പുണെ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ‘വഴിതടഞ്ഞ’ യുവതി, വിരാട് കോലിയുടെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോട് അന്വേഷണം പറയാമോ എന്നും ആരായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം പരിശീലനത്തിനു ശേഷം ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ്, ‘രോഹിത് ഭായ്’ എന്ന വിളിയോടെ

പുണെ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ‘വഴിതടഞ്ഞ’ യുവതി, വിരാട് കോലിയുടെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോട് അന്വേഷണം പറയാമോ എന്നും ആരായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം പരിശീലനത്തിനു ശേഷം ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ്, ‘രോഹിത് ഭായ്’ എന്ന വിളിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ‘വഴിതടഞ്ഞ’ യുവതി, വിരാട് കോലിയുടെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോട് അന്വേഷണം പറയാമോ എന്നും ആരായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം പരിശീലനത്തിനു ശേഷം ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ്, ‘രോഹിത് ഭായ്’ എന്ന വിളിയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ‘വഴിതടഞ്ഞ’ യുവതി, വിരാട് കോലിയുടെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോട് അന്വേഷണം പറയാമോ എന്നും ആരായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം പരിശീലനത്തിനു ശേഷം ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ്, ‘രോഹിത് ഭായ്’ എന്ന വിളിയോടെ യുവതി ഓട്ടോഗ്രാഫിനായി രോഹിത്തിനെ തടഞ്ഞുനിർത്തിയത്. തുടർന്നാണ്, കോലിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി അന്വേഷണം പറയാമോ എന്ന് ആരാഞ്ഞത്.

പുണെയിൽ നാളെ ആരംഭിക്കുന്ന ഇന്ത്യ – ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടിൽനിന്ന് മടങ്ങുകയായിരുന്നു രോഹിത്. ഇതിനിടെയാണ് യുവതി അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. രോഹിത് അടുത്തെത്തി ഓട്ടോഗ്രാഫ് നൽകുമ്പോൾ, കോലിയോടുള്ള ആരാധന യുവതി വെളിപ്പെടുത്തി. കോലിയോട് അന്വേഷണം അറിയിക്കാമെന്നു പറഞ്ഞാണ് രോഹിത് മടങ്ങിയത്.

ADVERTISEMENT

രോഹിത്തും യുവതിയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

യുവതി: രോഹിത് ഭായ്, ഒരു ഓട്ടോഗ്രാഫ് തരാമോ?

ADVERTISEMENT

രോഹിത്: ഒന്നു വെയ്റ്റ് ചെയ്യൂ. ഞാനിതാ വരുന്നു.

യുവതി: താങ്ക് യു സോ മച്ച്. വിരാട് കോലിയുടെ ഒരു കടുത്ത ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കാമോ?

ADVERTISEMENT

രോഹിത്: ഞാൻ വിരാടിനോടു പറയാം.

എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉടൻതന്നെ വൈറലായി. ഒട്ടേറെപ്പേരാണ്, രോഹിത്തിനെ തടഞ്ഞുനിർത്തി വിരാട് കോലിയോട് അന്വേഷണം പറയാൻ ആവശ്യപ്പെടുന്ന യുവതിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്.

English Summary:

Rohit Sharma melts after woman wanting his autograph says, 'Tell Virat Kohli I'm his biggest fan'