പിആറിൽ പിണറായി എന്തു പറയും?; എഡിജിപി, അൻവർ, സിപിഐ... മറുപടി കാത്ത് വിഷയങ്ങളേറെ
തിരുവന്തപുരം ∙ എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ചുള്ള മലപ്പുറം വിരുദ്ധ പരാമര്‍ശം വരെ നീണ്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതും കാത്ത് കേരളം. ഇന്ന് രാവിലെ 11 മണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ദ് ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ മലപ്പുറം വിരുദ്ധ ഭാഗം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പി.ആര്‍ ഏജന്‍സിയെന്ന് പത്രം
തിരുവന്തപുരം ∙ എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ചുള്ള മലപ്പുറം വിരുദ്ധ പരാമര്‍ശം വരെ നീണ്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതും കാത്ത് കേരളം. ഇന്ന് രാവിലെ 11 മണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ദ് ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ മലപ്പുറം വിരുദ്ധ ഭാഗം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പി.ആര്‍ ഏജന്‍സിയെന്ന് പത്രം
തിരുവന്തപുരം ∙ എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ പിആര്‍ ഏജന്‍സിയെ ഉപയോഗിച്ചുള്ള മലപ്പുറം വിരുദ്ധ പരാമര്‍ശം വരെ നീണ്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതും കാത്ത് കേരളം. ഇന്ന് രാവിലെ 11 മണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ദ് ഹിന്ദു പത്രത്തിലെ അഭിമുഖത്തില്‍ മലപ്പുറം വിരുദ്ധ ഭാഗം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പി.ആര്‍ ഏജന്‍സിയെന്ന് പത്രം
തിരുവനന്തപുരം ∙ പിആർ ഏജൻസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. പിആര്‍ ഏജന്‍സിയെ ഉപയോഗിച്ചുള്ള മലപ്പുറംവിരുദ്ധ പരാമര്‍ശം, എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആര്‍എസ്എസ് ബന്ധങ്ങൾ, അജിത്‌കുമാറിനെ മാറ്റണമെന്ന സിപിഐയുടെ ഉറച്ച നിലപാട്, പി.വി.അൻവറിന്റെ ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മറുപടി പറയേണ്ട സാഹചര്യം അനിവാര്യമായതോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചത്. ‘ദ് ഹിന്ദു’ പത്രത്തിലെ അഭിമുഖത്തില്‍ മലപ്പുറംവിരുദ്ധ ഭാഗം ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് പിആര്‍ ഏജന്‍സിയെന്ന് പത്രം വ്യക്തമാക്കി 2 രാത്രിയും 1 പകലും കഴിഞ്ഞിട്ടും നിഷേധിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതിനെല്ലാം വിശദമായ മറുപടിയാണു മുഖ്യമന്ത്രിയിൽനിന്നു കേരളം കാത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിനു ശേഷമാണു സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽനിന്ന്: