രഞ്ജി ട്രോഫി; കേരളവും യുപിയും പരിശീലനച്ചൂടിൽ, സഞ്ജു സാംസൺ കളിക്കും
ആലപ്പുഴ ∙ നഗരത്തിൽ ആദ്യമായി നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനായി കേരള, യുപി ടീമുകൾ ഇന്നലെയും പരിശീലനം നടത്തി. മത്സരം നടക്കുന്ന എസ്ഡി കോളജ് ഗ്രൗണ്ടിലാണു പരിശീലനവും. യുപി ടീമിൽ അംഗമായ രാജ്യാന്തര താരം റിങ്കു സിങ് ഇന്നലെ രാവിലെ ബാറ്റിങ് പരിശീലനത്തിനിറങ്ങി.
ആലപ്പുഴ ∙ നഗരത്തിൽ ആദ്യമായി നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനായി കേരള, യുപി ടീമുകൾ ഇന്നലെയും പരിശീലനം നടത്തി. മത്സരം നടക്കുന്ന എസ്ഡി കോളജ് ഗ്രൗണ്ടിലാണു പരിശീലനവും. യുപി ടീമിൽ അംഗമായ രാജ്യാന്തര താരം റിങ്കു സിങ് ഇന്നലെ രാവിലെ ബാറ്റിങ് പരിശീലനത്തിനിറങ്ങി.
ആലപ്പുഴ ∙ നഗരത്തിൽ ആദ്യമായി നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനായി കേരള, യുപി ടീമുകൾ ഇന്നലെയും പരിശീലനം നടത്തി. മത്സരം നടക്കുന്ന എസ്ഡി കോളജ് ഗ്രൗണ്ടിലാണു പരിശീലനവും. യുപി ടീമിൽ അംഗമായ രാജ്യാന്തര താരം റിങ്കു സിങ് ഇന്നലെ രാവിലെ ബാറ്റിങ് പരിശീലനത്തിനിറങ്ങി.
ആലപ്പുഴ ∙ നഗരത്തിൽ ആദ്യമായി നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനായി കേരള, യുപി ടീമുകൾ ഇന്നലെയും പരിശീലനം നടത്തി. മത്സരം നടക്കുന്ന എസ്ഡി കോളജ് ഗ്രൗണ്ടിലാണു പരിശീലനവും. യുപി ടീമിൽ അംഗമായ രാജ്യാന്തര താരം റിങ്കു സിങ് ഇന്നലെ രാവിലെ ബാറ്റിങ് പരിശീലനത്തിനിറങ്ങി.
സ്പിന്നർ കുൽദീപ് യാദവും കളിക്കാനെത്തുമെന്നാണു സൂചന. കഴിഞ്ഞ ദിവസം പരിശീലനം നടത്തി മടങ്ങിയ കേരള ക്യാപ്റ്റനും രാജ്യാന്തര താരവുമായ സഞ്ജു സാംസൺ ഇന്നു വീണ്ടും പരിശീലനം നടത്തും.
സഞ്ജു യുപിക്കെതിരെ കളിക്കുന്ന കാര്യം ഉറപ്പായെന്നു സംഘാടകർ പറഞ്ഞു. അഫ്ഗാനിസ്ഥാൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടാൽ സഞ്ജു മറ്റു മത്സരങ്ങൾക്ക് ഉണ്ടാവില്ല.
ഒട്ടേറെ മികച്ച കളിക്കാരുള്ള യുപിക്കെതിരെ കേരളത്തിന്റേതും കരുത്തുറ്റ ടീമാണ്. സഞ്ജു സാംസണു പുറമേ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, ബേസിൽ തമ്പി, ജലജ് സക്സേന തുടങ്ങിയ പ്രഗത്ഭരായ കളിക്കാർ ടീമിലുണ്ട്.