ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസ് നിരയിൽ നിന്ന് മഹുവ മൊയ്ത്ര ജയിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. പാർലമെന്റിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വരെ കൃഷ്ണനഗറിലെത്തി. പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവയുടെ വീട്ടിലും ഓഫിസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വരെ സിബിഐ റെയ്ഡ് നടത്തി. പക്ഷേ ഇതുകൊണ്ടൊന്നും മഹുവ കുലുങ്ങുന്നില്ല. കൃഷ്ണനഗർ ബൂത്തിലേക്ക് നടക്കുമ്പോൾ മഹുവ പറയുന്നു, ‘‘ബിജെപി ഇത്തവണ ബംഗാളിൽ രണ്ടക്കം കടക്കാൻ കഷ്ടപ്പെടും. നിങ്ങൾ നോക്കിക്കോളൂ’’. സാധാരണ രാഷ്ട്രീയക്കാരുടെ പ്രചാരണം പോലെയായിരുന്നില്ല മഹുവ മൊയ്ത്ര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് മഹുവയ്ക്കുണ്ട്. എന്നാൽ പത്തു വർഷത്തിലധികം കൃഷ്ണനഗറിൽ പാർട്ടി പ്രവർത്തനം നടത്തിയ പരിചയവുമുണ്ട്. മറ്റു സെലിബ്രിറ്റി രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തി മടങ്ങുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട് മഹുവയ്ക്ക്. ബൂത്ത് തലത്തിൽ വരെ മഹുവ അറിയാതെ ഒന്നും നടക്കില്ല. തൃണമൂൽ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.

ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസ് നിരയിൽ നിന്ന് മഹുവ മൊയ്ത്ര ജയിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. പാർലമെന്റിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വരെ കൃഷ്ണനഗറിലെത്തി. പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവയുടെ വീട്ടിലും ഓഫിസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വരെ സിബിഐ റെയ്ഡ് നടത്തി. പക്ഷേ ഇതുകൊണ്ടൊന്നും മഹുവ കുലുങ്ങുന്നില്ല. കൃഷ്ണനഗർ ബൂത്തിലേക്ക് നടക്കുമ്പോൾ മഹുവ പറയുന്നു, ‘‘ബിജെപി ഇത്തവണ ബംഗാളിൽ രണ്ടക്കം കടക്കാൻ കഷ്ടപ്പെടും. നിങ്ങൾ നോക്കിക്കോളൂ’’. സാധാരണ രാഷ്ട്രീയക്കാരുടെ പ്രചാരണം പോലെയായിരുന്നില്ല മഹുവ മൊയ്ത്ര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് മഹുവയ്ക്കുണ്ട്. എന്നാൽ പത്തു വർഷത്തിലധികം കൃഷ്ണനഗറിൽ പാർട്ടി പ്രവർത്തനം നടത്തിയ പരിചയവുമുണ്ട്. മറ്റു സെലിബ്രിറ്റി രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തി മടങ്ങുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട് മഹുവയ്ക്ക്. ബൂത്ത് തലത്തിൽ വരെ മഹുവ അറിയാതെ ഒന്നും നടക്കില്ല. തൃണമൂൽ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസ് നിരയിൽ നിന്ന് മഹുവ മൊയ്ത്ര ജയിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. പാർലമെന്റിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വരെ കൃഷ്ണനഗറിലെത്തി. പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവയുടെ വീട്ടിലും ഓഫിസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വരെ സിബിഐ റെയ്ഡ് നടത്തി. പക്ഷേ ഇതുകൊണ്ടൊന്നും മഹുവ കുലുങ്ങുന്നില്ല. കൃഷ്ണനഗർ ബൂത്തിലേക്ക് നടക്കുമ്പോൾ മഹുവ പറയുന്നു, ‘‘ബിജെപി ഇത്തവണ ബംഗാളിൽ രണ്ടക്കം കടക്കാൻ കഷ്ടപ്പെടും. നിങ്ങൾ നോക്കിക്കോളൂ’’. സാധാരണ രാഷ്ട്രീയക്കാരുടെ പ്രചാരണം പോലെയായിരുന്നില്ല മഹുവ മൊയ്ത്ര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് മഹുവയ്ക്കുണ്ട്. എന്നാൽ പത്തു വർഷത്തിലധികം കൃഷ്ണനഗറിൽ പാർട്ടി പ്രവർത്തനം നടത്തിയ പരിചയവുമുണ്ട്. മറ്റു സെലിബ്രിറ്റി രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തി മടങ്ങുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട് മഹുവയ്ക്ക്. ബൂത്ത് തലത്തിൽ വരെ മഹുവ അറിയാതെ ഒന്നും നടക്കില്ല. തൃണമൂൽ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളിൽ മറ്റാരു ജയിച്ചാലും തൃണമൂൽ കോൺഗ്രസ് നിരയിൽ നിന്ന് മഹുവ മൊയ്ത്ര ജയിക്കരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. പാർലമെന്റിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും നിർഭയം ആക്രമിക്കുന്ന മഹുവയെ തോൽപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ വരെ കൃഷ്ണനഗറിലെത്തി. പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട മഹുവയുടെ വീട്ടിലും ഓഫിസിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വരെ സിബിഐ റെയ്ഡ് നടത്തി. പക്ഷേ ഇതുകൊണ്ടൊന്നും മഹുവ കുലുങ്ങുന്നില്ല. കൃഷ്ണനഗർ ബൂത്തിലേക്ക് നടക്കുമ്പോൾ മഹുവ പറയുന്നു, ‘‘ബിജെപി ഇത്തവണ ബംഗാളിൽ രണ്ടക്കം കടക്കാൻ കഷ്ടപ്പെടും. നിങ്ങൾ നോക്കിക്കോളൂ’’. 

സാധാരണ രാഷ്ട്രീയക്കാരുടെ പ്രചാരണം പോലെയായിരുന്നില്ല മഹുവ മൊയ്ത്ര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. സെലിബ്രിറ്റി എന്ന സ്റ്റാറ്റസ് മഹുവയ്ക്കുണ്ട്. എന്നാൽ പത്തു വർഷത്തിലധികം കൃഷ്ണനഗറിൽ പാർട്ടി പ്രവർത്തനം നടത്തിയ പരിചയവുമുണ്ട്. മറ്റു സെലിബ്രിറ്റി രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തി മടങ്ങുമ്പോൾ മണ്ഡലത്തിലെ ജനങ്ങളെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട് മഹുവയ്ക്ക്. ബൂത്ത് തലത്തിൽ വരെ മഹുവ അറിയാതെ ഒന്നും നടക്കില്ല. തൃണമൂൽ ജില്ലാ പ്രസിഡന്റ് കൂടിയായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ രാജമാതാ എന്ന വിളിപ്പേരുള്ള അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്.

മഹുവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (ചിത്രം∙മനോരമ)
ADVERTISEMENT

∙ ‘സന്ദേശ്ഖലി ഒരു പഞ്ചായത്തിലെ പ്രശ്നം’

കൃഷ്ണനഗറിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന ബംഗ്ലദേശ് അതിർത്തി ഗ്രാമമായ സാദിപൂരിൽ മഹുവാ മൊയ്ത്രയുടെ റോഡ് ഷോ ആരംഭിക്കുമ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു. പൊള്ളുന്ന പകൽവെയിലിനെ അവഗണിച്ചും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലായി ഗ്രാമീണർ റോഡ് ഷോക്കായി ഒരുങ്ങിനിൽക്കുന്ന കാഴ്ച വിളിച്ചു പറയും മഹുവയുടെ ജനപിന്തുണ. ബംഗാളി താത്‌സാരിയും സൺഗ്ലാസുമണിഞ്ഞ് തുറന്ന ജീപ്പിൽ കയറുമ്പോൾ കൂടെ യാത്ര ചെയ്യാൻ ക്ഷണിച്ചു. ‘‘എന്റെ വോട്ടർമാരിൽ നല്ലൊരു പങ്ക് കേരളത്തിൽ നിന്നുള്ളവരാണ്. നൂറു കണക്കിന് പേരാണ് ഒരു ഗ്രാമത്തിൽ നിന്നു തന്നെ കേരളത്തിൽ ജോലിക്കായി പോകുന്നത്. കേരളം അവരിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്.’’ അവർ പറഞ്ഞു.

ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. 20 കോടി മുസ്‌ലിംകളുള്ള ഒരു മതേതര രാജ്യത്ത് പ്രധാനമന്ത്രിയുടെ വിഷലിപ്തമായ പ്രചാരണത്തിന് എന്ത് നടപടിയുണ്ടായി?

സ്ത്രീകൾക്കെതിരെയുള്ള അക്രമവും സന്ദേശ്ഖലിയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ബംഗാളിൽ തൃണമൂലിനെതിരെ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. പക്ഷേ, സ്ത്രീ വോട്ടർമാർ കൈവിടുമെന്ന പേടി മഹുവയ്ക്കില്ല. സന്ദേശ്ഖലി ഒരു പഞ്ചായത്തിലെ പ്രശ്നം മാത്രമാണെന്നും അതിനപ്പുറം അതിന് പ്രാധാന്യമില്ലെന്നും മഹുവ  കരുതുന്നു. നൂറുകണക്കിന് സ്ത്രീകളാണ് വാഹനം കടന്നുപോകുന്ന വഴികളിൽ മഹുവയെ കാണാനായി നിൽക്കുന്നത്. മഹുവയുടെ യാത്രയ്ക്കും ഒരു സ്റ്റൈൽ ഉണ്ട്. കൈയിൽ ശേഖരിച്ച ജമന്തിപ്പൂക്കൾ സ്ത്രീകളുടെ മേൽ അവർ വർഷിക്കും. പലയിടത്തും സ്ത്രീകൾ ലക്ഷ്മി ഭണ്ഡാർ എന്ന ഐശ്വര്യത്തിന്റെ കുംഭം അവർക്ക് സമ്മാനിക്കും. ചിലർ കെട്ടിപ്പിടിക്കും.

∙ ഇത്, കൃഷ്ണനഗറിന്റെ മഹുവ

ADVERTISEMENT

ലോക്സഭയിൽ ഭരണഘടനാമൂല്യങ്ങൾക്കായി അതിശക്തമായ ഭാഷയിൽ സംസാരിക്കുന്ന മഹുവ സ്വന്തം മണ്ഡലത്തിലെത്തുമ്പോൾ സംസാരിക്കുന്നത് പ്രധാനമായും സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളാണ്. കന്യാശ്രീ, ലക്ഷ്മി ഭണ്ഡാർ,രൂപശ്രീ തുടങ്ങിയ പദ്ധതികൾ ബംഗാളി വനിതകളുടെ ജീവിതത്തെ മാറ്റിയിട്ടുണ്ട് എന്നതും സത്യമാണ്. യാത്രാവഴിയിൽ സ്ത്രീകളാണ് അധികവും. വൈകുന്നേരത്തേ കോർണർ യോഗങ്ങളിൽ ജോലിക്ക് പോയ പുരുഷന്മാരെത്തും. അവിടെ മഹുവ രാഷ്ട്രീയം പറയും. അതിശക്തമായ ഭാഷയിൽ.

മഹുവ മൊയ്‌ത്ര (ചിത്രം∙മനോരമ)

പ്രചാരണത്തിനിടെ ജീപ്പ് ഹൈദർ പാറയിൽ എത്തിയപ്പോൾ ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് മഹുവയ്ക്ക് കൈമാറി. ‘‘സർജറി കഴിഞ്ഞിട്ട് അധികം കാലമായിട്ടില്ല. ഭാരമുള്ളത് എടുക്കരുത് എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. കുഞ്ഞുങ്ങൾക്കു  ഭാരമുണ്ടാകരുതേ എന്നായിരിക്കും ഓരോ തവണയും എന്റെ പ്രാർത്ഥന.’’ ഗ്രാമീണ ബംഗാളിന്റെ കാഴ്ചകൾ വിശദീകരിച്ച് മുന്നോട്ടു പോകുമ്പോഴും സ്വന്തം മണ്ഡലത്തെക്കുറിച്ച്  വിമർശനങ്ങളുണ്ട് അവർക്ക്. പോകുന്ന വഴിയിൽ  താറാവുകൾ നീന്തുന്ന ഒരു കുളം. അതിനു ചുറ്റും മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു. ‘‘കേരളത്തിലെ വൃത്തി ഇവിടെ ഇല്ല എന്നത് സത്യമാണ്. പക്ഷേ ബംഗാൾ ജെന്റർ ന്യൂട്രൽ ആണ്. ഒരു രാഷ്ട്രീയക്കാരിയായിട്ടാണ് എന്നെ ജനം കാണുന്നത്. ഒരു വനിതാ രാഷ്ട്രീയക്കാരിയായിട്ടല്ല.’’ അവർ പറഞ്ഞു.

മഹുവ മൊയ്ത്ര (PTI Photo)

ഉച്ചയായാൽ ചൂട് അതിതീക്ഷണമാവും. മഹുവയെപ്പോലുള്ള ഒരാളെ എന്തിന് വെയിലു കൊള്ളാൻ വിടുന്നു? രാജ്യസഭാംഗമായിക്കൂടേ എന്ന ചോദ്യത്തിന് രാജ്യസഭയിൽ പോയാൽ താൻ ചത്തുപോകുമെന്നായിരുന്നു മറുപടി. ‘‘സിറ്റിയിലെ ഒരു മണ്ഡലം പോലും എനിക്ക് താൽപര്യമില്ല. എനിക്കിഷ്ടം ഗ്രാമങ്ങളും ഗ്രാമീണരുമാണ്’’-ന്യൂയോർക്കിലും ലണ്ടനിലും ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരുന്ന അവർ പറയുന്നു. ‘‘ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. 20 കോടി മുസ്‌ലിങ്ങളുള്ള ഒരു മതേതര രാജ്യത്ത് പ്രധാനമന്ത്രിയുടെ വിഷലിപ്തമായ പ്രചാരണത്തിന് എന്ത് നടപടിയുണ്ടായി?’’ അവർ ചോദിക്കുന്നു.

∙ ചരിത്രവും വർഗീയതയും പറഞ്ഞ് മറുപടി

ADVERTISEMENT

ലോക്സഭയിൽ നിന്നു പുറത്താക്കിയ വിവരം തന്റെ വോട്ടർമാരിൽ പകുതിയും അറിഞ്ഞിട്ടുപോലുമില്ലെന്ന് മഹുവ പറയുന്നു. യാത്രയ്ക്കിടയിൽ  വീടുകളിൽ നിന്നും പുറത്തുവരുന്ന സ്ത്രീകളെ മഹുവ പേരെടുത്തുവിളിക്കുന്നു. ബിജെപി സ്ഥാനാർഥിക്ക് നഷ്ടപ്പെടുന്നതും മഹുവയുടെ താഴെത്തട്ടിലുള്ള ഈ ബന്ധങ്ങളാണ്. രാജമാതയുമായുള്ള പോരാട്ടം എങ്ങനെ എന്ന ചോദ്യത്തിന് ഏതു രാജാവിന്റെ മാതാവാണ് ഇവർ എന്നായിരുന്നു മഹുവയുടെ മറുചോദ്യം. പക്ഷേ കൃഷ്ണനഗറിന്റെ ചരിത്രത്തിൽ മഹാരാജാ കൃഷ്ണചന്ദ്ര റോയിയുടെ രാജവംശത്തിന് പ്രാധാന്യമുണ്ട് എന്നത് അവഗണിക്കാനാവില്ലാത്തതാണ്.

മഹുവ മൊയ്ത്ര പാർലമെന്‍റ് മന്ദിരത്തിനു മുന്നിൽ (PTI Photo)

കൃഷ്ണചന്ദ്ര റോയിയുടെ 39-ാം പരമ്പരയിൽപ്പെട്ട സൗമിഷ് ചന്ദ്ര റോയിയുടെ ഭാര്യയാണ് ഫാഷൻ ഡിസൈനറായ അമൃത റോയി. മഹുവയെ കാശുവാങ്ങി പാർലമെന്റിൽ ചോദ്യം ചോദിച്ച രാജ്യദ്രോഹിയായി ബിജെപി പ്രചാരണം നടത്തുമ്പോൾ ചരിത്രം പറഞ്ഞ് തൃണമൂൽ കോൺഗ്രസ് തിരിച്ചടിക്കുന്നു. സ്വതന്ത്ര ബംഗാളിന്റെ അവസാനത്തെ നവാബ് ആയിരുന്ന സിറാജ് ഉദ് ദൗളയെ പ്ലാസി യുദ്ധത്തിൽ റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി തോൽപ്പിച്ച് ഇന്ത്യയിൽ കൊളോണിയൽ ഭരണത്തിന് തുടക്കംകുറിച്ചപ്പോൾ ബ്രിട്ടിഷുകാരുടെ ഒറ്റുകാരനായിരുന്നു കൃഷ്ണനഗർ രാജാവെന്ന് തൃണമൂൽ പറയുന്നു.

മഹുവ മൊയ്ത്രയ്ക്കൊപ്പം തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Photo courtesy: Instagram/mahuamoitraofficial)

മുസ്‌ലിം ഭരണാധികാരിക്കെതിരേ സനാധനധർമ സംരക്ഷണം നടത്തിയത് കൃഷ്ണചന്ദ്ര റോയിയാണ് എന്ന പ്രത്യാക്രമണം ബിജെപി നടത്തിയതോടെ മൽസരത്തിന് വർഗീയതയുടെ നിറവും വന്നു. ബംഗ്ലദേശിൽ നിന്നു പലായനം ചെയ്ത മാതുവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കൃഷ്ണനഗർ. പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കളായ ഇവർ തങ്ങൾക്ക് വോട്ടുചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ 60000ൽ പരം വോട്ടിനാണ് മഹുവ ജയിച്ചത്.

വിവാദത്തിൽപ്പെട്ടപ്പോഴും ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടപ്പോഴും കുലുങ്ങാത്ത മഹുവയ്ക്ക് മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയുണ്ട്. നോർത്ത് ബംഗാളിൽ നിന്ന് തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുകയെന്ന പതിവ് തെറ്റിച്ച് മമതാ ബാനർജി ഇത്തവണ  പ്രചാരണത്തിന് തുടക്കം കുറിച്ചത് കൃഷ്ണനഗറിൽ നിന്നായിരുന്നു. 

English Summary:

Mahua Moitra Speaks about the Political Battle Against BJP in Bengal