‘അൻവർ അടഞ്ഞ അധ്യായം; പാലക്കാട്ട് പതിനായിരത്തിലേറെ വോട്ടിന് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും’
തിരുവനന്തപുരം∙ പാർട്ടി വിട്ടുപോയവരെക്കുറിച്ച് സന്തോഷമെന്നും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മൂന്നുമാസമായി തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നന്നായി നടക്കുന്നു. വയനാട്ടിലാണ് വിസ്മയകരമായ വിജയം
തിരുവനന്തപുരം∙ പാർട്ടി വിട്ടുപോയവരെക്കുറിച്ച് സന്തോഷമെന്നും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മൂന്നുമാസമായി തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നന്നായി നടക്കുന്നു. വയനാട്ടിലാണ് വിസ്മയകരമായ വിജയം
തിരുവനന്തപുരം∙ പാർട്ടി വിട്ടുപോയവരെക്കുറിച്ച് സന്തോഷമെന്നും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മൂന്നുമാസമായി തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നന്നായി നടക്കുന്നു. വയനാട്ടിലാണ് വിസ്മയകരമായ വിജയം
തിരുവനന്തപുരം∙ പാർട്ടി വിട്ടുപോയവരെക്കുറിച്ച് സന്തോഷമെന്നും പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മൂന്നുമാസമായി തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നന്നായി നടക്കുന്നു. വയനാട്ടിലാണ് വിസ്മയകരമായ വിജയം പ്രതീക്ഷിക്കുന്നതെന്നും വി.ഡി.സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു. 2019ൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ പ്രിയങ്കയ്ക്ക് ലഭിക്കും. പാലക്കാട്ട് ഷാഫി പറമ്പിലിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കും. പതിനായിരത്തിലേറെ ഭൂരിപക്ഷത്തിന് ജയിക്കും. ചേലക്കര 28 വർഷത്തിനുശേഷം സിപിഎമ്മിൽനിന്ന് കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നും സതീശൻ പറഞ്ഞു.
പി.വി.അൻവർ അടഞ്ഞ അധ്യായമാണ്. അതേക്കുറിച്ച് സംസാരിക്കാനില്ല. അൻവറിനെ ആരും സമീപിച്ചിട്ടില്ല. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. അവരുമായി ഒരു ഉപാധികളും സംസാരിക്കാനില്ല. കെ.കരുണാകരനെയും സി.എച്ച്.മുഹമ്മദ് കോയയെയും പോലുള്ള സമുന്നതരായ നേതാക്കളുണ്ടാക്കിയ പ്രസ്ഥാനമാണ് യുഡിഎഫ്. അതിനെ ഇത്തരം ആളുകൾക്കു മുന്നിൽ വിലപേശാൻ വച്ചാൽ ചരിത്രം തന്നോട് ക്ഷമിക്കില്ലെന്നും സതീശൻ പറഞ്ഞു. പാർട്ടി വിട്ടുപോയവരെക്കുറിച്ച് സന്തോഷമാണെന്നും അവരെക്കാരണം മറുപക്ഷം ഇനി അനുഭവിക്കുന്നത് കണ്ട് ആസ്വദിക്കുകയല്ലാതെ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.