സ്വയരക്ഷയ്ക്ക് 3 തവണ വെടിയുതിർത്ത് വനംവകുപ്പ്; അരണക്കല്ലിലെ കടുവ ചത്തു

തൊടുപുഴ ∙ ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു. മയക്കുവെടി വച്ചതിനു പിന്നാലെയാണ് കടുവ ചത്തത്. ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർത്തു. ഇത് മയക്കുവെടിയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
തൊടുപുഴ ∙ ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു. മയക്കുവെടി വച്ചതിനു പിന്നാലെയാണ് കടുവ ചത്തത്. ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർത്തു. ഇത് മയക്കുവെടിയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
തൊടുപുഴ ∙ ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു. മയക്കുവെടി വച്ചതിനു പിന്നാലെയാണ് കടുവ ചത്തത്. ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർത്തു. ഇത് മയക്കുവെടിയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
തൊടുപുഴ ∙ ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ ചത്തു. മയക്കുവെടി വച്ചതിനു പിന്നാലെയാണ് കടുവ ചത്തത്. ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർത്തു. ഇത് മയക്കുവെടിയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
കടുവയെ വലയിലാക്കി ദൗത്യസംഘം റോഡിലെത്തിച്ചു. തേക്കടിയിലെത്തിച്ച് ചികിത്സിക്കാനായിരുന്നു പദ്ധതി. എന്നാൽ അപ്പോഴേക്കും കടുവയുടെ ജീവൻ നഷ്ടമായി. കടുവയുടെ ജഡം തേക്കടിയിലെത്തിച്ചു.
രാവിലെ കണ്ടെത്തിയ കടുവയ്ക്കു നേരേ വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണു മയക്കുവെടി വച്ചത്. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയും പുലർച്ചെ കടുവ കൊന്നിരുന്നു.