പി.വി.അൻവറിനെതിരെ സിപിഎം ശക്തമായ പോർമുഖം തുറന്നു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേ ദിവസം ഒരു എംഎൽഎയെ തള്ളിപ്പറയുന്നത് അസാധാരണം. പാർട്ടി തീരുമാനിച്ചുറച്ചുതന്നെയെന്നു വ്യക്തം. മുഖ്യമന്ത്രിക്കും ഗോവിന്ദനും കയ്യോടെ മറുപടി നൽകി താനും ഉറച്ചുതന്നെയെന്ന് അൻവറും വ്യക്തമാക്കി. അൻവറിനെ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയിരിക്കുന്നത്. നിലമ്പൂരിൽ അദ്ദേഹം ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുസമ്മേളനം അനുവദിക്കില്ലെന്ന വെല്ലുവിളി കൂടിയാണിത്. നിലമ്പൂരിലും എടക്കരയിലും നടന്ന അൻവർ വിരുദ്ധ പ്രകടനങ്ങൾ, ഇനി സംഘർഷത്തിന്റെ ദിനങ്ങളായിരിക്കുമെന്നു വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ സന്നാഹങ്ങൾക്കും സംഘടനാശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കുക അൻവറിന് എളുപ്പമാകില്ല. ആ ആത്മവിശ്വാസത്തിനൊപ്പം പാർട്ടിയെ അലട്ടുന്ന ആധികളുണ്ട്. പാർട്ടിക്കകത്തെ വിഭാഗീയതയിൽനിന്നു വ്യത്യസ്തമാണ് ഈ സാഹചര്യം. ഉൾപാർട്ടി പോരാട്ടത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് സിപിഎമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഇവിടെ അൻവർ നേതൃത്വത്തിനെതിരെ പ്രഖ്യാപിച്ചത് പരസ്യയുദ്ധവും. ആവനാഴിയിൽ ഇനിയും അമ്പുകളുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്ന ഒരു വിഭാഗം ആയുധങ്ങൾ എത്തിച്ചുകൊടുത്താലും അദ്ഭുതമില്ല. ഇതുവരെ പുറത്തുപറഞ്ഞതിലല്ല, കൂടുതലായി അൻവർ എന്തു പുറത്തുവിടും

പി.വി.അൻവറിനെതിരെ സിപിഎം ശക്തമായ പോർമുഖം തുറന്നു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേ ദിവസം ഒരു എംഎൽഎയെ തള്ളിപ്പറയുന്നത് അസാധാരണം. പാർട്ടി തീരുമാനിച്ചുറച്ചുതന്നെയെന്നു വ്യക്തം. മുഖ്യമന്ത്രിക്കും ഗോവിന്ദനും കയ്യോടെ മറുപടി നൽകി താനും ഉറച്ചുതന്നെയെന്ന് അൻവറും വ്യക്തമാക്കി. അൻവറിനെ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയിരിക്കുന്നത്. നിലമ്പൂരിൽ അദ്ദേഹം ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുസമ്മേളനം അനുവദിക്കില്ലെന്ന വെല്ലുവിളി കൂടിയാണിത്. നിലമ്പൂരിലും എടക്കരയിലും നടന്ന അൻവർ വിരുദ്ധ പ്രകടനങ്ങൾ, ഇനി സംഘർഷത്തിന്റെ ദിനങ്ങളായിരിക്കുമെന്നു വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ സന്നാഹങ്ങൾക്കും സംഘടനാശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കുക അൻവറിന് എളുപ്പമാകില്ല. ആ ആത്മവിശ്വാസത്തിനൊപ്പം പാർട്ടിയെ അലട്ടുന്ന ആധികളുണ്ട്. പാർട്ടിക്കകത്തെ വിഭാഗീയതയിൽനിന്നു വ്യത്യസ്തമാണ് ഈ സാഹചര്യം. ഉൾപാർട്ടി പോരാട്ടത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് സിപിഎമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഇവിടെ അൻവർ നേതൃത്വത്തിനെതിരെ പ്രഖ്യാപിച്ചത് പരസ്യയുദ്ധവും. ആവനാഴിയിൽ ഇനിയും അമ്പുകളുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്ന ഒരു വിഭാഗം ആയുധങ്ങൾ എത്തിച്ചുകൊടുത്താലും അദ്ഭുതമില്ല. ഇതുവരെ പുറത്തുപറഞ്ഞതിലല്ല, കൂടുതലായി അൻവർ എന്തു പുറത്തുവിടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.വി.അൻവറിനെതിരെ സിപിഎം ശക്തമായ പോർമുഖം തുറന്നു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേ ദിവസം ഒരു എംഎൽഎയെ തള്ളിപ്പറയുന്നത് അസാധാരണം. പാർട്ടി തീരുമാനിച്ചുറച്ചുതന്നെയെന്നു വ്യക്തം. മുഖ്യമന്ത്രിക്കും ഗോവിന്ദനും കയ്യോടെ മറുപടി നൽകി താനും ഉറച്ചുതന്നെയെന്ന് അൻവറും വ്യക്തമാക്കി. അൻവറിനെ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയിരിക്കുന്നത്. നിലമ്പൂരിൽ അദ്ദേഹം ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുസമ്മേളനം അനുവദിക്കില്ലെന്ന വെല്ലുവിളി കൂടിയാണിത്. നിലമ്പൂരിലും എടക്കരയിലും നടന്ന അൻവർ വിരുദ്ധ പ്രകടനങ്ങൾ, ഇനി സംഘർഷത്തിന്റെ ദിനങ്ങളായിരിക്കുമെന്നു വ്യക്തമാക്കുന്നു. സിപിഎമ്മിന്റെ സന്നാഹങ്ങൾക്കും സംഘടനാശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കുക അൻവറിന് എളുപ്പമാകില്ല. ആ ആത്മവിശ്വാസത്തിനൊപ്പം പാർട്ടിയെ അലട്ടുന്ന ആധികളുണ്ട്. പാർട്ടിക്കകത്തെ വിഭാഗീയതയിൽനിന്നു വ്യത്യസ്തമാണ് ഈ സാഹചര്യം. ഉൾപാർട്ടി പോരാട്ടത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് സിപിഎമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഇവിടെ അൻവർ നേതൃത്വത്തിനെതിരെ പ്രഖ്യാപിച്ചത് പരസ്യയുദ്ധവും. ആവനാഴിയിൽ ഇനിയും അമ്പുകളുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്ന ഒരു വിഭാഗം ആയുധങ്ങൾ എത്തിച്ചുകൊടുത്താലും അദ്ഭുതമില്ല. ഇതുവരെ പുറത്തുപറഞ്ഞതിലല്ല, കൂടുതലായി അൻവർ എന്തു പുറത്തുവിടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.വി.അൻവറിനെതിരെ സിപിഎം ശക്തമായ പോർമുഖം തുറന്നു. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഒരേ ദിവസം ഒരു എംഎൽഎയെ തള്ളിപ്പറയുന്നത് അസാധാരണം. പാർട്ടി തീരുമാനിച്ചുറച്ചുതന്നെയെന്നു വ്യക്തം. മുഖ്യമന്ത്രിക്കും ഗോവിന്ദനും കയ്യോടെ മറുപടി നൽകി താനും ഉറച്ചുതന്നെയെന്ന് അൻവറും വ്യക്തമാക്കി. അൻവറിനെ തെരുവിൽ നേരിടുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയിരിക്കുന്നത്. നിലമ്പൂരിൽ അദ്ദേഹം ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന പൊതുസമ്മേളനം അനുവദിക്കില്ലെന്ന വെല്ലുവിളി കൂടിയാണിത്. നിലമ്പൂരിലും എടക്കരയിലും നടന്ന അൻവർ വിരുദ്ധ പ്രകടനങ്ങൾ, ഇനി സംഘർഷത്തിന്റെ ദിനങ്ങളായിരിക്കുമെന്നു വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ സന്നാഹങ്ങൾക്കും സംഘടനാശക്തിക്കും മുന്നിൽ പിടിച്ചുനിൽക്കുക അൻവറിന് എളുപ്പമാകില്ല. ആ ആത്മവിശ്വാസത്തിനൊപ്പം പാർട്ടിയെ അലട്ടുന്ന ആധികളുണ്ട്. പാർട്ടിക്കകത്തെ വിഭാഗീയതയിൽനിന്നു വ്യത്യസ്തമാണ് ഈ സാഹചര്യം. ഉൾപാർട്ടി പോരാട്ടത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് സിപിഎമ്മിന്റെ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഇവിടെ അൻവർ നേതൃത്വത്തിനെതിരെ പ്രഖ്യാപിച്ചത് പരസ്യയുദ്ധവും. ആവനാഴിയിൽ ഇനിയും അമ്പുകളുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തെ എതിർക്കുന്ന ഒരു വിഭാഗം ആയുധങ്ങൾ എത്തിച്ചുകൊടുത്താലും അദ്ഭുതമില്ല. ഇതുവരെ പുറത്തുപറഞ്ഞതിലല്ല, കൂടുതലായി അൻവർ എന്തു പുറത്തുവിടും എന്നതിലാണു പാർട്ടിക്ക് ആശങ്ക.

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ (ചിത്രം: മനോരമ)
ADVERTISEMENT

അൻവറിനെ തള്ളിപ്പറയാൻ നേതാക്കളും മന്ത്രിമാരും പാർട്ടിയുടെ അനുബന്ധ സംഘടനകളാകെയും മത്സരിക്കുന്നതിടയിൽ മറ്റൊരു ഇടതുസ്വതന്ത്രൻ കെ.ടി.ജലീൽ ഒക്ടോബർ രണ്ടിന് തനിക്കും ചിലതു പറയാനുണ്ടെന്ന സസ്പെൻസ് നൽകി. അൻവർ പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നേരത്തേ പ്രഖ്യാപിച്ച പിന്തുണ തുടരുന്നുവെന്ന് അറിയിച്ച ജലീൽ ബാക്കി കാര്യങ്ങളിലെ നിലപാട് അടുത്ത ദിവസത്തേക്കു മാറ്റിവച്ചെങ്കിലും ഒരു വാക്കുകൊണ്ടുപോലും അൻവറിനെ നിരാകരിക്കാതിരിക്കാനുള്ള സൂക്ഷ്മത കാട്ടി.

മുഖ്യമന്ത്രിയോടും നേതൃത്വത്തോടും പാർട്ടിക്കുള്ളിൽ ഉയരുന്ന വികാരമാണ് താൻ പങ്കുവയ്ക്കുന്നതെന്നും ഉന്നത നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ അവകാശപ്പെടുന്നുണ്ട്. പലരും സിപിഎമ്മിനു പുറത്തേക്കു നടന്ന് അണിചേരുമെന്ന അവകാശവാദം അടുപ്പമുള്ള കേന്ദ്രങ്ങളോട് അൻവർ പങ്കുവച്ചു. അതുകൊണ്ടുതന്നെ പാർട്ടി ജാഗ്രതയിലാണ്. അൻവറിന്റെ ഓരോ നീക്കവും പിണറായി വിജയന്റെ പൊലീസ് നിരീക്ഷിക്കും. ഒക്ടോബർ നാലിനു നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയ്ക്കുള്ളിൽ ഉയരാനിടയുള്ള അൻവറിന്റെ ശബ്ദവും പാർട്ടിയുടെ ഉറക്കം കെടുത്തും. പാർലമെന്ററി പാർട്ടിയിൽനിന്ന് അൻവർ സ്വയം പുറത്തുപോയെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നതും ബോധപൂർവമാണ്. പുറത്താക്കി രക്തസാക്ഷി പരിവേഷം കൽപിക്കേണ്ടതില്ലെന്നു നേതൃത്വം കരുതുന്നു.

പി.വി.അൻവർ നിലമ്പൂരിൽ പത്രസമ്മേളനത്തിനിടെ. (ചിത്രം: മനോരമ)

∙ അൻവറിന്റേത് അൽപത്തം: സിപിഎം സെക്രട്ടേറിയറ്റ്

പാർലമെന്ററി പാർട്ടിയിലെ അംഗത്വം പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണെന്നു കരുതി ഇടപെടുന്ന അൽപത്തമാണ് പി.വി.അൻവർ കാട്ടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുൻകൂട്ടി നിശ്ചയിച്ച അജൻഡകളുമായാണ് അദ്ദേഹം രംഗത്തിറങ്ങിയത്. സംഘപരിവാറിന്റെ അജൻഡ പ്രതിരോധിക്കാൻ മുന്നിൽനിന്നതിന്റെ പേരിൽ തലയ്ക്കു വില പറയപ്പെട്ട പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാൻ അൻവർ ശ്രമിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമെന്ന പ്രചാരണവും ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയവുമായി സന്ധിയാണെന്ന പ്രചാരണവും നടക്കുന്നു. മതനിരപേക്ഷ രാഷ്ട്രത്തെ തകർക്കുക എന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടാണ് ഈ ആശയപ്രചാരണക്കാരെ സ്വാധീനിക്കുന്നതെന്നും സിപിഎം പറഞ്ഞു.

ADVERTISEMENT

∙ ഗതി എന്താകും ?

സർക്കാരിനെതിരെ അൻവർ ഉയർത്തിയത് ഒട്ടേറെ ആരോപണങ്ങൾ; അൻവറിനെതിരെയും വിവിധ കേസുകൾ. ഇടതുപക്ഷവും അൻവറുമായുള്ള ബന്ധം മുറിക്കുന്നതോടെ ഇവയിൽ അന്വേഷണങ്ങളും നിലയ്ക്കുമോ? പൊലീസിനെതിരെ പി.വി.അൻവർ തുടങ്ങിവച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയിൽ എത്തി നിൽക്കുന്നു. എഡിജിപി എം.ആർ.അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങളും അതിലുള്ള കേസുകളുടെയും സ്ഥിതി ഇങ്ങനെ:

രാഷ്ട്രീയ ജീവിതത്തിൽ വിവാദങ്ങളുടെ തോഴനാണു പി.വി.അൻവർ. കൊലപാതകം മുതൽ ഭൂമി കയ്യേറ്റം വരെയുള്ളആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നു. പല കേസുകളിലും കോടതി നടപടികൾ തുടരുന്നു. അൻവറിനെതിരായ പ്രധാന ആരോപണങ്ങളും അതിന്റെ ഇപ്പോഴത്തെ സ്ഥിതിയും ഇങ്ങനെ:

∙ ‘സ്വതന്ത്ര’ പടയൊരുക്കം: മലബാറിൽ രാഷ്ട്രീയക്കാറ്റ് മാറിവീശുമോ?

ADVERTISEMENT

ലീഗിൽനിന്നെത്തി സിപിഎം സ്വതന്ത്രരായവർ അൻവറുമായി ചേർന്നേക്കും. വർഷങ്ങളായി സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സ്വതന്ത്രർ നടത്തുന്ന പടയൊരുക്കം മലബാറിലെ രാഷ്ട്രീയസമവാക്യങ്ങൾ മാറ്റിമറിക്കുമോ? സിപിഎമ്മിനോടു യുദ്ധപ്രഖ്യാപനം നടത്തിയ പി.വി.അ‍ൻവർ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകിയതോടെ അത്തരമൊരു ചർച്ച സജീവമായി. ലീഗിനോടു പിണങ്ങി ഇടതുചേരിയിലെത്തി സിപിഎം സ്വതന്ത്രരായി നിലകൊള്ളുന്നവർ അൻവറുമായി കൈകോർക്കുമോയെന്നാണ് അറിയേണ്ടത്. ലീഗിൽ നിന്നെത്തി സിപിഎമ്മുമായി സഹകരിക്കുന്ന നേതാക്കളുടെ പൊതുവേദി രൂപീകരിക്കാൻ നേരത്തേ ശ്രമം നടന്നിരുന്നെങ്കിലും മുന്നോട്ടുപോയില്ല. പുതിയ സാഹചര്യത്തിൽ അത്തരം കൂട്ടായ്മ രൂപപ്പെടാനുള്ള സാധ്യത തള്ളാനാകില്ല. ആദ്യം പൊതുകൂട്ടായ്മ, പിന്നീട് രാഷ്ട്രീയപാർട്ടി എന്ന രീതിയിൽ ചുവടുവയ്ക്കാനാകും അൻവറിന്റെ ശ്രമം.

കെ.ടി. ജലീല്‍ (ചിത്രം: മനോരമ)

സിപിഎമ്മിൽ പഴയ പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം മലബാറിലെ പാർട്ടി സ്വതന്ത്രർക്കുണ്ട്. പൊലീസിനെതിരെ അൻവർ ഉയർത്തിയ പരാതികൾ മലബാറിലെ പല രാഷ്ട്രീയനേതാക്കളും സമുദായസംഘടനകളും പങ്കുവയ്ക്കുന്നതാണ്. എഡിജിപി അജിത്കുമാറിനും പൊലീസിനുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളോടു യോജിപ്പാണെന്നു കെ.ടി.ജലീൽ എംഎൽഎ വ്യക്തമാക്കിക്കഴിഞ്ഞു. ആദ്യം അൻവറിനെ പിന്തുണച്ച മുൻ എംഎൽഎ കാരാട്ട് റസാഖ് പിന്നീടു നിലപാടു മാറ്റി.

പി.ടി.എ.റഹീം പ്രതികരണത്തിനു തയാറായിട്ടില്ല. പൊതു പ്ലാറ്റ്ഫോം എന്ന ആശയം ഉയർന്നുവന്നാൽ ഇതിൽ പലരും സഹകരിക്കുമെന്നാണു സൂചന. മലബാറിലെ ചില പോക്കറ്റുകളിൽ സ്വാധീനമുള്ള ചില രാഷ്ട്രീയപാർട്ടികൾക്കും കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ എതിർപ്പുണ്ടാകില്ല. സിപിഎം സ്വതന്ത്രരുടെ സ്വാധീനമേഖലകൾ വ്യത്യസ്തമായതിനാൽ, ഒരുമിച്ചുനിന്നാലും സ്വന്തം മേഖലയിലേക്കു മറ്റൊരാൾ കടന്നുകയറുമെന്ന ആശങ്കയ്ക്കു വകയില്ല. സമ്മർദശക്തിയെന്ന നിലയിൽ കരുത്തു വർധിക്കുകയും ചെയ്യും.

മലബാറിൽ, പ്രത്യേകിച്ചു മലപ്പുറത്ത് പല മണ്ഡലങ്ങളും ജയിക്കാൻ സിപിഎമ്മിനു തുണയാകുന്നത് സ്വതന്ത്രരുടെ വ്യക്തിപ്രഭാവം കൂടിയാണ്. നിലമ്പൂരിൽ അ‍ൻവറും തവനൂരിൽ ജലീലും താനൂരിൽ വി.അബ്ദുറഹിമാനുമെല്ലാം ജയിച്ചുകയറുന്നതു പാർട്ടി വോട്ടിലുപരി വ്യക്തിപ്രഭാവത്തിലാണ്. സിപിഎം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തുമ്പോൾ വോട്ടുവിഹിതം ഗണ്യമായി കുറയുന്നത് ഇതിന്റെ തെളിവാണ്.

English Summary:

From Allegations to Political Showdowns: The CPM-Anwar Conflict Explained