ചെന്നൈ∙ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിന് എട്ടു വിക്കറ്റുകൾ നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഷാക്കിബ് അൽ ഹസൻ (64 പന്തിൽ 32), ലിറ്റൻ ദാസ് (42 പന്തിൽ 22), ക്യാപ്റ്റന്‍ നജ്മുൽ ഹുസൈൻ ഷന്റോ

ചെന്നൈ∙ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിന് എട്ടു വിക്കറ്റുകൾ നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഷാക്കിബ് അൽ ഹസൻ (64 പന്തിൽ 32), ലിറ്റൻ ദാസ് (42 പന്തിൽ 22), ക്യാപ്റ്റന്‍ നജ്മുൽ ഹുസൈൻ ഷന്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിന് എട്ടു വിക്കറ്റുകൾ നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഷാക്കിബ് അൽ ഹസൻ (64 പന്തിൽ 32), ലിറ്റൻ ദാസ് (42 പന്തിൽ 22), ക്യാപ്റ്റന്‍ നജ്മുൽ ഹുസൈൻ ഷന്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശിന് എട്ടു വിക്കറ്റുകൾ നഷ്ടമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഷാക്കിബ് അൽ ഹസൻ (64 പന്തിൽ 32), ലിറ്റൻ ദാസ് (42 പന്തിൽ 22), ക്യാപ്റ്റന്‍ നജ്മുൽ ഹുസൈൻ ഷന്റോ (30 പന്തിൽ 20), മുഷ്ഫിഖർ റഹീം (14 പന്തിൽ എട്ട്), ശദ്മൻ ഇസ്‍ലാം (രണ്ട്), സാക്കിർ ഹസൻ (മൂന്ന്), മൊമീനുൾ ഹഖ് (പൂജ്യം), ഹസൻ മഹ്മൂദ് (ഒന്‍പത്) എന്നിവരാണു പുറത്തായത്. 

40 റൺസെടുക്കുന്നതിനിടെ ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ആകാശ് ദീപ് സാക്കിര്‍ ഹസനെയും മൊമീനുൾ ഹഖിനെയും ബോൾ‍ഡാക്കുകയായിരുന്നു. ഓപ്പണർ ശദ്മൻ ഇസ്‍ലാം ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബോൾഡായി. വെള്ളിയാഴ്ച ലഞ്ചിന് പിന്നാലെ നജ്മുൽ ഹുസെയ്‍ൻ ഷന്റോയെ മുഹമ്മദ് സിറാജിന്റെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്തു പുറത്താക്കി. ബുമ്രയ്ക്കാണ് മുഷ്ഫിഖറിന്റെ വിക്കറ്റ്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI
ADVERTISEMENT

ഷാക്കിബ് അൽ ഹസനും ലിറ്റൻ ദാസും കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ ഇരുവരും മടങ്ങി. സ്പിന്നര്‍ രവീന്ദ്ര ജഡേജയാണു രണ്ടു താരങ്ങളെയും പുറത്താക്കിയത്. സ്കോർ 112 ൽ നിൽക്കെ ഹസൻ മഹ്മൂദിനെയും ജസ്പ്രീത് ബുമ്ര പുറത്താക്കി. 13 റൺസുമായി മെഹ്ദി ഹസൻ മിറാസും മൂന്നു റൺസെടുത്ത് ടസ്കിൻ അഹമ്മദുമാണു ക്രീസില്‍.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റണ്‍സിന് ഓൾഔട്ടായിരുന്നു. ആറിന് 339 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ ഇന്ത്യ 37 റൺസാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. 133 പന്തുകൾ നേരിട്ട അശ്വിൻ 113 റൺസെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചറി നഷ്ടമായി. 86 റണ്‍സെടുത്ത താരത്തെ ടസ്കിൻ അഹമ്മദാണു പുറത്താക്കിയത്. 

രവീന്ദ്ര ജഡേജയും വിരാട് കോലിയും മത്സരത്തിനിടെ. Photo: X@BCCI
ADVERTISEMENT

ആകാശ് ദീപ് (30 പന്തില്‍ 17), ജസ്പ്രീത് ബുമ്ര (ഒൻപതു പന്തിൽ ഏഴ്) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു ബാറ്റർമാർ. 108 പന്തുകളിൽനിന്നാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്. അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും ആദ്യ ദിനം ഇന്ത്യയ്ക്കു കരുത്തായി. ഋഷഭ് പന്ത് (52 പന്തിൽ 39), കെ.എൽ. രാഹുൽ (52 പന്തിൽ 16), രോഹിത് ശർമ (ആറ്), വിരാട് കോലി (ആറ്), ശുഭ്മൻ ഗില്‍ (പൂജ്യം) എന്നിവരും നേരത്തേ പുറത്തായിരുന്നു.

യശസ്വി ജയ്സ്വാളും ഋഷഭ് പന്തും കൈകോർത്തതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. ഋഷഭ് പന്തിനെ ലിറ്റൻ ദാസിന്റെ കൈകളിലെത്തിച്ച് ഹസൻ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയർത്തി. 118 പന്തുകൾ നേരിട്ട ജയ്സ്വാൾ 56 റൺസെടുത്തു പുറത്തായി. നഹീദ് റാണയുടെ പന്തിൽ ഷദ്മൻ ഇസ്‍ലാം ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കിയത്. 

ADVERTISEMENT

സ്കോർ 144 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസ് രാഹുലിനെ പുറത്താക്കി. അതിനു ശേഷമായിരുന്നു ജഡേജ– അശ്വിൻ സഖ്യത്തിന്റെ വരവ്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 300 കടത്തി. ബംഗ്ലദേശിനായി ഹസൻ മഹ്മൂദ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ടസ്കിൻ അഹമ്മദ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.

English Summary:

India vs Bangladesh First Test Match, Day 2 Updates