ജീവനുണ്ടെങ്കിൽ ചിത്രീകരണം വേണ്ട: താലിബാൻ
ഇസ്ലാമാബാദ് ∙ മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ ഏതാനും പ്രവിശ്യകളിൽ നിരോധനം ഏർപ്പെടുത്തി. ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ഇസ്ലാമാബാദ് ∙ മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ ഏതാനും പ്രവിശ്യകളിൽ നിരോധനം ഏർപ്പെടുത്തി. ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ഇസ്ലാമാബാദ് ∙ മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ ഏതാനും പ്രവിശ്യകളിൽ നിരോധനം ഏർപ്പെടുത്തി. ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ഇസ്ലാമാബാദ് ∙ മനുഷ്യനെയോ മറ്റ് ജീവജാലങ്ങളെയോ ചിത്രീകരിക്കുന്നതിന് അഫ്ഗാനിസ്ഥാനിലെ ഏതാനും പ്രവിശ്യകളിൽ നിരോധനം ഏർപ്പെടുത്തി. ശരീഅത്ത് നിയമം അനുസരിച്ച് ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ പാടില്ലെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
വാഹനഗതാഗതത്തിന്റെയോ ആഘോങ്ങളുടെയോ ഒന്നും ദൃശ്യങ്ങൾ പാടില്ല. ടാക്കർ, മൈദാൻ വാർധക്, കാണ്ടഹാർ പ്രവിശ്യയിലെ മാധ്യമങ്ങൾക്ക് ഈ നിർദേശം നൽകിയിട്ടുണ്ടെന്ന് ധാർമിക മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.
നിയമം അഫ്ഗാൻ മാധ്യമങ്ങൾക്കു മാത്രമാണോ വിദേശ മാധ്യമങ്ങൾക്കും ബാധകമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. മുൻപ് താലിബാൻ അധികാരത്തിൽ ഉണ്ടായിരുന്ന കാലയളവിൽ എല്ലാ മാധ്യമങ്ങളെയും നിരോധിച്ചിരുന്നു.