‘‘ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം ഉയർ‍ത്തുമ്പോൾ മുൻ‍നിരയിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും. ബാറ്റർമാരെ സമ്മർദത്തിലാക്കുന്ന ആ പ്രകടനം മികച്ചതായിരുന്നു. പാക്കിസ്ഥാനെതിരെ 15-ാം ഓവറിൽ (മുഹമ്മദ് റിസ്‌വാന്റെ) ആ വിക്കറ്റ് വീഴ്ത്തിയത് കണ്ടു. പിന്നെ 19-ാം ഓവർ, ആ ഓവറിൽ രണ്ട് ബൗണ്ടറികൾ പോയിരുന്നെങ്കിൽ എല്ലാം കൈവിട്ട്പോയേനെ, അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 10 അല്ലെങ്കിൽ 12 റൺസ് ആയിരുന്നെങ്കിൽ അവർക്ക് വിജയം സാധ്യമായിരുന്നു’’ - ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ കുറിച്ച് ടീം ഇന്ത്യയുടെ മുൻ‍ പരിശീലകൻ അനിൽ കുംബ്ലെ‌ പറഞ്ഞ വാക്കുകളാണിത്.

‘‘ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം ഉയർ‍ത്തുമ്പോൾ മുൻ‍നിരയിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും. ബാറ്റർമാരെ സമ്മർദത്തിലാക്കുന്ന ആ പ്രകടനം മികച്ചതായിരുന്നു. പാക്കിസ്ഥാനെതിരെ 15-ാം ഓവറിൽ (മുഹമ്മദ് റിസ്‌വാന്റെ) ആ വിക്കറ്റ് വീഴ്ത്തിയത് കണ്ടു. പിന്നെ 19-ാം ഓവർ, ആ ഓവറിൽ രണ്ട് ബൗണ്ടറികൾ പോയിരുന്നെങ്കിൽ എല്ലാം കൈവിട്ട്പോയേനെ, അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 10 അല്ലെങ്കിൽ 12 റൺസ് ആയിരുന്നെങ്കിൽ അവർക്ക് വിജയം സാധ്യമായിരുന്നു’’ - ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ കുറിച്ച് ടീം ഇന്ത്യയുടെ മുൻ‍ പരിശീലകൻ അനിൽ കുംബ്ലെ‌ പറഞ്ഞ വാക്കുകളാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം ഉയർ‍ത്തുമ്പോൾ മുൻ‍നിരയിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും. ബാറ്റർമാരെ സമ്മർദത്തിലാക്കുന്ന ആ പ്രകടനം മികച്ചതായിരുന്നു. പാക്കിസ്ഥാനെതിരെ 15-ാം ഓവറിൽ (മുഹമ്മദ് റിസ്‌വാന്റെ) ആ വിക്കറ്റ് വീഴ്ത്തിയത് കണ്ടു. പിന്നെ 19-ാം ഓവർ, ആ ഓവറിൽ രണ്ട് ബൗണ്ടറികൾ പോയിരുന്നെങ്കിൽ എല്ലാം കൈവിട്ട്പോയേനെ, അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 10 അല്ലെങ്കിൽ 12 റൺസ് ആയിരുന്നെങ്കിൽ അവർക്ക് വിജയം സാധ്യമായിരുന്നു’’ - ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ കുറിച്ച് ടീം ഇന്ത്യയുടെ മുൻ‍ പരിശീലകൻ അനിൽ കുംബ്ലെ‌ പറഞ്ഞ വാക്കുകളാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം ഉയർ‍ത്തുമ്പോൾ മുൻ‍നിരയിൽ ജസ്പ്രീത് ബുമ്ര ഉണ്ടാകും. ബാറ്റർമാരെ സമ്മർദത്തിലാക്കുന്ന ആ പ്രകടനം മികച്ചതായിരുന്നു. പാക്കിസ്ഥാനെതിരെ 15-ാം ഓവറിൽ (മുഹമ്മദ് റിസ്‌വാന്റെ) ആ വിക്കറ്റ് വീഴ്ത്തിയത് കണ്ടു. പിന്നെ 19-ാം ഓവർ, ആ ഓവറിൽ രണ്ട് ബൗണ്ടറികൾ പോയിരുന്നെങ്കിൽ എല്ലാം കൈവിട്ട്പോയേനെ, അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 10 അല്ലെങ്കിൽ 12 റൺസ് ആയിരുന്നെങ്കിൽ അവർക്ക് വിജയം സാധ്യമായിരുന്നു’’ - ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുമ്രയെ കുറിച്ച് ടീം ഇന്ത്യയുടെ മുൻ‍ പരിശീലകൻ അനിൽ കുംബ്ലെ‌ പറഞ്ഞ വാക്കുകളാണിത്.

അതേ ദക്ഷിണാഫ്രിക്കക്കെതിരെ ഫൈനലിലും ആ അദ്ഭുതം നാം കണ്ടു, തോറ്റിടത്തു നിന്ന് 130 കോടി ജനങ്ങളെ പ്രതീക്ഷയുടെ തീരത്തേക്കും പിന്നീട് കിരീടത്തിലേക്കും കൈപിടിച്ചു കൊണ്ടുപോയ ആ അദ്ഭുത ബോളറെ ക്രിക്കറ്റ് ആരാധകർ‍ ഒരിക്കലും മറക്കില്ല. ഏത് പിച്ചിലായാലും ബുമ്രയുടെ പ്രകടനം മികച്ചതായിരിക്കും, അത് അദ്ദേഹത്തിന്റെ കരിയറിലുടനീളം നമ്മൾ കണ്ടതാണ്. എളുപ്പമല്ല അത്. ബുമ്രയുടെ പന്ത് നേരിടാൻ വരുന്ന ഏതൊരു ബാറ്ററും നേരിടുന്ന സമ്മർദം ഏറെ വലുതാണെന്നും അന്ന് കുംബ്ലെ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബോളറായിരുന്ന അനിൽ കുംബ്ലെയുടെ വാക്കുകൾ തന്നെയാണ് ബുമ്രയ്ക്ക് ഏറ്റവും വലിയ അംഗീകാരവും.

ചിത്രീകരണം : അനൂപ് കെ കുമാർ ∙ മനോരമ ഓൺലൈൻ
ADVERTISEMENT

∙ ഫൈനലിലെ ബുമ്ര സ്പെഷൽ

അക്‌ഷർ പട്ടേലിന്റെ ഓവറിന് ശേഷം പ്രതീക്ഷകൾ നഷ്ടപ്പെട്ട സമയത്താണ് 16-ാം ഓവർ എറിയാൻ ബുമ്ര എത്തുന്നത്. ആ ഓവറിൽ ബുമ്ര വിട്ടുകൊടുത്തത് കേവലം നാല് റൺസ് മാത്രം. അതോടെ പ്രതീക്ഷകൾ വീണ്ടുമുണർന്നു.  ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ബുമ്രയ്ക്ക് മാത്രമായിരിക്കുമെന്ന് ആരാധകർക്ക് അറിയാമായിരുന്നു. പതിനെട്ടാം ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ വിട്ടുകൊടുത്തത് കേവലം രണ്ട് റൺസ്. നാല് ഓവറിൽ വിട്ടുകൊടുത്തത് 18 റൺസ്, രണ്ട് നിർണായക വിക്കറ്റും. ഇതിൽ 14 ഡോട്ട് ബോളുകളും. അവസാനം ടൂർണമെന്റിലെ താരമായും ബുമ്രയെ തിരഞ്ഞടുത്തു. ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽ നിന്ന് മൊത്തം 15 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്.

ചിത്രീകരണം : അനൂപ് കെ കുമാർ ∙ മനോരമ ഓൺലൈൻ

∙ ആദ്യ രണ്ട് മത്സരത്തിലും കളിയിലെ കേമൻ

ടീം ഇന്ത്യയുടെ ആദ്യ രണ്ട് മത്സരത്തിലും കളിയിലെ താരം ജസ്പ്രീത് ബുമ്രയായിരുന്നു. ബോളർമാർ നിറഞ്ഞാടിയ ന്യൂയോർ‍ക്ക് പിച്ചിൽ ബുമ്രയുടെ പ്രകടനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആദ്യം അയർലൻഡിനെയും പിന്നാലെ പാക്കിസ്ഥാനെയും കീഴടക്കുമ്പോൾ കളിയിലെ കേമനാര് എന്നതിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ– ജസ്പ്രീത് ബുമ്ര. ട്വന്റി20 ലോകകപ്പിൽ മുൻനിര ടീമുകളെല്ലാം അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടാൻ പാടുപെട്ടപ്പോൾ ജസ്പ്രീത് ബുമ്രയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് ആശ്വാസമായത്.

ADVERTISEMENT

ഗ്രൂപ്പ് ഘട്ടത്തിൽ പ്രധാന മത്സരങ്ങളിൽ വിജയങ്ങൾ ഉറപ്പാക്കുന്നതിൽ ബുമ്ര നിർണായക പങ്കുവഹിച്ചു. പാക്കിസ്ഥാനെതിരായ അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് സ്പെഷൽ വെറും 14 റൺസിന് 3 വിക്കറ്റ് വീഴ്ത്തിക്കൊണ്ടായിരുന്നു. ഇഫ്തിഖർ അഹമ്മദിന്റെ വിക്കറ്റ് വീഴ്ത്തുമ്പോൾ ആ ഓവറിൽ വിട്ടുകൊടുത്തത് മൂന്ന് റൺസ് മാത്രം. ആ നിർണായക ഓവർ ക്രിക്കറ്റ് ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തി. ഈ പ്രകടനം ഇന്ത്യയെ കുറഞ്ഞ സ്‌കോറിങ് ത്രില്ലറിൽ ആറ് റൺസിന്റെ വിജയം ഉറപ്പിക്കാൻ സഹായിക്കുകയും ചെയ്തു.

ബംഗ്ലദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബോളർ ജസ്പ്രീത് ബുമ്ര (Photo by Andrew CABALLERO-REYNOLDS / AFP)

∙ 24 പന്തിൽ 15 ഡോട്ട് ബോൾ

പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ 24 പന്തിൽ 15 ഡോട്ട് ബോളുകൾ എറിഞ്ഞ ബുമ്രയുടെ പ്രകടനം ഏത് സമ്മർദത്തിലും പന്തെറിഞ്ഞ് വിജയം നേടാനുള്ള കഴിവ് എടുത്തുകാട്ടുന്നതായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ ഇന്ത്യൻ ബോളിങ് സംഘത്തിന് ഏതു വെല്ലുവിളിയും നേരിടാനാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ടൂർണമെന്റിലുടനീളം ന്യൂ ബോൾ സ്വിങ് ചെയ്യിപ്പിക്കാനും മാരകമായ യോർക്കറുകൾ എക്സിക്യൂട്ട് ചെയ്യാനും ലൈനും ലെങ്തും നിലനിർത്താനുമുള്ള കഴിവിന് ബുമ്രയെ പ്രശംസിച്ചവരിൽ മുൻ പാക്ക് താരങ്ങൾ വരെയുണ്ടായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച പേസർ ബുമ്ര ആകുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസർ വെർനൺ ഫിലാൻഡർ ടൂർണമെന്റ് തുടങ്ങും മുൻപേ പ്രവചിച്ചിരുന്നത്, ആ പ്രവചനവും ഇപ്പോൾ ശരിയായിരിക്കുന്നു.

∙ ഡെത്ത് ഓവറുകളി‍ൽ ബാറ്റർമാരുടെ അന്തകൻ

ADVERTISEMENT

മുൻനിര ടീമുകൾക്കെതിരായ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന് പുറമേ, ലോകകപ്പിലെ ബുമ്രയുടെ മൊത്തത്തിലുള്ള സ്ഥിതിവിവരക്കണക്കുകൾ ശ്രദ്ധേയമാണ്. പവർപ്ലേ വിക്കറ്റുകളുടെ കാര്യത്തിൽ സഹതാരം അർഷ്ദീപ് സിങ്ങിനെ മറികടന്നെങ്കിലും മധ്യ-ഡെത്ത് ഓവറുകളിൽ റൺ ഒഴുക്ക് പിടിച്ചുനിർ‍ത്താനും നിർണായക വിക്കറ്റുകൾ നേടാനും ബുമ്രയുടെ കഴിവ് വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ഇക്കോണമി നിരക്കും വിക്കറ്റ് വീഴ്ത്താനുള്ള കഴിവും ഇന്ത്യയെ മത്സരങ്ങളിലുടനീളം ശക്തമായ സ്ഥാനങ്ങളിൽ നിലനിർത്തി, അവസാനം കിരീടം നേടാനും ബുമ്രയുടെ പ്രകടനം വഴിയൊരുക്കി.

ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന ഇന്ത്യൻ താരങ്ങൾ (Photo by CHANDAN KHANNA / AFP)

∙ റെക്കോർഡുകളുടെ രാജകുമാരൻ

ജസ്പ്രീത് ബുമ്രയുടെ രാജ്യാന്തര ക്രിക്കറ്റിലെ നേട്ടങ്ങൾ ഒട്ടേറെയാണ്. ടെസ്റ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബോളർ, ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 ​വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബോളർ, ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബോളർ, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും ഉയർന്ന സ്കോർ എന്നീ റെക്കോർഡുകളും ബുമ്രയുടെ പേരിലാണ്. ഏകദിനത്തിലെ ഒന്നാം നമ്പർ ബോളറുമാണ് ബുമ്ര. ഇതോടൊപ്പം തന്നെ ഏറെ പ്രതിസന്ധികളോട് പൊരുതി ക്രിക്കറ്റ് ലോകം കീഴടക്കിയ ബുമ്രയ്ക്ക് ഇന്ന് ആഡംബര വീടും ഒട്ടേറെ കാറുകളും ഉണ്ട്. ജസ്പ്രീത് ബുമ്രയുടെ ജീവിതം വളർന്നുവരുന്ന താരങ്ങൾക്ക് വലിയൊരു പ്രചോദനമാണ്.

ജസ്പ്രീത് ബുമ്ര (image credit:jaspritb1/nstagram)

∙ ടീമിന്റെ പ്രചോദനം

ടീം ഇന്ത്യയിൽ ബുമ്രയുടെ സ്വാധീനം വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറമാണ്. കാരണം അദ്ദേഹം ടീമിന്റെ പ്രചോദനത്തിന്റെയും നേതൃത്വത്തിന്റെയും ഉറവിടമാണ്. അദ്ദേഹത്തിന്റെ ശാന്തമായ പെരുമാറ്റവും തന്ത്രപരമായ സമീപനവും പിരിമുറുക്കമുള്ള സാഹചര്യങ്ങളിലും ടീമിനെ നയിക്കുന്നതിലും നിർണായകമാണ്. ഇത് ട്വന്റി20 ലോകകപ്പ് കിരീടത്തിനായുള്ള ഇന്ത്യയുടെ കുതിപ്പിലേക്ക് നയിച്ച പ്രധാന താരമാക്കി ബുമ്രയെ മാറ്റുകയും ചെയ്തു. പണ്ടൊരിക്കൽ ജസ്പ്രീത് ബുമ്ര തന്റെ ഇൻസ്റ്റഗ്രാമിൽ വികാരഭരിതമായ ഒരു പോസ്റ്റ് പങ്കിട്ടു, അന്തരിച്ച പിതാവിനെ സ്മരിച്ചായിരുന്നു ആ പോസ്റ്റ്. ബുമ്രയുടെ ഓരോ വിജയവും അമ്മയ്ക്കും പിതാവിനുമാണ് സമർപ്പിക്കാറുള്ളത്. ബുമ്രയ്ക്ക് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് ജസ്ബീർ സിങ് മരിച്ചു. തുടർന്ന് അമ്മ ദൽജിത്താണ് വളർത്തിയത്. 2021 മാർച്ചിലാണ് ബുമ്രയും ടിവി അവതാരകയായ സഞ്ജനയും വിവാഹിതരായത്. ബുമ്രയ്ക്ക് കുഞ്ഞ് പിറന്നത് 2023ലാണ്. അച്ഛനായതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ച ബുമ്ര അച്ഛന്റെ കൈകളിൽ പിടിച്ചിരിക്കുന്ന ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ജസ്പ്രീത് ബുമ്രയും അമ്മ ദൽജിത്ത് ബുമ്രയും (image credit:jaspritb1/nstagram)

∙ അമ്മയാണ് എല്ലാം

ജസ്പ്രീത് ബുമ്രയുടെ ആദ്യകാല ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അഞ്ചാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ആ കുട്ടി അന്ന് ക്രിക്കറ്റ് കളിയും കൂടെകൂട്ടുകയായിരുന്നു. അഹമ്മദാബാദിലെ സ്കൂൾ അധ്യാപികയായ അമ്മ കുടുംബത്തിനകത്തെ വലിയ എതിർപ്പുകൾക്കിടയിലും അവന്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി. അമ്മയുടെ പിന്തുണയോടെ ബുമ്ര ക്രിക്കറ്റ് ലോകത്തിന്റെ അത്യുന്നതങ്ങളിലെത്തുകയും ചെയ്തു. വസീം അക്രം, വഖാർ യൂനിസ് തുടങ്ങിയ ഇതിഹാസങ്ങളെ ആരാധിച്ചായിരുന്നു ബുമ്രയുടെ കുട്ടിക്കാലം. ഈ പേസർ മഹാന്മാരെ അനുകരിച്ചുകൊണ്ട് ബോളിങ്ങിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയ ബുമ്ര അതുല്യമായ ബോളിങ് ആക്‌ഷന്റെ പേരിലും അറിയപ്പെടാൻ തുടങ്ങി.

കുഞ്ഞ് ജസ്പ്രീത് ബുമ്ര അമ്മ ദൽജിത്ത് ബുമ്രയുടെ മടിയിൽ (image credit:jaspritb1/nstagram)

∙ കുട്ടിക്കാലം ഇല്ലായ്മയുടേത്, ഇന്ന് കോടികൾ വരുമാനം

2024 ജനുവരി വരെ ലഭ്യമായ കണക്കനുസരിച്ച് ജസ്പ്രീത് ബുമ്രയുടെ ആസ്തി 70 ലക്ഷം ഡോളറാണ് (ഏകേദശം 55 കോടി രൂപ). ദേശീയ ടീമുമായും മുംബൈ ഇന്ത്യൻസുമായും ഉള്ള കരാറുകൾക്ക് പുറമെ നിരവധി ബ്രാൻഡുകൾക്കൊപ്പവും പ്രവർത്തിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളെന്ന നിലയിൽ ഇനിയുള്ള കാലം ബുമ്രയുടേത് കൂടിയാണ്, കാത്തിരിക്കുന്നത് വൻ സാധ്യതകളാണ്. വിവാഹത്തിന് ശേഷമാണ് ബുമ്ര മുംബൈയിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന വീട് വാങ്ങിയത്. അഹമ്മദാബാദിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന മറ്റൊരു വീടും ഉണ്ട്.

∙ ബുമ്രയുടെ കാർ ശേഖരം

ബുമ്രയുടെ കാർ ശേഖരം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയർ പോലെ തന്നെ ശ്രദ്ധേയമാണ്. 2.54 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ്560, 2.17 കോടി രൂപ വിലയുള്ള നിസാൻ ജിടിആർ, 90 ലക്ഷം രൂപ വിലയുള്ള റേഞ്ച് റോവർ വെലാർ, 25 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവ അദ്ദേഹത്തിൻ്റെ കൈവശമുണ്ട്.

ജസ്പ്രീത് ബുമ്രയും ഭാര്യ സഞ്ജനയും (image credit:jaspritb1/nstagram)

വെല്ലുവിളി നിറഞ്ഞ കുട്ടിക്കാലം മുതൽ ലോകോത്തര ബാറ്റർമാർ എന്നും ഭയക്കുന്ന ബൗളർമാരിലൊരാളാകാനുള്ള ജസ്പ്രീത് ബുമ്രയുടെ യാത്ര പ്രചോദനകരമാണ്. അദ്ദേഹത്തിന്റെ ആസ്തി, നേട്ടങ്ങൾ, അംഗീകാരങ്ങൾ, വീടുകൾ, കാറുകൾ എന്നിവ കായികരംഗത്തെ അദ്ദേഹത്തിൻ്റെ വിജയവും അർപ്പണബോധവും ഉയർത്തിക്കാട്ടുന്നു. നിരവധി റെക്കോർഡുകൾ തകർത്ത് ടീം ഇന്ത്യയെ മുൻനിരയിൽ നിന്ന് നയിക്കുന്നത് തുടരുമ്പോൾ ബുമ്രയുടെ സ്ഥാനങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

English Summary:

Jasprit Bumrah: The Inspirational Journey of Jasprit Bumrah