ഇന്ത്യ– കാനഡ നയതന്ത്ര ഉലച്ചിലിന് എന്തെല്ലാം തുടർചലനങ്ങളെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി നയതന്ത്ര യുദ്ധം തുടങ്ങി. ഈ കലഹം പ്രവാസിബന്ധങ്ങളെയും ഉലയ്ക്കുമോ എന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സംഘർഷാവസ്ഥ കാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമോ, വിദ്യാർഥികൾക്കു പഠന–ഗവേഷണാവസരത്തിനുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ ഇടിവുണ്ടാക്കുമോ, ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമോ തുടങ്ങി കണ്ടറിയാൻ കാര്യങ്ങൾ പലതുണ്ട്. തെക്കേഷ്യൻ വംശജരുടെ സജീവസാന്നിധ്യമുള്ള രാജ്യമാണ് കാനഡ. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. 2021ലെ സെൻസസ് അനുസരിച്ച് കാനഡയിൽ 18 ലക്ഷം തെക്കേഷ്യക്കാരാണുള്ളത്; ആകെ ജനസംഖ്യയുടെ 5%. സമ്പദ്‍വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സംസ്കാരികജീവിതത്തിലും ഗണ്യമായ സംഭാവനകൾ നൽകുന്ന ഇവർ കാനഡയുടെ

ഇന്ത്യ– കാനഡ നയതന്ത്ര ഉലച്ചിലിന് എന്തെല്ലാം തുടർചലനങ്ങളെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി നയതന്ത്ര യുദ്ധം തുടങ്ങി. ഈ കലഹം പ്രവാസിബന്ധങ്ങളെയും ഉലയ്ക്കുമോ എന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സംഘർഷാവസ്ഥ കാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമോ, വിദ്യാർഥികൾക്കു പഠന–ഗവേഷണാവസരത്തിനുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ ഇടിവുണ്ടാക്കുമോ, ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമോ തുടങ്ങി കണ്ടറിയാൻ കാര്യങ്ങൾ പലതുണ്ട്. തെക്കേഷ്യൻ വംശജരുടെ സജീവസാന്നിധ്യമുള്ള രാജ്യമാണ് കാനഡ. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. 2021ലെ സെൻസസ് അനുസരിച്ച് കാനഡയിൽ 18 ലക്ഷം തെക്കേഷ്യക്കാരാണുള്ളത്; ആകെ ജനസംഖ്യയുടെ 5%. സമ്പദ്‍വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സംസ്കാരികജീവിതത്തിലും ഗണ്യമായ സംഭാവനകൾ നൽകുന്ന ഇവർ കാനഡയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ– കാനഡ നയതന്ത്ര ഉലച്ചിലിന് എന്തെല്ലാം തുടർചലനങ്ങളെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി നയതന്ത്ര യുദ്ധം തുടങ്ങി. ഈ കലഹം പ്രവാസിബന്ധങ്ങളെയും ഉലയ്ക്കുമോ എന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സംഘർഷാവസ്ഥ കാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമോ, വിദ്യാർഥികൾക്കു പഠന–ഗവേഷണാവസരത്തിനുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ ഇടിവുണ്ടാക്കുമോ, ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമോ തുടങ്ങി കണ്ടറിയാൻ കാര്യങ്ങൾ പലതുണ്ട്. തെക്കേഷ്യൻ വംശജരുടെ സജീവസാന്നിധ്യമുള്ള രാജ്യമാണ് കാനഡ. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. 2021ലെ സെൻസസ് അനുസരിച്ച് കാനഡയിൽ 18 ലക്ഷം തെക്കേഷ്യക്കാരാണുള്ളത്; ആകെ ജനസംഖ്യയുടെ 5%. സമ്പദ്‍വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സംസ്കാരികജീവിതത്തിലും ഗണ്യമായ സംഭാവനകൾ നൽകുന്ന ഇവർ കാനഡയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ– കാനഡ നയതന്ത്ര ഉലച്ചിലിന് എന്തെല്ലാം തുടർചലനങ്ങളെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി നയതന്ത്ര യുദ്ധം തുടങ്ങി. ഈ കലഹം പ്രവാസിബന്ധങ്ങളെയും ഉലയ്ക്കുമോ എന്നത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ സംഘർഷാവസ്ഥ കാനഡയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമോ, വിദ്യാർഥികൾക്കു പഠന–ഗവേഷണാവസരത്തിനുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ ഇടിവുണ്ടാക്കുമോ, ഇന്ത്യയുമായുള്ള വ്യാപാര, നിക്ഷേപബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമോ തുടങ്ങി കണ്ടറിയാൻ കാര്യങ്ങൾ പലതുണ്ട്. 

തെക്കേഷ്യൻ വംശജരുടെ സജീവസാന്നിധ്യമുള്ള രാജ്യമാണ് കാനഡ. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണ്. 2021ലെ സെൻസസ് അനുസരിച്ച് കാനഡയിൽ 18 ലക്ഷം തെക്കേഷ്യക്കാരാണുള്ളത്; ആകെ ജനസംഖ്യയുടെ 5%. സമ്പദ്‍വ്യവസ്ഥയിലും രാഷ്ട്രീയത്തിലും സംസ്കാരികജീവിതത്തിലും ഗണ്യമായ സംഭാവനകൾ നൽകുന്ന ഇവർ കാനഡയുടെ സാമൂഹികഘടനയിലെ അവിഭാജ്യ ഘടകമാണ്. ഇവരിൽ വലിയൊരു വിഭാഗം സിഖുകാരാണെങ്കിലും കാനഡയിലെ ഇന്ത്യൻ വംശജരിൽ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമെല്ലാമുണ്ട്. 

Representative Image. Photo Credit : Mirsad Sarajlic / iStockPhoto.com
ADVERTISEMENT

കാനഡയിലേക്കു കുടിയേറുന്നവരുടെ എണ്ണത്തി‍ൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പഠനത്തിനും ജോലിക്കും ബിസിനസ് തുടങ്ങാനും മറ്റുമായി പോകുന്നത്. വിശേഷിച്ചും, പഞ്ചാബിൽനിന്നും കേരളത്തിൽനിന്നും. ഉപരിപ​ഠനം നടത്താനാഗ്രഹിക്കുന്ന ഇന്ത്യൻ യുവജനതയുടെ പ്രിയപ്പെട്ട ഇടമായി കാനഡ മാറിക്കഴിഞ്ഞു. കനേഡിയൻ ബ്യൂറോ ഫോർ ഇന്റർനാഷനൽ എജ്യുക്കേഷന്റെ (സിബിഐഇ) കണക്കുകളനുസരിച്ച് 2022ൽ 3,20,000 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ പഠനം നടത്തിയിരുന്നത്. കാനഡയിലെ ആ വർഷത്തെ ആകെ രാജ്യാന്തര വിദ്യാർഥി ജനസംഖ്യയുടെ 35% ആയിരുന്നു ഇത്. 

ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി നയിക്കുന്ന സർക്കാർ, വിദ്യാർഥി വീസ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമങ്ങൾ ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്. കാനഡയിലെ സമ്പദ്‌വ്യവസ്ഥയ്ക്കു കോടിക്കണക്കിനു ഡോളറിന്റെ കുതിപ്പേകുന്ന മേഖലയാണ് രാജ്യാന്തര വിദ്യാർഥികളുടെ ഉപരിപഠനം. ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് കനേഡിയൻ സ്ഥാപനങ്ങൾക്കു കനത്ത പ്രഹരമാകും. 

∙ വ്യാപാര ബന്ധങ്ങൾ 

ADVERTISEMENT

ഇന്ത്യ– കാനഡ വ്യാപാരബന്ധം ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ തന്ത്രപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. 2022ൽ 1000 കോടി കനേഡിയൻ ഡോളറിന്റെ (ഏകദേശം 60980 കോടി രൂപ) ഉഭയകക്ഷി വ്യാപാരമാണു നടന്നത്. തുണിത്തരങ്ങളും മരുന്നുകളും മെഷിനറിയുമാണ് കാനഡയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനങ്ങൾ. പയറുവർഗങ്ങൾ, വളം, തടി കൊണ്ടുള്ള ഉൽപന്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇനങ്ങൾ. നയതന്ത്രബന്ധം ഉലയുന്നതു വ്യാപാരത്തെയും ബാധിച്ചേക്കാം. വ്യാപാരക്കരാറുകൾ ഒറ്റരാത്രികൊണ്ട് റദ്ദാക്കാനാകുന്നതല്ലെങ്കിലും, ബിസിനസ് പങ്കാളിത്തങ്ങൾക്കു പ്രോത്സാഹനം പകരുന്നതിൽ സുപ്രധാന പങ്ക് നയതന്ത്ര ബന്ധങ്ങൾക്കുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ നിക്ഷേപസാധ്യതകൾക്കു തിരിച്ചടിയായേക്കാം. 

ജസ്റ്റിൻ ട്രൂഡോ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (Photo by PIB / AFP)

ഉഭയകക്ഷിബന്ധത്തിലെ അനിശ്ചിതാവസ്ഥ കനേഡിയൻ നിക്ഷേപകരെയും ഇന്ത്യൻ നിക്ഷേപകരെയും ഒരുപോലെ നിരുത്സാഹപ്പെടുത്താനിടയുണ്ട്. പുതിയ കരാറുകൾക്കുള്ള ചർച്ചകളും അവതാളത്തിലായേക്കാം. സാങ്കേതികവിദ്യയിലും പുനരുപയോഗയോഗ്യ ഊർജമേഖലയിലും മെച്ചപ്പെട്ട സഹകരണത്തിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രദ്ധേയശ്രമങ്ങൾ നടന്നുവരുന്നതാണ്. ഈ മേഖലകളിൽ ഇനി പുതിയ സംരംഭങ്ങൾക്കും കരാറുകൾക്കും ഇടിവുണ്ടായേക്കാനുള്ള സാധ്യതയും പരിഗണിക്കണം. 

ADVERTISEMENT

∙ പെൻഷൻ ഫണ്ട്, വിദേശ നിക്ഷേപം 

കനേഡിയൻ പെൻഷൻ ഫണ്ടുകൾ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽപ്പെടും. ഇന്ത്യയിലേക്കു നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) ഇവരുടെ സംഭാവന വളരെ വലുതാണ്. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് (സിപിപിഐബി) പോലെയുള്ള വൻകി‌ട കനേഡിയൻ ഫണ്ടുകൾ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ്, ടെക്നോളജി രംഗങ്ങളിൽ കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം ന‌ടത്തുന്നു. അഭിവൃദ്ധിയുടേതായ ഈ നിക്ഷേപകാലാവസ്ഥയ്ക്കു വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണു പുതിയ സംഭവവികാസങ്ങൾ.

Representative Image. Photo Credit : Franckreporter / iStockPhoto.com

ദീർഘകാല വീക്ഷണത്തോടെയാണ് പെൻഷൻ ഫണ്ടുകളുടെ എല്ലാ നീക്കങ്ങളും. ഇപ്പോഴത്തെ നയതന്ത്ര ഉലച്ചിൽ ഭാവി നിക്ഷേപങ്ങൾക്കുള്ള ആവേശം തല്ലിക്കെടുത്തിയേക്കാം. ഇന്ത്യ– കാനഡ ബന്ധം മോശമാകുന്നത് സിഖ് – സിഖ് ഇതര പ്രവാസിവിഭാഗങ്ങൾക്കിടയിലെ ധ്രുവീകരണത്തിനും കാരണമായേക്കാം. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനു പൊതുവിൽ ഇതു തിരിച്ചടിയാകും. പരസ്പരവിശ്വാസം വീണ്ടെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ആവശ്യം.

English Summary:

India-Canada Diplomatic Spat: Will it Impact Diaspora, Trade, and Investment?