വയറ്റിൽ നിന്ന് പുറത്തെടുത്തത് ജീവനുള്ള പാറ്റയെ, വിമാനത്തിന് സുരക്ഷിത ലാൻഡിങ്; അറിയാം പ്രധാന ദേശീയ വാർത്തകൾ
ന്യൂഡൽഹി ∙ യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്. 10 മിനിറ്റ് നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാറ്റയെ പുറത്തെടുക്കാൻ സാധിച്ചത്.
ന്യൂഡൽഹി ∙ യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്. 10 മിനിറ്റ് നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാറ്റയെ പുറത്തെടുക്കാൻ സാധിച്ചത്.
ന്യൂഡൽഹി ∙ യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്. 10 മിനിറ്റ് നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാറ്റയെ പുറത്തെടുക്കാൻ സാധിച്ചത്.
വയറു വേദനയുമായി യുവാവ് ആശുപത്രിയിൽ; വയറ്റിൽ നിന്ന് പുറത്തെടുത്തത് ജീവനുള്ള പാറ്റയെ
ന്യൂഡൽഹി ∙ യുവാവിന്റെ വയറ്റിൽ നിന്നു ജീവനുള്ള പാറ്റയെ നീക്കം ചെയ്തു. വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിലാണ് 23 വയസ്സുള്ള പുരുഷന്റെ വയറ്റിൽനിന്ന് 3 സെന്റിമീറ്റർ വലുപ്പമുള്ള പാറ്റയെ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്. വഴിയോരത്തുനിന്നു ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ വയറുവേദന കാരണമാണ് ആശുപത്രിയിലെത്തിയത്. 10 മിനിറ്റ് നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് പാറ്റയെ പുറത്തെടുക്കാൻ സാധിച്ചത്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
കുട്ടികളടക്കം 141 ജീവനുകൾ; ആശങ്കയ്ക്കൊടുവിൽ സുരക്ഷിത ലാൻഡിങ്; പൈലറ്റിനും വനിതാ കോ–പൈലറ്റിനും കയ്യടി
ചെന്നൈ∙ രാജ്യത്തെ രണ്ടര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. സമ്മർദ്ദങ്ങൾക്ക് നടുവിലും കുഞ്ഞുങ്ങളടക്കം 141 പേരുടെ ജീവൻ കയ്യിൽ പിടിച്ചാണ് ഇഖ്റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേർന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. ഇതോടെ ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം നിറയുകയാണ്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന്; മകൾക്ക് പകരം അമ്മയെ കൊലപ്പെടുത്തി കാമുകൻ
ആഗ്ര∙ ഉത്തർപ്രദേശിൽ മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിർദേശ പ്രകാരം കാമുകൻ അമ്മയെ വകവരുത്തി. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട അമ്മ അൽക്കയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷ് സിങിനെയും (38) ജസ്രത്പൂർ പൊലീസ് പിടികൂടി.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഡൽഹിയിൽ യുവതിയെ പീഡിപ്പിച്ച് റോഡിൽ തള്ളി; രക്തംവാർന്നു കിടന്ന 34കാരിക്ക് രക്ഷകനായി നാവിക ഉദ്യോഗസ്ഥൻ
ന്യൂഡൽഹി∙ തെക്കു കിഴക്കൻ ഡൽഹിയിലെ സരായ് കാലേ ഖാനിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് റോഡിൽ തള്ളി. 34 വയസുകാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. റോഡരികിൽ കിടക്കുകയായിരുന്ന യുവതിയെ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്തം വാർന്ന് അവശനിലയിലായ യുവതിയെ ഇദ്ദേഹവും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റൊരിടത്ത് ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം സരായ് കാലേ ഖാനിൽ യുവതിയെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.
കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ജയിലിൽ തടവുകാരുടെ രാമായണം നാടകം: സീതാദേവിയെ തേടിപോയ ‘വാനരൻമാർ’ മുങ്ങി; അന്വേഷണം
ഹരിദ്വാർ∙ രാമായണത്തിലെ വാനരൻമാരായി അഭിനയിച്ച തടവുകാർ സീതാദേവിയെ അന്വേഷിച്ചു പോകുന്നതായി ഭാവിച്ച് ജയിൽചാടി. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പങ്കജ്, വിചാരണ തടവുകാരൻ രാജ്കുമാർ എന്നിവരാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിലെ സ്റ്റേജ് പരിപാടികൾക്കിടെ രക്ഷപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.