‘ദിവസവും റോഡിലെ കുഴിയിൽ വീഴുന്നത് നൂറുകണക്കിന് പേർ; കലക്ടർ അടക്കം ആർക്കും വിഷയമല്ലേ?’
കൊച്ചി∙ കൊടുങ്ങല്ലൂരിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ദേശീയപാത അതോറിറ്റിയോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്. ജില്ലാ കലക്ടർ അടക്കമുള്ള ആർക്കും ഇത്തരം അപകടങ്ങൾ വിഷയമല്ലേയെന്നും ദിനംപ്രതി നൂറുകണക്കിന് പേരാണ് റോഡിലെ കുഴിയിൽ വീഴുന്നതെന്നും കോടതി പറഞ്ഞു. റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കൊച്ചി∙ കൊടുങ്ങല്ലൂരിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ദേശീയപാത അതോറിറ്റിയോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്. ജില്ലാ കലക്ടർ അടക്കമുള്ള ആർക്കും ഇത്തരം അപകടങ്ങൾ വിഷയമല്ലേയെന്നും ദിനംപ്രതി നൂറുകണക്കിന് പേരാണ് റോഡിലെ കുഴിയിൽ വീഴുന്നതെന്നും കോടതി പറഞ്ഞു. റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കൊച്ചി∙ കൊടുങ്ങല്ലൂരിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ദേശീയപാത അതോറിറ്റിയോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്. ജില്ലാ കലക്ടർ അടക്കമുള്ള ആർക്കും ഇത്തരം അപകടങ്ങൾ വിഷയമല്ലേയെന്നും ദിനംപ്രതി നൂറുകണക്കിന് പേരാണ് റോഡിലെ കുഴിയിൽ വീഴുന്നതെന്നും കോടതി പറഞ്ഞു. റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
കൊച്ചി∙ കൊടുങ്ങല്ലൂരിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ദേശീയപാത അതോറിറ്റിയോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്. ജില്ലാ കലക്ടർ അടക്കമുള്ള ആർക്കും ഇത്തരം അപകടങ്ങൾ വിഷയമല്ലേയെന്നും ദിനംപ്രതി നൂറുകണക്കിന് പേരാണ് റോഡിലെ കുഴിയിൽ വീഴുന്നതെന്നും കോടതി പറഞ്ഞു. റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളും, ബോർഡുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. സംസ്ഥാനം നന്നാവില്ലെന്നും പുതിയ കേരളമെന്നല്ല പഴയ കേരളമെന്ന് പറയണമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയമായി ശക്തരായാൽ നിയമം ബാധകമാകാത്ത സാഹചര്യമാണുള്ളത്. രാഷ്ട്രീയ പിന്തുണയുണ്ടെങ്കിൽ എന്തുമാകാമെന്നാണ് നിലപാട്.
പലതവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും പാതയോരങ്ങളിൽ ആയിരക്കണക്കിന് അനധികൃത ബോർഡുകൾ ഇപ്പോഴുമുണ്ടെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ പല പരസ്യബോർഡുകളും ആര് സ്ഥാപിച്ചതാണെന്ന് അറിയില്ലെന്ന് നഗരസഭ അറിയിച്ചു. വിഷയം അടുത്തയാഴ്ച വീണ്ടും കോടതി പരിഗണിക്കും.