എഡിജിപിക്കെതിരായ നടപടി വൈകുന്നതെന്ത് ? സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ ചോദ്യം
തിരുവനന്തപുരം∙ ‘ദ് ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. അഭിമുഖത്തിനായി പിആർ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ ‘ദ് ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. അഭിമുഖത്തിനായി പിആർ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ ‘ദ് ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. അഭിമുഖത്തിനായി പിആർ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ ‘ദ് ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. അഭിമുഖത്തിനായി പിആർ ഏജന്‍സിയുടെ സഹായം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഭിമുഖത്തിലെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള പരാമർശം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നത് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ദിനപത്രത്തിന് അഭിമുഖം നൽകാൻ പിആർ ഏജൻസിയെ ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ സിപിഎം നേതാവ് ടി.കെ.ദേവകുമാറിന്റെ മകൻ ടി.ഡി.സുബ്രമണ്യന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഭിമുഖം നൽകിയത്. അഭിമുഖ സമയത്ത് മുറിയിലേക്ക് കടന്നുവന്നയാള്‍ പിആർ ഏജൻസിയുടെ ആളാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഏജൻസിയെയും വന്നയാളിനെയും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നേരത്തെ നടപടി എടുക്കണമായിരുന്നു. നടപടിയുണ്ടാകാത്തത് പ്രതിച്ഛായയെ ബാധിക്കുമെന്നും ചില അംഗങ്ങൾ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. എഡിജിപി–ആർഎസ്എസ് ചർച്ച സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കും. ആരോപണങ്ങളുടെ പേരിൽ മുതിർന്ന ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കുന്നത് തെറ്റായ സന്ദേശമാകും നൽകുകയെന്നും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.