ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം

ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്. കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോംബ് തേടിയാണ് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലേക്ക് പൊലീസെത്തിയത്. പിന്നാലെ മാധ്യമ പ്രവർത്തകരും. അതിനിടെ ബോംബ് ഭീഷണിയെത്തുടർന്ന് സിവിൽ സ്റ്റേഷനിലുള്ളവരെ പുറത്തിറക്കുകയും ചെയ്തു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധസൂചകമായി ബോംബ് വച്ചു എന്ന തരത്തിലുള്ളതായിരുന്നു സന്ദേശം. പക്ഷേ എത്ര പരിശോധിച്ചിട്ടും ബോംബ് കിട്ടിയില്ല, പകരം പാഞ്ഞെത്തിയതു തേനീച്ചക്കൂട്ടമായിരുന്നു. ആയിരക്കണക്കിന് തേനീച്ചകൾ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ കലക്ടർ അനുകുമാരി ഉൾപ്പെടെ ജീവനുംകൊണ്ടോടി. 

അതിനിടെ ദേഹമാസകലം കുത്തേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തേറ്റവരിൽ സബ് കലക്ടറും സിവിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരും പൊലീസും മാധ്യമ പ്രവർത്തകരും സിവിൽ സ്റ്റേഷനിലേക്കു വന്നവരുമെല്ലാമുണ്ട്. നൂറോളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സിവിൽ സ്റ്റേഷനിൽ പലയിടത്തായി തേനീച്ചക്കൂടുകളുണ്ട്. അവയിലൊന്ന് ഇളകിയതാണ് പ്രശ്നമായത്. സിവിൽ സ്റ്റേഷന്റെ അഞ്ചാം നിലയിലെ പുറംചുമരിലെ 3 തേനീച്ചക്കൂടുകളിലൊന്നാണ് ഇളകിയത്.

തേനീച്ചയുടെ കുത്തേറ്റ സ്ഥലത്ത് വേദന, ചുവന്ന തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം. കുത്തേൽക്കുന്നത് കണ്ണിലോ നാക്കിലോ വായിലോ ആണെങ്കിൽ അപകടമാണ്. അണുബാധയുണ്ടായേക്കാം. തേനീച്ചക്കുത്തേറ്റാൽ മരണം വരെ സംഭവിക്കാവുന്ന സ്ഥിതിയുമുണ്ടാകാം.

ഡോ. അനിൽ രാധാകൃഷ്ണൻ, ആർഎംഒ, പേരൂർക്കട ഗവ.ജില്ലാ ആശുപത്രി

ADVERTISEMENT

കുത്താനാവശ്യമായ കൊമ്പുകളില്ലാത്ത ചെറുതേനീച്ചകൾ മുതൽ ഏറ്റവും അപകടകാരിയായ മലന്തേനീച്ച വരെയുണ്ട് കേരളത്തിലെ തേനീച്ച ഗണത്തിൽ. ഒരു കുത്തോടെ തേനീച്ചയുടെ കൊമ്പൊടിഞ്ഞ് ശരീരത്തിൽ തറയ്ക്കും. അതോടൊപ്പം വിഷസഞ്ചിക്കു പരുക്കേറ്റ് തേനീച്ച ചാവുകയും ചെയ്യും. കലക്ടറേറ്റ് വളപ്പിലെ മൂന്ന് തേനീച്ചക്കൂടുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നുമായിരുന്നു ഇതു സംബന്ധിച്ച് കലക്ടറുടെ മറുപടി. അപ്പോഴും ഒരു കാര്യം അജ്ഞാതം. തേനീച്ചക്കൂട് ഇളകിയത് എങ്ങനെയാണ്? 

തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയെ തുടർന്നു പരിശോധന നടത്തുന്നതിനിടെ തേനീച്ചക്കൂട് ഇളകി തേനീച്ചകൾ ആളുകളെ വളഞ്ഞ് കുത്തിയപ്പോൾ.
തേനീച്ചക്കുത്തിൽനിന്നു രക്ഷപ്പെടാൻ കാറിനു നേരെ ഓടുന്ന കലക്ടർ അനുകുമാരി.

ബോംബ് സ്ക്വാഡ് കലക്ടറേറ്റിൽ തിരച്ചിൽ നടത്തുമ്പോൾ ശക്തമായ കാറ്റുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. എന്നാൽ, കാറ്റിന്റെ സാന്നിധ്യം കൊണ്ടു മാത്രം തേനീച്ചക്കൂട് ഇളകുമോ എന്ന സംശയവുമുണ്ട്. ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്കിടെ ഉപകരണങ്ങൾ കൂടിൽ തട്ടിയതാകാം തേനീച്ചക്കൂട് ഇളകിയതിനു പിന്നിലെന്ന പ്രചാരണവും ഉയർന്നെങ്കിലും ബോംബ് സ്ക്വാഡ് നിഷേധിച്ചു. കലക്ടറേറ്റ്– സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ തേനീച്ചയാക്രമണത്തിന്റെ ആ ദൃശ്യങ്ങളിലേയ്ക്ക്...

തേനീച്ചക്കൂട് ഇളകി തേനീച്ചകൾ ആളുകളെ വളഞ്ഞ് കുത്തിയപ്പോൾ സബ് കലക്ടർ ഒ.വി.ആൽഫ്രഡും സംഘവും സംഭവ സ്ഥലത്ത് എത്തുന്നു.
വളഞ്ഞിട്ടു കുത്തിയ തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരിക്ക് തലമൂടാനായി സഹപ്രവർത്തകൻ കാർഡ്ബോർഡ് പെട്ടി നൽകുന്നു.
തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ജീവനക്കാരി സഹപ്രവർത്തകൻ നൽകിയ കാർഡ്ബോർഡ് പെട്ടി കൊണ്ടു തല മൂടിയപ്പോൾ.
തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ജീവനക്കാരി സഹപ്രവർത്തകൻ നൽകിയ കാർഡ്ബോർഡ് പെട്ടി കൊണ്ടു തല മൂടിയപ്പോൾ.
തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ജീവനക്കാരി സഹപ്രവർത്തകൻ നൽകിയ കാർഡ്ബോർഡ് പെട്ടി കൊണ്ടു തല മൂടിയപ്പോൾ.
തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ജീവനക്കാരി സഹപ്രവർത്തകൻ നൽകിയ കാർഡ്ബോർഡ് പെട്ടി കൊണ്ടു തല മൂടിയപ്പോൾ.
വളഞ്ഞിട്ടു കുത്തിയ തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ കലക്ടറേറ്റ് ജീവനക്കാരിയെ സഹായിക്കുന്ന പൊലീസുകാരൻ.
വളഞ്ഞിട്ടു കുത്തിയ തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ കലക്ടറേറ്റ് ജീവനക്കാരിയെ സഹായിക്കുന്നവർ.
തേനീച്ചക്കൂട് ഇളകി തേനീച്ചകൾ വളഞ്ഞ് കുത്തിയപ്പോൾ സബ് കലക്ടർ ഒ.വി.ആൽഫ്രഡും സംഘവും കാറിൽ കയറാൻ ശ്രമിക്കുന്നു.
വളഞ്ഞിട്ടു കുത്തിയ തേനീച്ചകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ജീവനക്കാരി.
തേനീച്ചക്കൂട്ടം ഇളകിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ജീവനക്കാരിക്ക് സഹപ്രവർത്തകൻ നൽകിയ കാർഡ്ബോർഡ് പെട്ടി കൊണ്ടു തല മൂടിയ ശേഷവും വളഞ്ഞിട്ടു കുത്തുന്നത് കണ്ട് രക്ഷപ്പെടുത്താൻ കാറിന്റെ സീറ്റിൽ വിരിച്ചിരുന്ന ടവൽ ഉപയോഗിച്ച് തേനീച്ചകളെ ആട്ടിപ്പായിക്കുന്ന സബ് കലക്ടർ ഒ.വി.ആൽഫ്രഡ്. കാറിലേക്കു കയറാൻ ശ്രമിക്കുന്നതിനിടയിലാണ് വീണു കിടക്കുന്ന യുവതിയെ സബ് കലക്ടർ കണ്ടത്.
തേനീച്ചക്കൂട് ഇളകി തേനീച്ചകൾ വളഞ്ഞ് കുത്തിയപ്പോൾ പ്ലാവില ഉപയോഗിച്ച് ആട്ടിയോടിക്കാൻ ശ്രമിക്കുന്ന ജീവനക്കാരി.
‘മുടി’ഞ്ഞ കുത്ത്: തേനീച്ചകളുടെ കുത്തേൽക്കുന്നതിനിടയിൽ മുടി വിടർത്തിയിട്ട് കണ്ണിലും ചെവിയിലും കുത്തേൽക്കാതിരിക്കാൻ ശ്രമിക്കുന്ന യുവാവ്.
‘മുടി’ഞ്ഞ കുത്ത്: തേനീച്ചകളുടെ കുത്തേൽക്കുന്നതിനിടയിൽ മുടി വിടർത്തിയിട്ട് കണ്ണിലും ചെവിയിലും കുത്തേൽക്കാതിരിക്കാൻ ശ്രമിക്കുന്ന യുവാവ്.
തേനീച്ചക്കൂട് ഇളകി തേനീച്ചകൾ ആളുകളെ വളഞ്ഞ് കുത്തിയപ്പോൾ.
തേനീച്ചക്കൂട് ഇളകി തേനീച്ചകൾ ആളുകളെ വളഞ്ഞ് കുത്തിയപ്പോൾ.
English Summary:

Bee Attack Chaos at Collectorate Leaves Many Injured - Photo Story