ്യങ്ങളെത്തിയതോടെ ജീവ പ്രകോപിതനാകുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്തുനിന്നു പോയി. 

ADVERTISEMENT

അതിനിടെ, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ തമിഴ് സിനിമാലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റിൽ കാരവനിൽ ഒളിക്യാമറ വച്ചതായും നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിലർ പകർത്തുകയും ചെയ്തത് കണ്ടെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. തമിഴ് സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി പോലുള്ളൊരു സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

English Summary:

Tamil actor Jiiva clashes with media over questions about Radhika Sarathkumar's revelations and the Hema Committee report, sparking debate about safety within the South Indian film industry.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT