കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി. 2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.

കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി. 2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി. 2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി.

2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.

ADVERTISEMENT

കുറ്റ്യാടിപ്പുഴയുടെ തീരത്ത് ജാനകിക്കാട് ഇക്കോടൂറിസം മേഖലയുടെ രണ്ടു വശങ്ങളിലാണ് സൂപ്പിക്കടയും കള്ളാടും സ്ഥിതിചെയ്യുന്നത്. സൂപ്പിക്കടയിൽനിന്ന് ആകാശമാർഗം ശരാശരി 3 കിലോമീറ്റർ അകലെയാണ് ജാനകിക്കാട്. കള്ളാടുനിന്ന് ശരാശരി 3 കിലോമീറ്റർ മാത്രമേ ജാനകിക്കാട്ടിലേക്കുള്ളു. ഈ പ്രദേശത്ത് കുത്തിയൊലിച്ചൊഴുകുന്ന കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലും വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യമുണ്ട്.

ജാനകിക്കാട്ടിൽ ധാരാളം ഫലവൃക്ഷങ്ങളുള്ളതിനാൽ വവ്വാലുകളും ഏറെയുണ്ട്. ഇവിടെ നിന്നുള്ള വവ്വാലുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്കെത്തുകയും അവിടങ്ങളിലുള്ള പഴങ്ങളിലൂടെ മനുഷ്യരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകുന്നുവെന്നുമാണ് കണക്കാക്കപ്പെടുന്നത്. 

ADVERTISEMENT

ഈ സംഭവങ്ങളൊക്കെ ചിത്രങ്ങളിലൂടെ വായനക്കാരുടെ മുന്നിലേക്ക് എത്തിച്ച മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ അബു ഹാഷിം, സീനിയർ ഫൊട്ടോഗ്രഫർ സജീഷ് പി. ശങ്കർ, ഫൊട്ടോഗ്രഫർ എം.ടി.വിധുരാജ് എന്നിവർ പകർത്തിയ ചിത്രങ്ങൾ.

കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള ജാനകിക്കാടിലേക്കുള്ള കവാടം. കുറ്റ്യാടി പുഴയോരത്തെ ജാനകിക്കാട് ഇക്കോടൂറിസം മേഖലയുടെ രണ്ടു വശങ്ങളിലായാണ് 2018ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയും ഇപ്പോൾ നിപ്പ സ്ഥിരീകരിച്ച കള്ളാടും. ചിത്രം: എം.ടി.വിധുരാജ് ∙ മനോരമ
നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ നിപ്പ ഐസലേഷൻ വാർഡിലേക്കു പ്രവേശിപ്പിക്കുന്ന പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
നിപ്പ മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണായ കോഴിക്കോട് കുറ്റ്യാടി ടൗണിൽ നിന്നുള്ള കാഴ്ച. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് ഇപ്പോൾ തുറക്കാൻ അനുമതി. ചിത്രം: എം.ടി.വിധുരാജ്
മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിൽ നിപ്പ ബാധിച്ച് 2 പേർ മരിച്ച സാഹചര്യത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി ശുചിയാക്കുന്ന ജീവനക്കാർ. ചിത്രം: സജീഷ് ശങ്കർ∙ മനോരമ
കോഴിക്കോട് കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട് നിപ്പ ബാധിച്ചു മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരക്കൊഴിഞ്ഞ പ്രദേശത്തെ കടയ്ക്കു മുൻപിൽ ആശങ്കയോടെ നിൽക്കുന്ന ഉടമ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
കുറ്റ്യാടി നഗരത്തിലേക്കു പ്രവേശിക്കുന്ന ചെറിയകുമ്പള പാലത്തിനു സമീപം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട്ടുനിന്നുള്ള ബസുകൾ ഇവിടെ വരെയാണ് സർവീസ് നടത്തിയത്. ഈ പ്രദേശങ്ങളിലേക്കുള്ള ബസുകളിൽ ഇപ്പോൾ തിരക്ക് കുറവാണ്. ഇവിടെ വന്നിറങ്ങിയ യാത്രക്കാർ പാലത്തിലൂടെ നടന്ന് ടൗണിലേക്ക് പോവുകയായിരുന്നു. മരുതോങ്കരയിലേക്കു കടക്കുന്ന ഭാഗത്തും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. നിപ്പ സ്ഥിരീകരിച്ച കള്ളാട് ഭാഗത്തേക്കുള്ള എല്ലാ വഴികളും അടച്ചിരുന്നു. അത്യാവശ്യങ്ങൾക്ക് അല്ലാതെ ആരെയും കടത്തിവിട്ടില്ല. കുറ്റ്യാടി പാലത്തിൽനിന്നുള്ള സെപ്റ്റംബർ രണ്ടാം വാരത്തിലെ കാഴ്ച. ചിത്രം: അബു ഹാഷിം ∙ മനോരമ
നിപ്പ ബാധിച്ചു മരിച്ച കോഴിക്കോട് വടകര മംഗലാട് മമ്പളിക്കുനി ഹാരിസിന്റെ ഭൗതികശരീരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് കബറടക്കാനായി വടകരയിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നു. ചിത്രം: എം.ടി.വിധുരാജ് ∙ മനോരമ

English Summary: Pictures from Kozhikode District, the Root Source of Nipah Outbreaks in Kerala