വൃത്തി കൂടിപ്പോയി; സൂറത്തിന് ഇനി പ്രത്യേക മത്സരം: ആദ്യ 300ൽ കേരളത്തിൽനിന്ന് ഒന്നുമില്ല!
ന്യൂഡൽഹി∙ തുടർച്ചയായി ഏഴു തവണ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന അവാർഡ് നേടിയതോടെ ഗുജറാത്തിലെ സൂറത്തിനെ ഇനി മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇൻഡോർ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) പോലെ തുടർച്ചയായി റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന നഗരങ്ങളെയും
ന്യൂഡൽഹി∙ തുടർച്ചയായി ഏഴു തവണ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന അവാർഡ് നേടിയതോടെ ഗുജറാത്തിലെ സൂറത്തിനെ ഇനി മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇൻഡോർ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) പോലെ തുടർച്ചയായി റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന നഗരങ്ങളെയും
ന്യൂഡൽഹി∙ തുടർച്ചയായി ഏഴു തവണ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന അവാർഡ് നേടിയതോടെ ഗുജറാത്തിലെ സൂറത്തിനെ ഇനി മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇൻഡോർ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) പോലെ തുടർച്ചയായി റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന നഗരങ്ങളെയും
ന്യൂഡൽഹി∙ തുടർച്ചയായി ഏഴു തവണ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന അവാർഡ് നേടിയതോടെ ഗുജറാത്തിലെ സൂറത്തിനെ ഇനി മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇൻഡോർ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) പോലെ തുടർച്ചയായി റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന നഗരങ്ങളെയും വാർഷിക സ്വച്ഛത റാങ്കിങ്ങിൽ പൊതുവായി മത്സരിക്കാൻ അനുവദിക്കില്ലെന്നും ഈ നഗരങ്ങൾക്കായി ‘ഗോൾഡൻ സിറ്റീസ് ക്ലബ്’ എന്ന പുതിയ വിഭാഗം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി മനോഹർ ലാൽ പറഞ്ഞു.
എപ്പോഴും ഒരേ നഗരങ്ങൾക്കു പുരസ്കാരം ലഭിക്കുന്നതിനാൽ മറ്റു സ്ഥലങ്ങളുടെ മത്സരബുദ്ധി കുറഞ്ഞെന്നു വിലയിരുത്തിയാണു നടപടി. ജനങ്ങളുടെ വോട്ടിങ് ഉൾപ്പെടെ അടിസ്ഥാനമാക്കിയാണു ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നത്. മാലിന്യ ശേഖരണം, തരംതിരിക്കൽ, സംസ്കരണം തുടങ്ങിയവയിലെ പുരോഗതിക്കാണ് ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക. കഴിഞ്ഞ വർഷം 446 നഗരങ്ങൾ പങ്കെടുത്ത സർവേയിൽ ആദ്യ 300 സ്ഥാനങ്ങളിൽ കേരളത്തിലെ ഒരു നഗരവും ഉൾപ്പെട്ടില്ല.