പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ശ്രീലങ്കയിൽ ആർക്കും 50% വോട്ടില്ല; രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണും
കൊളംബോ∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അനിശ്ചിതത്വം. കേവല ഭൂരിപക്ഷത്തിനുവേണ്ട 50 ശതമാനത്തിൽ കൂടുതൽ വോട്ട് ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇതോടെ നാഷനൽ പീപ്പിൾസ് പവർ (എൻപിപി/ ജനത വിമുക്തി പെരമുന) നേതാവ് അനുര കുമാര ദിശനായകെ, പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ എന്നിവർ തമ്മിലാകും മത്സരം. മൂന്നാം സ്ഥാനത്തുള്ള നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ മത്സരത്തിൽനിന്നു പുറത്തായി.
കൊളംബോ∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അനിശ്ചിതത്വം. കേവല ഭൂരിപക്ഷത്തിനുവേണ്ട 50 ശതമാനത്തിൽ കൂടുതൽ വോട്ട് ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇതോടെ നാഷനൽ പീപ്പിൾസ് പവർ (എൻപിപി/ ജനത വിമുക്തി പെരമുന) നേതാവ് അനുര കുമാര ദിശനായകെ, പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ എന്നിവർ തമ്മിലാകും മത്സരം. മൂന്നാം സ്ഥാനത്തുള്ള നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ മത്സരത്തിൽനിന്നു പുറത്തായി.
കൊളംബോ∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അനിശ്ചിതത്വം. കേവല ഭൂരിപക്ഷത്തിനുവേണ്ട 50 ശതമാനത്തിൽ കൂടുതൽ വോട്ട് ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇതോടെ നാഷനൽ പീപ്പിൾസ് പവർ (എൻപിപി/ ജനത വിമുക്തി പെരമുന) നേതാവ് അനുര കുമാര ദിശനായകെ, പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ എന്നിവർ തമ്മിലാകും മത്സരം. മൂന്നാം സ്ഥാനത്തുള്ള നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ മത്സരത്തിൽനിന്നു പുറത്തായി.
കൊളംബോ∙ ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അനിശ്ചിതത്വം. കേവല ഭൂരിപക്ഷത്തിനുവേണ്ട 50 ശതമാനത്തിൽ കൂടുതൽ വോട്ട് ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇതോടെ നാഷനൽ പീപ്പിൾസ് പവർ (എൻപിപി/ ജനത വിമുക്തി പെരമുന) നേതാവ് അനുര കുമാര ദിശനായകെ, പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ എന്നിവർ തമ്മിലാകും മത്സരം. മൂന്നാം സ്ഥാനത്തുള്ള നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ മത്സരത്തിൽനിന്നു പുറത്തായി.
നിലവിൽ മുന്നിലുള്ള അനുര കുമാര ദിശനായകെയ്ക്ക് 40.4% വോട്ടാണുള്ളത്. സജിത് പ്രേമദാസ 33.5% വോട്ടോടെ രണ്ടാം സ്ഥാനത്തുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വോട്ടുകളുള്ള രണ്ട് സ്ഥാനാർഥികൾക്കു ലഭിച്ച രണ്ടാം പ്രിഫറൻസ് വോട്ടുകൾ എണ്ണി വിജയിയെ തീരുമാനിക്കണമെന്നാണ് 1981 ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതുപ്രകാരം ആദ്യ രണ്ട് സ്ഥാനക്കാരൊഴികെയുള്ള സ്ഥാനാർഥികളെല്ലാം മത്സരത്തിൽനിന്ന് പുറത്താകും.
രണ്ടാം പ്രിഫറൻസ് വോട്ടിലും ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ മൂന്നാം പ്രിഫറൻസ് വോട്ടും എണ്ണേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയർമാൻ ആർ.എൽ.എ.എം. രത്നനായകെ പറഞ്ഞു.