മഴ മാറി; ഭക്തിസാന്ദ്രം: ശബരിമലയിൽ ഇന്ന് ദർശനം നടത്തിയത് 69850 പേർ

ശബരിമല∙ ശബരിമലയിൽ ഇന്ന് ഇതുവരെ 69850 പേർ ദർശനം നടത്തി. അതിൽ 17,096 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. മഴ മാറി തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്ന്. സുപ്രീം കോടതി ജസ്റ്റിസ് രാജേഷ് ബിന്തൽ, കെഎസ് ഇബി ചെയർമാൻ ബിജു പ്രഭാകർ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും ഇന്ന് ദർശനത്തിന് എത്തി.
ശബരിമല∙ ശബരിമലയിൽ ഇന്ന് ഇതുവരെ 69850 പേർ ദർശനം നടത്തി. അതിൽ 17,096 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. മഴ മാറി തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്ന്. സുപ്രീം കോടതി ജസ്റ്റിസ് രാജേഷ് ബിന്തൽ, കെഎസ് ഇബി ചെയർമാൻ ബിജു പ്രഭാകർ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും ഇന്ന് ദർശനത്തിന് എത്തി.
ശബരിമല∙ ശബരിമലയിൽ ഇന്ന് ഇതുവരെ 69850 പേർ ദർശനം നടത്തി. അതിൽ 17,096 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. മഴ മാറി തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്ന്. സുപ്രീം കോടതി ജസ്റ്റിസ് രാജേഷ് ബിന്തൽ, കെഎസ് ഇബി ചെയർമാൻ ബിജു പ്രഭാകർ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും ഇന്ന് ദർശനത്തിന് എത്തി.
ശബരിമല∙ ശബരിമലയിൽ ഇന്ന് ഇതുവരെ 69850 പേർ ദർശനം നടത്തി. അതിൽ 17,096 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. മഴ മാറി തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്ന്. സുപ്രീം കോടതി ജസ്റ്റിസ് രാജേഷ് ബിന്തൽ, കെഎസ് ഇബി ചെയർമാൻ ബിജു പ്രഭാകർ, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരും ഇന്ന് ദർശനത്തിന് എത്തി.
-
Also Read
ചാണ്ടി ഉമ്മൻ എംഎൽഎ ശബരിമല ദർശനം നടത്തി
രണ്ട് ദിവസത്തെ തുടർച്ചയായ മഴ കാരണം സന്നിധാനത്ത് ഇന്ന് പുലർച്ചെ തിരക്ക് കുറവായിരുന്നു. രാവിലെ 3ന് നട തുറന്നപ്പോൾ നടപ്പന്തൽ നിറഞ്ഞ് തീർഥാടകർ ഉണ്ടായിരുന്നു. 5.30 ആയപ്പോഴേക്കും ഇത് ഒരു വരി മാത്രമായി കുറഞ്ഞു. വ്യാഴം രാവിലെ 8.30 മുതൽ 24 മണിക്കൂറിനുള്ളിൽ സന്നിധാനത്ത് 67.8 മില്ലീമീറ്റർ മഴ പെയ്തു. ഇന്നലെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ 6 മണിക്കൂറിനുള്ളിൽ സന്നിധാനത് 14.6 മില്ലീമീറ്ററും, പമ്പയിൽ12.6 മില്ലീമീറ്ററും മഴ പെയ്തു.
പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ത്രിവേണി, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നു വിട്ട് ജലനിരപ്പ് ക്രമീകരിച്ചു. ഇന്നലെ വൈകുന്നേരം കാലാവസ്ഥ അനുകൂലമായപ്പോൾ സന്നിധാനത്തേക്ക് തീർഥാടകർ ഒഴുകി എത്തി. സന്ധ്യയ്ക്കു ശേഷം പതിനെട്ടാംപടി കയറാൻ തീർഥാടകരുടെ വലിയ തിരക്കായിരുന്നു. രാത്രിയിലും തിരക്ക് തുടർന്നെങ്കിലും ഇന്ന് രാവിലെ നട തുറന്നതോടെ കാണാൻ ബാക്കിയുള്ളവരും ദർശനം നടത്തി മലയിറങ്ങുകയായിരുന്നു.