സ്കൂളിൽ പന്ത്രണ്ടുകാരൻ സഹപാഠിയെ വെടിവച്ചുകൊന്നു
ഹെൽസിങ്കി ∙ ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സഹപാഠി കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവിന്റെ ലൈസൻസുള്ള
ഹെൽസിങ്കി ∙ ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സഹപാഠി കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവിന്റെ ലൈസൻസുള്ള
ഹെൽസിങ്കി ∙ ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സഹപാഠി കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവിന്റെ ലൈസൻസുള്ള
ഹെൽസിങ്കി ∙ ഫിൻലൻഡിലെ വന്റാ നഗരത്തിലെ വിയത്തോള സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടുകാരൻ നടത്തിയ വെടിവയ്പിൽ ഒരു സഹപാഠി കൊല്ലപ്പെട്ടു. 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. വെടിവച്ച ബാലനെ തോക്കു സഹിതം പൊലീസ് പിടികൂടി. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. ഫിൻലൻഡിൽ കേസെടുക്കാനുള്ള കുറഞ്ഞ പ്രായം 15 ആണ്. വെടിവച്ച ബാലനിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ശിശു ക്ഷേമ വിഭാഗം അധികൃതർക്കു കൈമാറും.
നായാട്ട് പ്രധാന വിനോദമായതിനാൽ 56 ലക്ഷം മാത്രം ജനസംഖ്യയുള്ള ഫിൻലൻഡിൽ 15 ലക്ഷത്തിലേറെ തോക്കു ലൈസൻസ് നൽകിയിട്ടുണ്ട്. 2007ൽ ടൂസുലയിലെ ഒരു സ്കൂളിൽ പതിനെട്ടുകാരൻ 9 പേരെ വെടിവച്ചുകൊന്നശേഷം സ്വയം വെടിവച്ചു മരിച്ച സംഭവമുണ്ടായി. 2008ൽ കൊഹയോകിയിലെ ഒരു കോളജിൽ ഇരുപത്തിരണ്ടുകാരൻ 10 പേരെ വെടിവച്ചു കൊന്നു. ഈ സംഭവങ്ങൾക്കുശേഷം തോക്കു ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്.